Friday, September 19, 2025
 
 
⦿ അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കി സെബി ⦿ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ⦿ തിരുവനന്തപുരത്ത് ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവതിയും സുഹൃത്തും അറസ്റ്റിൽ ⦿ ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി ⦿ അതുല്യയുടെ മരണം: പ്രതി സതീഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മാറ്റി വച്ചു ⦿ ‘പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കും’; KSU ⦿ പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി എം രതീഷിന് സസ്‌പെൻഷൻ ⦿ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം ⦿ LDFന് മുന്നാമൂഴം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ⦿ മുതിർ‌ന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു ⦿ സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ല: മന്ത്രി കെ എൻ ബാല​ഗോപാൽ ⦿ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു ⦿ സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി ⦿ ദോഹയിൽ ഇസ്രായേൽ ആക്രമണം ⦿ മഞ്ജു വാര്യർക്കെതിരായ അപകീർത്തി പരാമർശം; സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ ⦿ നേപ്പാളിലെ പൊലീസ് വെടിവയ്പിൽ മരണം 16 ആയി ⦿ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു ⦿ കെസിആർ ന്റെ മകൾ കവിത ബിആര്‍എസ് വിട്ടു ⦿ അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,124 ആയി ⦿ ആഗോള അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ല ⦿ കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍ ⦿ പാചകവാതക വില കുറച്ചു ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഷിന്‍റോ സെബാസ്റ്റ്യന്‍ ⦿ തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 6 മരണം ⦿ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് ⦿ 'എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: റിനി ⦿ പൊലീസിന് നേരെ തീപ്പന്തവും കല്ലും വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ⦿ കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലും പേമാരിയും: 9 മരണം ⦿ KCL; സഞ്ജുവിന്റെ കൊച്ചിക്ക് ആദ്യ തോൽവി ⦿ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ കഞ്ചാവ് പിടികൂടി ⦿ ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം ⦿ സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനാകെ അഭിമാനം: മുഖ്യമന്ത്രി

13 August 2025 10:05 PM

ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെഎസ്എഫ്ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്. മലയാളികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെ.എസ്.എഫ്.ഇ സാധാരണക്കാർക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. കെ.എസ്.എഫ്.ഇ ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


സാമ്പത്തിക തകർച്ച, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽ ലോകത്തിലെയും രാജ്യത്തെയും പല ധനകാര്യ സ്ഥാപനങ്ങളും തകർന്നടിഞ്ഞപ്പോൾ കെ.എസ്.എഫ്.ഇ മികച്ച മാതൃകയായി. കെഎസ്എഫ്ഇയുടെ പ്രവർത്തനങ്ങൾ കേവലം പണമിടപാട് മാത്രമല്ല. വ്യവസായങ്ങൾക്കും ഉത്പാദന സ്ഥാപനങ്ങൾക്കും ആവശ്യമായ മുതൽമുടക്കും നിക്ഷേപവും കെഎസ്എഫ്ഇ നൽകുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും കൂടുതൽ വേരുകളുള്ള ധനകാര്യ സ്ഥാപനമായി മുന്നേറാൻ കെ.എസ്.എഫ്.ഇയ്ക്ക് കഴിയണം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നയവൈകല്യങ്ങളാൽ തകരുന്ന സാഹചര്യത്തിൽ കെഎസ്എഫ്ഇ ഒരു ബദലായി ഉയർന്നുവരികയാണെന്നും നവകേരളം സൃഷ്ട്ടിക്കുന്നതിൽ സുപ്രധാന പങ്ക് സ്ഥാപനത്തിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


1967-ൽ ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെ നേതൃത്വത്തിലാണ് കെഎസ്എഫ്ഇ രൂപീകൃതമായത്. സ്വകാര്യ ചൂഷകരുടെ കൈകളിലായിരുന്ന ചിട്ടി രംഗത്തിന് ഒരു ബദൽ എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എഫ്ഇ തുടങ്ങിയത്. എന്നാൽ അതിൽ നിന്നെല്ലാം ബഹുദൂരം മുന്നോട്ട് പോകാൻ സ്ഥാപനത്തിന് കഴിഞ്ഞു. ചിട്ടിക്ക് പുറമെ സ്വർണ്ണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ, ചിട്ടിയിൽ നിന്നുള്ള വായ്പ എന്നിങ്ങനെ സാധാരണക്കാർക്ക് സഹായം നൽകുന്ന ഒട്ടേറെ പദ്ധതികൾ കെഎസ്എഫ്ഇ നടപ്പാക്കിയിട്ടുണ്ട്.


