പാലാരിവട്ടം മേൽപ്പാലം തുറക്കുന്നതുവരെ ടോൾ ഒഴിവാക്കണം
കൊച്ചി : പാലാരിവട്ടം മേൽപ്പാലം അടച്ചതോടെ ദുരിതത്തിലായത് പതിനായിരക്കണക്കിന് യാത്രക്കാരാണ്. മേൽപ്പാലം അടച്ചതുമൂലമുള്ള ഗതാഗത കുരുക്ക് പോരാഞ്ഞിട്ടാണ് കുമ്പളം ടോൾ പ്ലാസയിലെ കുരുക്ക്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തകരാര്‍ മൂലം അടച്ചപ്പോള്‍ മുതല്‍ യാത്രക്കാരുടെ ആവശ്യമാണ് കുമ്പളത്തെ ടോൾ ഒഴിവാക്കണമെന്നത്.
ആരോട് പറയാൻ, കേൾക്കാൻ ?
കുമ്പളത്ത് ടോള്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. തിരക്കേറിയ ആ ടോളില്‍നിന്ന് വര്‍ഷം കിട്ടുന്ന തുക എത്രയെന്ന ചോദ്യത്തിന് ദേശീയപാത അതോറിറ്റി നൽകിയ മറുപടി ‘ഒരു കോടി’ എന്നായിരുന്നു. അങ്ങനെയെങ്കില്‍ 156 വര്‍ഷം വേണം അരൂര്‍-ഇടപ്പള്ളി ദേശീയപാതയുടെ നിര്‍മാണച്ചെലവ് പൂര്‍ണമായും പിരിച്ചെടുക്കാൻ . 156 കോടി രൂപയ്ക്കാണ് എന്‍.എച്ച്-66 പണി പൂര്‍ത്തിയാക്കിയത്. പക്ഷെ ഈ കണക്കില്‍ എന്തോ പ്രശ്നമുണ്ടെന്നാണ് ടോള്‍വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ മധു കുറശ്ശേരി പറയുന്നത്. ദേശീയപാത അതോറിറ്റി പറയുന്നത് ശരിയാണെങ്കില്‍ ഒരോ അഞ്ചുമിനിറ്റ് കൂടുമ്പോഴേ കുമ്പളത്തുകൂടി വാഹനം കടന്നുപോകുന്നുള്ളൂ എന്നുവേണം കരുതാന്‍. എന്നാല്‍, ജനകീയസമിതി നടത്തിയ സമാന്തര അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ദിവസം 35 ലക്ഷം രൂപ ഇവിടെ നിന്ന് ടോളായി ശേഖരിക്കപ്പെടുന്നുണ്ടെന്നായിരുന്നു. പക്ഷേ, അതൊക്കെ ആര് അംഗീകരിക്കാൻ.