Tuesday, November 04, 2025
 
 
⦿ മണ്ണാറശാല ആയില്യം; 12ന് അവധി ⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി ⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക്

കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ചർച്ച ചെയ്തു

30 October 2025 02:55 PM

കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ പാടശേഖരസമിതികളുടെയും നെല്ലുത്‍പാദക സമിതികളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് കൃഷി മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കൃഷി വകുപ്പ് ഡയറക്ടർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ,ആലപ്പുഴ കോട്ടയം ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കൃഷി, വൈദ്യുതി, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


കുട്ടനാട് മേഖലയിലെ നെൽകൃഷിക്ക് ആവശ്യമായ വിത്ത് യഥാസമയം ലഭ്യമാക്കുക,നെല്ല് സംഭരണം കാര്യക്ഷമ മാക്കുക, മടവീഴ്ചയുടെ പണം ഉടൻ ലഭ്യമാക്കുക, കക്ക, ഡോളോ മൈറ്റ് എന്നിവ ആവശ്യത്തിന് ലഭ്യമാക്കുക, മില്ലുകാർ കിഴിവിന്റെ പേരിൽ നെല്ല് എടുക്കാതെ മാറിനിൽക്കുന്നു, തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കണം, ഓരു മുട്ടുകൾ സമയബന്ധിതമായി ഇടണം,കക്ക, ഡോളോ മൈറ്റ് എന്നിവയോടൊപ്പം കാൽസ്യം സി ലിക്കേറ്റ് കൂടി വിതരണം ചെയ്യണം, മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം, വൈദ്യുതി ബോർഡ് ഡെപ്പോസിറ്റ് തുക സ്വീകരിക്കുന്നത് ഒഴിവാക്കണം, സമിതികൾ വിത്തു വാങ്ങിയതിന്റെ കുടിശ്ശിക തുക ലഭിക്കണം, സ്ലുയിസുകളുടെ അറ്റകുറ്റപ്പണി നടത്തണം, പമ്പിങ് സബ്‌സിഡി കുടിശിക അനുവദിക്കണം തുടങ്ങിയ വിഷയങ്ങളാണ് പാടശേഖരസമിതി പ്രതിനിധികൾ ഉന്നയിച്ചത്.


നെല്ല് സംഭരണത്തിനായി പടശേഖങ്ങൾക്ക് അനുവാദിച്ച മില്ലുകാർ നെല്ല് എടുക്കുന്നതിൽ നിന്നും പിന്മാറാതിരിക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് മാനേജിങ് ഡയറക്ടർ അറിയിച്ചു. കുട്ടനാട് നെൽ കൃഷിക്ക് ആവശ്യമുള്ള വിത്ത് ഉടനെ തന്നെ ലഭ്യമാക്കുന്നതിനും കൃഷിക്ക് എത്ര കക്ക ആവശ്യമാണെന്ന് കണക്കാക്കി അവ പൂർണമായി നൽകുന്നതിനും, ഓരു മുട്ടുകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കാൻ ബഹു.മന്ത്രി കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടനാട് പാടശേഖരങ്ങൾക്ക് നൽകിയിട്ടുള്ള വെർ ട്ടിക്കൽ ആക്സിയൽ പമ്പുകളും, പെട്ടി /പറ എന്നിവയും മറിച്ചു വിൽക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി യതിന്റെ അടിസ്ഥാനത്തിൽ പമ്പുകളുടെ വിവരശേഖരണം നടത്തുന്നതിനായി ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,കൃഷി ഓഫീസർമാർ എന്നിവരുടെ ടീമിനെ നിയോഗിക്കാനും മൂന്നു ദിവസത്തിനകം ഓരോ പ്രദേശവും സന്ദർശിച്ച് പമ്പ് സെറ്റുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും നിർദ്ദേശം നൽകി.

കൊയ്ത്ത് സമയത്ത് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുവാൻ കാർഷിക യന്ത്രവൽക്കരണ മിഷന്റെ പ്രവർത്തനവും റാപ്പി ഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനവും ഈ സീസണിലും ഉറപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.കൃഷി ഉദ്യോഗസ്ഥർ പാടശേഖരസമിതി ഭാരവാഹികൾ എന്നിവർ സമയാ സമയം കൂടിയാലോചന നടത്തി പ്രശ്നങ്ങൾ പരിഹരിക്കണം.


തണ്ണീർമുക്കം ഷെൽട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജലസേചന വകുപ്പുമായും വോൾട്ടേജ് പ്രശ്നങ്ങൾ, വൈദ്യുതി ചാർജ് സംബന്ധിച്ച വിഷയങ്ങൾ വൈദ്യുതി മന്ത്രിയുമായും ചർച്ച ചെയ്യുന്നതിന് ഉടൻ യോഗം വിളിച്ചുചേർക്കുമെന്ന് ബഹുമന്ത്രി അറിയിച്ചു.


ആലപ്പുഴ ജില്ലയിൽ ഉപ്പുവെള്ളം കയറി കൃഷി നശിച്ചതിന് ദുരിതാശ്വാസം, ഇൻഷുറൻസ് പരിരക്ഷ എന്നിവ നൽകുന്നതിനുള്ള പ്രൊപ്പോസൽ സർക്കാർ പരിശോധിച്ചു വരികയാണ്. നീലംപേരൂർ പഞ്ചായത്തിൽ സ്മാർട്ട് കൃഷിഭവൻ നിർമ്മിക്കുന്നതിന് കേരാ പദ്ധതിയിൽ നിന്നും ഫണ്ട് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും കർഷകർക്ക് കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള തുകയെല്ലാം തന്നെ ഉടൻ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ബഹു.മന്ത്രി അറിയിച്ചു.നബാർഡ് ആർ.ഐ.ഡി.എഫ് -31 പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 93 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നുംബഹു. മന്ത്രി അറിയിച്ചു


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration