ശാരദ ചിട്ടി തട്ടിപ്പ് : മമതയുടെ വിശ്വസ്തന്റെ അറസ്റ്റ് വിലക്ക് ഒരാഴ്ചകൂടി മാത്രം.
കൊൽക്കത്ത : വെസ്റ്റ് ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് ഇനി ഒരാഴ്ചകൂടി മാത്രം. അറസ്റ്റ് വിലക്കിയുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് കോടതി പിൻവലിക്കുകയും അറസ്റ്റില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഏഴു ദിവസം സുപ്രീംകോടതി അനുവദിക്കുമാണ് ചെയ്തിരിക്കുന്നത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനാണ് രാജീവ് കുമാർ.രാജീവ് കുമാറിന് കൊൽക്കത്ത ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാം.ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന സമയത്ത് തെളിവു നശിപ്പിച്ചെന്ന കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള ഫെബ്രുവരി 5 ലെ ഉത്തരവ് റദ്ദാക്കണമെന്നും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് സിബിഐ സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ശാരദ കേസിനു പുറമേ റോസ് വാലി കേസിലും ചോദ്യം ചെയ്യേണ്ടതുണ്ട്.
തെരെഞ്ഞെടുപ്പ് നടപടി ക്രമത്തിൽ ഇടപെട്ടതിനു രാജീവ് കുമാറിനെ നേരത്തെ തെരെഞ്ഞെടുപ്പ് കമ്മീഷൻ എഡിജിപി സ്ഥാനത്തു നിന്നും നീക്കിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ബംഗാളിൽ റോഡ് ഷോക്കിടെ ബിജെപി തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.ഇതിനു പിന്നാലെ മോദി-മമത വാക്പോരും രൂക്ഷമായിരുന്നു.