Tuesday, October 28, 2025
 
 
⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു ⦿ അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയിൽ സമർപ്പിച്ചു ⦿ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍ ⦿ അതിരപ്പള്ളിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍ ⦿ ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല ⦿ ശബരിമല ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിച്ചു ⦿ താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല ⦿ അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക്; നാളെ മുതൽ സർവീസ് ⦿ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് ⦿ മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ് ⦿ ശബരിമല സ്വർണ്ണ കേസ്; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ ⦿ ‘എന്റെ രാഷ്ട്രീയം സുതാര്യം; മക്കൾ കളങ്കരഹിതർ’; മുഖ്യമന്ത്രി ⦿ ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ⦿ സനാഥാലയത്തിനു വീടൊരുക്കാൻ ഒരുമിക്കാം...

ഇഴപിരിയാതെ ചേരും എഴുത്തും തൊഴിലും

09 January 2025 04:50 PM

പുതിയ എഴുത്തുകാർക്ക് എഴുത്തും തൊഴിലും സംഘർഷഭൂമിയല്ലെന്നും രണ്ടും ഒരുപോലെ കൊണ്ടുപോകാനാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു. “എഴുത്തും തൊഴിലും ഇഴചേരുമ്പോൾ” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എഴുത്തുകാരായ പ്രതാപൻ, സുഭാഷ് ഒട്ടുംപുറം, ധനുജ കുമാരി, ഇളവൂർ ശശി, റാസി എന്നിവർ പങ്കെടുത്തു.


എഴുത്ത് തൊഴിലിനെ ബാധിക്കുന്നില്ലെങ്കിലും എഴുത്തുപയോഗിച്ച് ജീവിതം തെളിച്ചമുള്ളതാക്കിയെന്ന് ഇവർക്ക് അഭിപ്രായമുണ്ട്. ചെങ്കൽചൂള എന്ന പേര് പരിഹാസത്തോടെ പറഞ്ഞവരെകൊണ്ട് അഭിമാനത്തോടെ പറയിപ്പിക്കാനാണ് എഴുത്ത് തുടങ്ങിയതെന്ന് ധനുജ കുമാരി പറഞ്ഞു. ചെങ്കൽചൂളയിലെ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിന് അലപ്പറ സ്കൂൾ എന്ന ഇരട്ടപ്പേരുണ്ടായിരുന്നു. അച്ചടക്കമില്ലാത്ത കുട്ടികൾ എന്ന അർത്ഥത്തിൽ പരിഹസിക്കപ്പെട്ടിരുന്നു. അവിടെ താമസിച്ചിരുന്നവർക്ക് ജാതീയതകൊണ്ട് വിദ്യാഭ്യാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ തന്റെ എഴുത്ത് കൊണ്ട് മാറ്റം കൊണ്ടുവരാനായി. തന്റെ പുസ്തകം ഇറങ്ങിയതോടെ ധാരാളം പേർ ചെങ്കൽചൂള കാണാൻ വരുന്നതിന്റെ സന്തോഷവും ധനുജ കുമാരി പ്രകടിപ്പിച്ചു.


ബാറിലെ ജീവിതങ്ങളെ പറ്റി എഴുതി പ്രശസ്തി നേടിയ പ്രതാപൻ വിലാസമില്ലാത്ത മനുഷ്യരുടെ ഇടത്താവളമാണ് ബാറുകളെന്നാണ് വിശേഷിപ്പിച്ചത്. തന്റെ നോവലിലെ തോട്ടിപ്പണി ചെയ്യുന്ന കഥാപാത്രം ഉച്ചയ്ക്ക് പണി കഴിഞ്ഞ് അത്തർ പൂശി ബാറിൽ വന്ന് പ്രമുഖരോടൊപ്പം മദ്യപിക്കുന്നത് ഉയർച്ചതാഴ്ചകളോ ജാതിമതഭേദമോ ഇല്ലാത്ത ലോകമാണ് ബാറെന്ന് കാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.


തന്റെ മകൾക്ക് കഥകേൾക്കാനുള്ള ആഗ്രഹമാണ് കുട്ടികൾക്ക് വേണ്ടിയുള്ള കഥകൾ എഴുതാൻ കാരണമായതെന്ന് സുഭാഷ് ഒട്ടുംപുറം പറഞ്ഞു. തനിക്ക് നാടിനോടുള്ള സ്നേഹം കൊണ്ടാകാം തന്റെ ആദ്യകാല രചനകളിൽ തദ്ദേശീയത കൂടുതലായി കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മനുഷ്യമനസ്സിന്റെ അഗാധതയെ തൊടുന്ന കഥകളോടാണ് താത്പര്യമെന്ന് ഇളവൂർ ശശിയും എല്ലാവർക്കും എഴുതാൻ കഴിയുന്നതിൽനിന്നും വ്യത്യസ്തമായി എഴുതാനാണ് ശ്രമിക്കേണ്ടതെന്ന് റാസിയും അഭിപ്രായപ്പെട്ടു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration