Saturday, April 26, 2025
 
 
⦿ “ദൗത്യത്തിന് തയ്യാർ, എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും’; ഇന്ത്യൻ നാവികസേന ⦿ വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി; ആണവായുധ ഭീഷണി ⦿ ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ⦿ അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു ⦿ ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടനം ⦿ പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരന്‍ ബലാത്സംഗം ചെയ്തു ⦿ ‘പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍ ⦿ തായ്‌ലൻഡിൽ ചെറുവിമാനം കടലിൽ തകർന്ന് വീണു; ആറ് മരണം ⦿ ബെനിനിൽ ഭീകരാക്രമണം; 54 സൈനികർ കൊല്ലപ്പെട്ടെന്ന് സർക്കാർ, പിന്നിൽ അൽ ഖ്വയ്ദ ബന്ധമുള്ള സംഘടന ⦿ ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; പക്ഷേ ഈ നിബന്ധനകള്‍ പാലിക്കണം ⦿ ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കം ചെയ്‌ത്‌ ഹിമാചൽ രാജ്ഭവൻ ⦿ പെഹല്‍ഗാം മേഖലയില്‍ യുദ്ധവിമാനങ്ങള്‍ ⦿ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു ⦿ ‘ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്യ സേനാനികള്‍’; പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ പരാമർശം വിവാദത്തിൽ‌ ⦿ പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ സ്ഫോടനത്തിലൂടെ തകർത്തു ⦿ ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു ⦿ ‘ആക്രമൺ’; വൻ വ്യോമാഭ്യാസവുമായി ഇന്ത്യ, നടപടി അതിർത്തിയിൽ സേനാവിന്യാസം പാക്കിസ്ഥാൻ കൂട്ടിയതിന് പിന്നാലെ ⦿ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയാക്രമണം; വയനാട്ടിൽ ഒരു മരണം ⦿ ‘സുരക്ഷാവീഴ്ച വ്യക്തം’; സർക്കാർ നടപടികള്‍ക്ക് പിന്തുണയെന്ന് പ്രതിപക്ഷം, പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിൽ വിമർശനം ⦿ കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയം: രമേശ് ചെന്നിത്തല ⦿ പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എംഎൽഎ അറസ്റ്റിൽ ⦿ 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; ഷിംല കരാർ മരവിപ്പിക്കും; നടപടിയുമായി പാകിസ്താനും ⦿ അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്നു; BSF ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ ⦿ പഹൽഗാം ഭീകരാക്രമണം; കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു; രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക് ⦿ പാകിസ്താനി നടന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല; പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രം ⦿ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു ⦿ ഗൂഗിളിനെ വിഭജിച്ചേക്കും; ക്രോം തങ്ങള്‍ വാങ്ങാമെന്ന് ഓപ്പണ്‍ എഐ ⦿ പഹല്‍ഗാം ഭീകരാക്രമണം; ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ⦿ അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ ⦿ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ എന്ത് സംഭവിക്കും ? ⦿ വീണ്ടും രോഹിത് ഷോ; ജൈത്രയാത്ര തുടർന്ന് മുംബൈ ഇന്ത്യൻസ്; ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകർത്തു ⦿ സഞ്ചാരികളെ രക്ഷിക്കാൻ ഭീകരരിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു; ഒടുവിൽ അതേ തോക്കിന് വെടിയേറ്റ് മരിച്ച സയിദ് ആദിൽ ഹുസൈൻ ⦿ പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചു ⦿ സിന്ധു നദീജല കരാർ മരവിപ്പിച്ചു, അട്ടാരി - വാ​ഗ അതിർത്തി അടയ്ക്കും; ഭീകരാക്രമണത്തിൽ നടപടിയുമായി ഇന്ത്യ ⦿ 'ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല'; ഇന്ത്യ തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

എം.ജി.എസ് നാരായണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

26 April 2025 01:10 PM

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.


ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി.എസ് നാരായണനെ വേറിട്ടു നിർത്തുന്നത്. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.


ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എംജിഎസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.  ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയർന്നിരുന്നു.


ഒരു ഘട്ടത്തിൽ അദ്ദേഹം ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമർശനമുയർത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ചരിത്രരചനയെ സങ്കുചിത താല്പര്യങ്ങൾക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മർദ്ദത്തെ ശക്തമായി ചെറുത്തു കൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്ത് സംഘപരിവാർ ഭരണത്തിൽ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ 2015 ൽ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറ്റു ചരിത്രകാരന്മാർക്കൊപ്പം പ്രതിഷേധിച്ചത്. നോട്ടു നിരോധനത്തെ വിമർശിച്ചതിന് എംടി വാസുദേവൻ നായർക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോൾ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമായി അദ്ദേഹം എംടിക്ക് ഉറച്ച പിന്തുണ നൽകി.


ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് എം.ജി.എസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration