Friday, June 13, 2025
 
 
⦿ വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതക്കെതിരെ സമൂഹമാധ്യമത്തിലൂടെ മോശം പരാമർശം; ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രൻ കസ്റ്റഡിയിൽ ⦿ ഡൽഹിയിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല ⦿ അഹമ്മദാബാദ് വിമാന ദുരന്തം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി മരണപ്പെട്ടു ⦿ അഹമ്മദാബാദ് വിമാനാപകടം: ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു; രക്ഷപ്പെടല്‍ എമര്‍ജന്‍സി എക്‌സിറ്റിലൂടെ ⦿ അഹമ്മദാബാദ് വിമാന ദുരന്തം; രക്ഷപ്പെട്ടത് ഒരാൾ മാത്രം; 241 മരണം ⦿ പിറന്നാളാഘോഷിച്ച് മടങ്ങവേ പൊലീസുകാരന് ദാരുണാന്ത്യം ⦿ കേരള സർവ്വകലാശാലാ സെനറ്റിൽ ആർഎസ്എസ് അനുകൂലിയായ ജന്മഭൂമി ലേഖകനെ നിയമിച്ച് ഗവർണർ ⦿ ദിയ കൃഷ്ണയുടെ ഓഫീസിലെ സാമ്പത്തിക തിരിമറി കേസ്; ക്രൈംബ്രാഞ്ച് അന്വേഷിക്കും ⦿ ചെന്നിത്തല ജവഹര്‍ നവോദയ സ്‌കൂളിലെ റാഗിങ്: ഒന്നിലധികം കുട്ടികള്‍ ഇരകളായി ⦿ തിരുവനന്തപുരം മെട്രോ റെയിൽ അലൈൻമെൻ്റ് ചർച്ച ചെയ്യാൻ സമിതി ⦿ MSC എൽസ 3 കപ്പൽ അപകടം ; കേസെടുത്ത് പൊലീസ് ⦿ വിശാലിൽ 30 കോടി രൂപ ലൈക്കയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവ് ⦿ പോത്തൻകോട് തോക്കും കഞ്ചാവും കള്ളനോട്ടും പിടികൂടി ⦿ വാട്സ്ആപ്പ് സന്ദേശത്തെ തുടർന്ന് തർക്കം; കോഴിക്കോട് രണ്ട് പേർക്ക് വെട്ടേറ്റു ⦿ സ്വത്ത് വിവരം മറച്ചുവെച്ചെന്നാരോപിച്ച് ഹർജി; പ്രിയങ്കാ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ് ⦿ ചാറ്റ്‌ജിപിടി പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ ⦿ കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട് ⦿ മുകേഷ് എം നായര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥി; പ്രധാനാധ്യപകന് സസ്‌പെന്‍ഷന്‍ ⦿ കെനിയയിലെ ബസ് അപകടം; മരിച്ചവരിൽ അഞ്ച് മലയാളികളും ⦿ കപ്പല്‍ അപകടം: തീ നിയന്ത്രണവിധേയമായില്ല; കപ്പലിലുള്ളത് 2000 ടണ്‍ എണ്ണ; 240 ടണ്‍ ഡീസല്‍ ⦿ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് ⦿ കോഴിക്കോട് തീരത്തിനടുത്ത് ചരക്കു കപ്പലിന് തീപിടിച്ചു; കണ്ടെയ്നറുകൾ കടലില്‍ പതിച്ചു ⦿ പ്രിയങ്ക ഗാന്ധി 14ന് നിലമ്പൂരില്‍ ⦿ അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുത്: എം സ്വരാജ് ⦿ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബകളെ കണ്ടെത്താനുള്ള മോളിക്യുലർ സങ്കേതം വിജയം ⦿ ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത്‌ ⦿ തിരുവനന്തപുരത്ത് ഒൻപത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ ⦿ സാന്ദ്ര തോമസിനെതിരായ വധഭീഷണി ⦿ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ് ⦿ ഇരുപത്തിനാല് മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കൊവിഡ് മരണം; സംസ്ഥാനത്ത് 1679 ആക്റ്റീവ് കേസുകൾ ⦿ കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍ ⦿ 'സ്ത്രീത്വത്തെ അപമാനിച്ചു'; കെ എം ഷാജഹാനെതിരെ കേസ് ⦿ ഛത്തീസ്​ഗഢിൽ മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ⦿ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ ⦿ ഗാസയിൽ സമ്പൂർണ വെടിനിർത്തൽ; ഐക്യരാഷ്ട്ര സഭ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
news

കേരള സർവ്വകലാശാലാ സെനറ്റിൽ ആർഎസ്എസ് അനുകൂലിയായ ജന്മഭൂമി ലേഖകനെ നിയമിച്ച് ഗവർണർ

11 June 2025 11:31 PM

കേരള സര്‍വ്വകലാശാലാ സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമിച്ച് ഗവര്‍ണര്‍. ജന്മഭൂമി ദിനപത്രത്തിലെ ലേഖകന്‍ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

എം സതീശന്റെ നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സര്‍വ്വകലാശാല കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനം എന്നും എസ്എഫ്‌ഐ പ്രതികരിച്ചു.

'ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന്റെ സര്‍വ്വകലാശാലകളെ കാവിവത്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം ഗവര്‍ണര്‍ തന്നെ നടത്തിയിട്ടുള്ളത്. ഇതിന് മുന്‍പും രാഷ്ട്രീയ ലാഭം നേടുവാനും സംഘപരിവാര്‍ താത്പര്യത്തെ സംരക്ഷിക്കുവാനും വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള മുന്‍ ചാന്‍സലരുടെ നീക്കങ്ങള്‍ കേരളീയ പൊതുസമൂഹം കണ്ടിട്ടുള്ളതാണ്. സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കുവാനും സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒളിച്ചുകടത്തുവാനുമുള്ള ആര്‍എസ്എസ് നീക്കവും ചാന്‍സലരുടെ അമിതാധികാര പ്രവണതകളും നമുക്ക് അനുഭവമുള്ളതാണ്. അതിനെതിരെയുള്ള ഉജ്ജ്വലമായ സമരപ്രക്ഷോഭങ്ങള്‍ എസ്എഫ്‌ഐ കേരളത്തിലെമ്പാടും ഏറ്റെടുത്തിട്ടുണ്ട്. സംഘപരിവാര്‍ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള നീക്കങ്ങള്‍ ഏതറ്റം വരെയും പ്രതിരോധിക്കും' എന്നും എസ്എഫ്‌ഐ അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration