166 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 32 പന്തില്‍ 49 റണ്‍സെടുത്ത ജയ്‌സണ്‍ റോയും, 24 പന്തില്‍ 28 റണ്‍സെടുത്ത ജോസ് ബട്ട്ലറും നല്‍കിയ മിന്നും തുടക്കത്തിന്റെ ആനുകൂല്യം ഇംഗ്ലണ്ട് നാല് ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളു. 67 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര അര്‍ച്ചര്‍ 3 വിക്കറ്റ് വീഴ്ത്തി.
ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (0) മടങ്ങി. ആദില്‍ റഷിദിന്റെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച കോഹ്‌ലിയുടെ വിക്കറ്റ് ക്രിസ് ജോര്‍ദാന്‍ കൈകളില്‍ ഒതുക്കുകയായിരുന്നു. പവര്‍ പ്ലേയില്‍ ഇന്ത്യ 3 വിക്കറ്റിന് 22 എന്ന നിലയിലായിരുന്നു.