Sunday, April 28, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

ആഭ്യന്തരവും ആരോഗ്യവും മമത ബാനര്‍ജി തന്നെ കൈകാര്യം ചെയ്യും; ബംഗാളില്‍ 43 മന്ത്രിമാര്‍

11 May 2021 01:04 PM

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാറിലെ മന്ത്രിമാരും അധികാരമേറ്റും. മുഖ്യമന്ത്രി മമത ബാനര്‍ജി ആഭ്യന്തരവും ആരോഗ്യവും അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്ബോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ അമന്‍ മിത്ര ത്‌ന്നെ ധനമന്ത്രിയായി തുടരും. മന്ത്രിസഭയിലെ 43 അംഗങ്ങളാണ് കഴിഞ്ഞ ദിവസം അധികാരമേറ്റത്. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ മന്ത്രിമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രിസഭയിലെ 17 പേര്‍ ഇത്തവണയുമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 9 സഹമന്ത്രിമാരുമുണ്ട്.
ശ്വാസകോശ രോഗം മൂലം മത്സരിക്കാതിരുന്ന മുന്‍ ധനമന്ത്രി അമന്‍ മിത്ര വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു. അദ്ദേഹത്തിനു പകരം ഖര്‍ദയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കാജല്‍ സിന്‍ഹ തിരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിതനായി മരിച്ചിരുന്നു. അമന്‍ മിത്ര, കോവിഡ് ബാധിതരായ ബ്രത്യ ബസു, രതിന്‍ ഘോഷ് എന്നിവര്‍ വെര്‍ച്വലായാണ് സത്യപ്രതിജ്ഞ ചെയ്തത്. മമത കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് ആഭ്യന്തരവും ആരോഗ്യവും കൈകാര്യം ചെയ്യുന്നത്. മറ്റു ചില വകുപ്പുകള്‍ കൂടി മമത ഭരിക്കും. മുന്‍ ക്രിക്കറ്റര്‍ മനോജ് തിവാരി സ്പോര്‍ട്സ് സഹമന്ത്രിയാണ്. മമതയെ നന്ദിഗ്രാമില്‍ തോല്‍പിച്ച സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവായി ബിജെപി തിരഞ്ഞെടുത്തു.

മന്ത്രിസഭയില്‍ 18 പേര്‍ പുതുമുഖങ്ങളാണ്. എട്ടു വനിതകളും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഏഴുപേരും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലുണ്ട്. ആദ്യമായി നിയമസഭയിലെത്തിയ സിനിമാനടി ബിര്‍ബാഹ ഹന്‍സ്ദയും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ഹുമയൂണ്‍ കബീറും മന്ത്രിമാരായി. മമതയ്‌ക്കെതിരേ മത്സരിച്ച സുവേന്ദു അധികാരി, വിമതന്‍ രാജിവ് ബാനര്‍ജി എന്നിവരുടെ ജില്ലയില്‍ നിന്നുള്ള അഖില്‍ ഗിരി, അരൂപ് റോയ് എന്നിവരും മന്ത്രിസഭയിലുണ്ട്.

അതിനിടെ മമത ബാനര്‍ജി സര്‍ക്കാറിലെ മന്ത്രിമാര്‍ അധികാരമേറ്റതിന് പിന്നാലെ നാരദ ഒളിക്യാമറാ കേസില്‍ പ്രോസിക്യൂട്ടു ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് വിവാദമായി. പുതുതായി സത്യപ്രതിജ്ഞചെയ്ത രണ്ടു മന്ത്രിമാരടക്കം നാലു മുതിര്‍ന്നനേതാക്കളെ നാരദ ഒളിക്യാമറക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ അനുമതി നല്‍കി. മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം, എംഎ‍ല്‍എ. മദന്‍ മിത്ര, തൃണമൂല്‍വിട്ട് ബിജെപി.യിലെത്തിയ സോവന്‍ ചാറ്റര്‍ജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി.

മമതാ സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന ഇവര്‍ കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ 2016-ല്‍ മാത്യു സാമുവലിന്റെ നാരദാ ചാനല്‍ ഒളിക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് കല്‍ക്കത്ത ഹൈക്കോടതി സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടു. ഇവര്‍ക്കെതിരേ തെളിവുണ്ടെന്നും പ്രോസിക്യൂഷന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ജനവരിയിലാണ് സിബിഐ. ഗവര്‍ണര്‍ക്ക് കത്തയച്ചത്. വെള്ളിയാഴ്ചയാണ് അനുമതി നല്‍കിയുള്ള ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിബിഐ. അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration