ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി എൻഐഎ അറസ്റ്റിൽ
ഡൽഹി ചാവേർ ആക്രമണത്തിൽ ഒരാളെക്കൂടി എൻ ഐ എ അറസ്റ്റ് ചെയ്തു. ഉമർ നബിക്ക് സഹായം ചെയ്ത സോ ഹൈബ് എന്ന ഫരീദ ബാദ് സ്വദേശിയെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. കേസിൽ എൻ ഐ എ നടത്തുന്ന ഏഴാമത്തെ അറസ്റ്റ് ആണിത്. കസ്റ്റഡിയിലുള്ള ഡോക്ടർ മുസമിൽ ഷകീൽ അടക്കമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും, ചാവേർ ഭീകരൻ ഡോക്ടർ ഉമർ നബിയെ കുറിച്ച് നിർണായക വിവരങ്ങൾ ആണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
മുഖ്യപ്രതി ഒമർ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി എന്ന് വൈറ്റ് കോളർ സംഘം എൻ ഐ എ ക്ക് മൊഴി നൽകി.ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു.കാശ്മീരിൽ വൻ ആക്രമണം നടത്താനായി സ്ഫോടക വസ്തുക്കൾ കാശ്മീരിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും എൻ ഐ എ യ്ക്ക് വിവരം ലഭിച്ചു. ഉമർ നബി ബോംബ് നിർമ്മാണത്തിന് ഉള്ള പരീക്ഷണങ്ങൾ നടത്താൻ ആവശ്യമായ സാമഗ്രികൾ ഒരു സൂട്ട് കേസിൽ ആക്കി എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നു എന്ന് കൂട്ടാളികൾ മൊഴി നൽകി.
ഫരീദാബാദിലെ അൽഫലഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഈ സ്യൂട്ട് കേസ് കണ്ടെടുത്തിരുന്നു. ഐ 20 കാറിൽ പകുതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് ഉമർ നബി നേരത്തെ തന്നേ സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര അടക്കം പ്രാദേശികമായി ലഭ്യമായ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

