Wednesday, June 04, 2025
 
 
⦿ ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ ⦿ 18 വർഷത്തെ കാത്തിരിപ്പ്; ഐപിഎൽ കിരീടം കോഹ്‌ലിയുടെ ബെംഗളൂരുവിന് ⦿ തൊണ്ടിമുതൽ കടത്തിക്കൊണ്ടു പോകാൻ ശ്രമം; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ⦿ ആസാമി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ⦿ 52 കോടിയുടെ കൊക്കെയ്നുമായി വിദേശി പിടിയിൽ ⦿ കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ് പിടിയിൽ ⦿ താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവയ്ക്കരുത്: പാർവതിക്ക് വിധുവിന്റെ മറുപടി ⦿ പാകിസ്ഥാനിൽ പതിനേഴുകാരിയായ സോഷ്യൽ മീഡിയ താരത്തെ വെടിവച്ച് കൊന്നു ⦿ പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, ഷൗക്കത്തിന് 8 കോടി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം ⦿ കർണാടക കാനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണ്ണം കവർന്നു ⦿ പി വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം ⦿ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; തീരുമാനം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ ⦿ ഞെട്ടിച്ച് ഹെൻറിച് ക്ലാസന്റെ വിരമിക്കൽ പ്രഖ്യാപനം ⦿ 2000 ത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി ⦿ നെട്ടൂരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ ⦿ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പി വി അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ⦿ അണ്ണാ യൂണിവേഴ്സിറ്റി പീഡനക്കേസ് : പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ് ⦿ കുവൈറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം: ആറുപേര്‍ മരിച്ചു ⦿ ദളിത് യുവതിയെ വ്യാജകേസില്‍ കുടുക്കിയ സംഭവം; പേരൂര്‍ക്കട എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം ⦿ വാഴാനി ഡാം ഷട്ടറുകൾ ശനിയാഴ്ച തുറക്കും ⦿ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം, മൂന്ന് ജില്ലകളിൽ‌ അവധി ⦿ ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലപാതകം: 9 ആർഎസ്എസുകാർ കുറ്റക്കാർ ⦿ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ റെഡ് അലേർട്ട് ⦿ നിലമ്പൂരില്‍ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി ⦿ മലപ്പുറം വളാഞ്ചേരിയില്‍ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നയാള്‍ രോഗമുക്തയായി ⦿ മണ്ണാർക്കാട് ബസിന് അടിയിൽപ്പെട്ട് എംപ്ലോയ്മെന്റ് ഓഫീസർ മരിച്ചു ⦿ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് ⦿ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം ⦿ മുങ്ങിയ കപ്പലിൽനിന്നുള്ള എണ്ണ തീരത്തേക്ക് പടർന്നിട്ടില്ല; മാലിന്യത്തിന്റെ ഉത്തരവാദിത്തം കപ്പൽ കമ്പനിക്ക് ⦿ കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ⦿ മൂഴിയാർ ഡാമിന്‍റെ ഷട്ടർ ഉയർത്തി; കക്കാട്ടാറിന്‍റെ കരകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം ⦿ മാസപ്പിറവി കണ്ടില്ല; ജൂണ്‍ ഏഴിന് ബലി പെരുന്നാള്‍ ⦿ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ കേസ് ⦿ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ഡിഎംകെയുമായി ധാരണയായതായി സൂചന ⦿ മാനേജരെ മർദിച്ചെന്ന പരാതി; മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ
news

അണ്ണാ യൂണിവേഴ്സിറ്റി പീഡനക്കേസ് : പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്

02 June 2025 04:11 PM

അണ്ണാ സർവകലാശാല വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവും 90,000 രൂപ പിഴയും വിധിച്ചു.ചെന്നൈ വനിതാ കോടതിയുടേതാണ് വിധി. കുറ്റവാളി കുറഞ്ഞത് 30 വർഷമെങ്കിലും ജയിലിൽ കഴിയണമെന്ന് ജഡ്ജി എം രാജലക്ഷ്മി പറഞ്ഞു. ലൈംഗികാതിക്രമം, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ ചുമത്തിയിട്ടുള്ള 11 കുറ്റങ്ങളിലും ജ്ഞാനശേഖരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പൊലീസ് 100 പേജുള്ള കുറ്റപത്രം സമർപ്പിച്ച കേസിൽ 29 സാക്ഷികൾ മൊഴി നൽകി.

2024 ഡിസംബർ 23 ന് രാത്രിയിലായിരുന്നു കേസിനു ആധാരമായ സംഭവം. അണ്ണാ സർവകലാശാല ക്യാമ്പസിൽ ആൺ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ജ്ഞാനശേഖരൻ പീഡനത്തിനിരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി.

പീഡനത്തിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്. ജ്ഞാനശേഖരൻ ഡിഎംകെക്കാരനായതിനാൽ കേസിന്റെ അന്വേഷണത്തിൽ പിഴവുകളുണ്ടായപ്പോൾ , സിബിഐ കേസ് ഏറ്റെടുത്തു. എ.ഐ.എ.ഡി.എം.കെ അഭിഭാഷക വരലക്ഷ്മി ചെന്നൈ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന്, ഐ.പി.എസ്. ഉദ്യോഗസ്ഥരായ സ്നേഹ പ്രിയ, ബൃന്ദ, ഐമാൻ ജമാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഈ കേസിലെ സാക്ഷികളുടെ വിസ്താരം ഏപ്രിൽ 23 ന് ആരംഭിച്ചു. തുടർന്ന് ദിവസേന വാദം കേട്ടു. പ്രായമായ അമ്മയെയും എട്ട് വയസുള്ള മകളെയും നോക്കണമെന്ന് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയ്‌ക്ക് വേണ്ടി പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നു. എന്നാൽ പ്രതിയ്‌ക്ക്‌ പരമാവധി ശിക്ഷ ലഭിക്കണമെന്ന് ജഡ്ജി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration