കേരളീയം പിറന്നു; കേരളീയർക്ക് ഒന്നിച്ചാഘോഷിക്കാൻ കേരളീയം എനി എല്ലാ വർഷവുമെന്ന് മുഖ്യമന്ത്രി
ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുള്ളവര്‍ സമീപിക്കണമെന്നാവശ്യപ്പെട്ട് പോലീസിന്റെ അറിയിപ്പ്. കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ പോലീസാണ് അറിയിപ്പ് പുറത്തിറക്കിയത്. മാര്‍ട്ടിന്‍ ശാരീരികമായി ഉപദ്രവിക്കുകയോ സാമ്ബത്തികമായി തട്ടിപ്പ് നടത്തി പണം തട്ടിയെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇക്കാര്യം അറിയിക്കാനാണ് പോലീസിന് നിര്‍ദ്ദേശം. വിവരങ്ങള്‍ അറിയിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നമ്ബറും പോലീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മാര്‍ട്ടിന്‍ ജോസഫ് ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസിനു പിന്നാലെ മറ്റൊരു യുവതിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫ്ലാറ്റില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചെന്നായിരുന്നു പരാതി. മാര്‍ട്ടിനെതിരെ കൂടുതല്‍ കേസുകള്‍ വരാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അതിനാലാണ് അറിയിപ്പ് പോലീസ് പ്രസിദ്ധീകരിച്ചത്. മാര്‍ട്ടിനെതിരെ പരാതി നല്‍കിയ രണ്ടാമത്തെ യുവതിയില്‍ നിന്നും പോലീസ് സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് യുവതിയെ പീഡിപ്പിച്ചു എന്ന് പരാതിയില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെ കോടതി ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ചുവെന്നതിന് തെളിവുണ്ട് എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. മാര്‍ട്ടിന്‍ ജോസഫിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷയുമായി അടുത്തദിവസം പോലീസ് കോടതിയെ സമീപിക്കും.