Wednesday, February 05, 2025
 
 
⦿ വാൽപ്പാറയിൽ ബൈക്കിൽ സഞ്ചരിക്കുന്ന വിദേശിക്ക് നേരെ കാട്ടാന ആക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം ⦿ സഹകരണ ബാങ്ക് നിയമനക്കോഴ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം ⦿ വയനാട് പുനരധിവാസം: ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി ⦿ കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ കുട്ടികൾ ⦿ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക ⦿ ‘മഹാകുംഭമേളയ്ക്കിടെ തിരക്കില്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞു’: ആരോപണവുമായി ജയ ബച്ചന്‍ ⦿ 'സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള കൂത്താട്ടങ്ങൾ പെരുകുന്നു';വിവാദ പരാമർശവുമായി സമസ്ത സെക്രട്ടറി ⦿ മഹാകുംഭമേള: തിക്കിലും തിരക്കിലും 30 പേർ മരിച്ചു, 60 പേർക്ക് പരുക്ക് ⦿ മുത്തങ്ങയിൽ ചികിത്സയിലായിരുന്ന കുട്ടികൊമ്പൻ ചരിഞ്ഞു ⦿ ഐഎഎസ് തലപ്പത്ത് മാറ്റം; പി ബി നൂഹ് ​ഗതാ​ഗതവകുപ്പ് സ്പെഷ്യൽ സെക്രട്ടറി; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടറാകും ⦿ നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍ ⦿ ട്രാൻസ്പോർട് അതോറിറ്റി ഉത്തരവ്: ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണം, എല്ലാ ബസുകളിലും നാല് ക്യാമറകൾ ⦿ സാംസങ്ങിൻ്റെ 'നോ-യൂണിയൻ നയം' മുട്ടുമടക്കി; സിഐടിയു നേതൃത്വത്തിലുള്ള പുതിയ തൊഴിലാളി യൂണിയന് അം​ഗീകാരം ⦿ ‘വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നം, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും’; പ്രിയങ്ക ഗാന്ധി ⦿ ഭാസ്കര കാരണവർ വധക്കേസ്; പ്രതി ഷെറിൻ പുറത്തേക്ക് ⦿ സൗദിയിൽ വാഹനാപകടം: മലയാളിയടക്കം പതിനഞ്ച് പേർ മരിച്ചു ⦿ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം ⦿ ചെന്താമര അന്ധവിശ്വാസി; സജിതയെ കൊലപ്പെടുത്തിയത് കൂടോത്രം ചെയ്‌തെന്ന സംശയത്തില്‍ ⦿ ജസ്പ്രീത് ബുമ്ര ഐസിസി 'ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 ⦿ 2025 നവംബർ 1ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; മുഖ്യമന്ത്രി ⦿ സ്മൃതി മന്ധാനയ്ക്കും അസമത്തുള്ളയ്ക്കും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ⦿ വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി ⦿ പഞ്ചാരക്കൊല്ലി കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മറ്റൊരു കടുവയുമായി ആക്രമണം; കഴുത്തിലെ മുറിവ് മരണകാരണം ⦿ തൃശൂരിൽ ആയുധം വീശി ഭീകരാന്തരീരക്ഷം സൃഷ്ടിച്ച നാല്‌ പേർ പിടിയിൽ ⦿ ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും കൊലയ്ക്കുപയോ​ഗിച്ച കൊടുവാളും കണ്ടെത്തിയതായി പൊലീസ് ⦿ റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ⦿ പാലക്കാട് ഇരട്ട കൊലപാതകം; ഭാര്യയെ വെട്ടിക്കൊന്നയാള്‍ ഭര്‍ത്താവിനെയും കൊന്നു ⦿ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ⦿ പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി ⦿ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി ⦿ ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ⦿ ലോസ് ആഞ്ചലസിലെ കാട്ടുതീ; 10,000 ഏക്കറിലധികം കത്തിനശിച്ചു, 50,000-ത്തിലധികം ആളുകൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് ⦿ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം കൈമാറി ⦿ പുണെയിൽ 37 പേർക്കുകൂടി ജിബിഎസ് ⦿ വീണ്ടും കടുവ ആക്രമണം, മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചു കൊന്നു; കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
news

ഭാസ്കര കാരണവർ വധക്കേസ്; പ്രതി ഷെറിൻ പുറത്തേക്ക്

28 January 2025 09:13 PM

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.

കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. വേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചു. ഷെറിൻ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ജീവപര്യന്തം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.

തന്റെ വഴിവിട്ട ബന്ധം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. കേസിൽ ഷെറിൻ നൽകിയ മൊഴി തന്നെയാണ് വഴിതിരിവായത്. മരണാനന്തരച്ചടങ്ങുകൾക്കുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ ഷെറിനാണു വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാലാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിന്റെ മുകളിൽക്കയറി നിൽക്കാൻ കഴിയില്ലായിരുന്നു.

ഇതിനിടെ ഷെറിന്റെ ഫോൺ കോൾപട്ടിക എടുത്തപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ആ ഫോൺ കോളുകൾ എത്തിയിരുന്നത്. കൊല്ലപ്പെട്ട ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ളവിരലിന്റെ പാട് ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു. ഒരുമിച്ച ജീവിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഷെറിനും ബാസിത് അലിയും. ഇതിനിടെയായിരുന്നു കൊലപാകം. ഷാനുറഷീദ്, നിഥിൻ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികൾ. സ്വത്തിൽനിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration