റെയില്‍വെ സ്റ്റേഷനുകളില്‍ ഇനിമുതൽ ചായ മണ്‍കപ്പില്‍
ജയ്പുര്‍: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നാനൂറോളം റെയില്‍വേ സ്‌റ്റേഷനുകളില്‍ മണ്‍പാത്രത്തിലാണ് ചായ നല്‍കുന്നത്. ഭാവിയില്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ചായ വില്‍ക്കുന്നത് മണ്‍പാത്രങ്ങളില്‍ മാത്രമാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്നും മന്ത്രി അറിയിച്ചു. മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നും ലക്ഷക്കണക്കിന് പേര്‍ക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും രജസ്ഥാനില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ മണ്‍കപ്പുകളില്‍ ചായ നല്‍കാനുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. 'ലാലു കാ കുല്‍ഹട്' തിരിച്ചെത്തുന്നു എന്നാണ് ഹിന്ദി ഒാണ്‍ലൈന്‍ മാധ്യമങ്ങള്‍ റെയില്‍വെ മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.