\"\"


പത്ത് ശാഖകളും രണ്ട് ലക്ഷം രൂപ മൂലധനവുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 683 ശാഖകളുള്ളതും ഒരു ലക്ഷം കോടിയിലേറെ രൂപ ബിസിനസ്സുമുള്ള സ്ഥാപനമായി മാറി. പ്രതിവർഷം 60 ലക്ഷം ധന ഇടപാടുകൾ കെ.എസ്.എഫ്.ഇ നടത്തുന്നുണ്ട്. 2016 ലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ 30,000 കോടി രൂപയായിരുന്ന കെഎസ്എഫ്ഇയുടെ ബിസിനസ്സ്, കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് മൂന്നിരട്ടിലേറെ വളർച്ച നേടി. പ്രവർത്തന ലാഭം 236 കോടി രൂപയിൽ നിന്നും 500 കോടി രൂപയായി വർദ്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.


2016 മുതൽ കെ.എസ്.എഫ്.ഇയെ കൂടുതൽ ജനകീയമാക്കാൻ വലിയ ഇടപെടലുകൾ നടന്നു. പ്രവാസികൾക്ക് ചിട്ടിയിൽ ചേരാൻ സൗകര്യമൊരുക്കിയത് ഇതിലൊന്നാണ്. അന്നത്തെ ധനമന്ത്രിയും കെ.എസ്.എഫ്.ഇ നേതൃത്വവും വിദേശത്ത് നടത്തിയ സന്ദർശനങ്ങൾ കെഎസ്എഫ്ഇയുടെ മുന്നേറ്റത്തിന് വലിയ സംഭാവന നൽകി. ആകർഷകമായ വ്യവസ്ഥകളോടെയാണ് കെ.എസ്.എഫ്.ഇ ഇപ്പോൾ ചിട്ടികൾ നടത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ചിട്ടിയെ പുനക്രമീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ കോൾ സെന്റർ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ‘മൊബൈൽ ആപ്ലിക്കേഷൻ യാഥാർത്ഥ്യമാകുന്നതോടെ കെ.എസ്.എഫ്.ഇയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. 121 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ കെ.എസ്.എഫ്.ഇ ചിട്ടിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. പ്രവാസികളുടെ സ്വകാര്യ നിക്ഷേപത്തിൽ ഉപരി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംഭാവന എന്ന നിലക്ക് കൂടിയാണ് പ്രവാസി ചിട്ടികൾ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


\"\"


സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണയ്ക്കുന്ന കെഎസ്എഫ്ഇയുടെ അഭിമാനനേട്ടത്തിന്റെ പിന്നിൽ പ്രവർത്തിച്ച മന്ത്രി കെ.എൻ. ബാലഗോപാലിനെയും കെ.എസ്.എഫ്.ഇ ടീമിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.


ഒരു ട്രില്യൺ രൂപയുടെ ബിസിനസ് എന്ന മികച്ച നേട്ടത്തിലൂടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ താല്പര്യപൂർവ്വം വീക്ഷിക്കുന്ന പ്രസ്ഥാനമായി കെ.എസ്.എഫ്.ഇ മാറിയെന്ന് അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ബജറ്റിന് തുല്യമായ സാമ്പത്തിക കാര്യങ്ങൾ ചെയ്യുന്ന കെഎസ്എഫ്ഇ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസതയാണ് ഈ നേട്ടങ്ങളിലൂടെ പ്രതിഫലിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ധനകാര്യ മേഖലയിലെ വലിയ വിജയമാണ് ഈ നേട്ടം. കഴിഞ്ഞ നാല് വർഷത്തിനിടെ പി.എസ്.സി വഴി 3050 ഓളം പേർക്ക് പുതുതായി ജോലി നല്കാൻ കെ.എസ്.എഫ്.ഇക്ക് സാധിച്ചു. സർക്കാരിന് എല്ലാ വർഷവും ലാഭവിഹിതം നൽകുന്ന സ്ഥാപനം കൂടിയാണ് കെ.എസ്.എഫ്.ഇ. ഷെയർ മാർക്കറ്റിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടതും സർക്കാർ ഗ്യാരന്റിയുള്ളതുമായ പദ്ധതികളാണ് കെ.എസ്.എഫ്.ഇയുടേതെന്ന് മന്ത്രി പറഞ്ഞു.


‘കെഎസ്എഫ്ഇ ഈ നാടിൻറെ ധൈര്യം’ എന്ന മുദ്രാവാചകം ബ്രാൻഡ് അംബാസിഡറായ സുരാജ് വെഞ്ഞാറമൂടിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒരു കോടി ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രഖ്യാപനവും, ചിട്ടി ‘ഫ്രട്ടേണിറ്റി ഫണ്ടായി’ റീബ്രാൻഡ് ചെയ്യുന്ന പ്രഖ്യാപനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ കെ.എസ്.എഫ്.ഇ ‘ഓണം സമൃദ്ധി ഗിഫ്റ്റ് കാർഡിന്റെ’ ഉദ്ഘാടനം ഉപഭോക്താവ് എസ് ശ്യാമളാമ്മയ്ക്ക് നൽകി നിർവ്വഹിച്ചു.


ആന്റണി രാജു എം.എൽ.എ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ തുടങ്ങിയവർ സന്നിഹിതരായി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration