ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ അമേരിക്കൻ സൈന്യം
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലും അറേബ്യൻ ഗൾഫ് രാജ്യങ്ങളിലും അമേരിക്ക സൈന്യത്തെ വിന്യസിക്കുന്നു.
ഇറാനിൽ നിന്നുള്ള ആക്രമണം ചെറുക്കൻ സൈന്യത്തെ വിന്യസിക്കാൻ അനുവദിക്കണമെന്ന അമേരിക്കയുടെ അഭ്യർത്ഥന സൗദി അടക്കുമല്ല ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചതായാണ് റിപ്പോർട്ട്.
ഇറാനില്‍നിന്ന് അയല്‍ രാജ്യങ്ങള്‍ക്കോ മേഖലയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കോ എതിരെ ആക്രമണമോ സൈനിക ഭീഷണിയോ ഉണ്ടാകുന്നതു തടയാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അമേരിക്കന്‍–ഗള്‍ഫ് സൈന്യങ്ങളുടെ സഹകരണത്തിലൂടെ എണ്ണ വിതരണം സുരക്ഷിതമാക്കാനും സമുദ്ര ഗതാഗതം തടസ്സപ്പെടുത്തുന്നതില്‍നിന്ന് ഇറാനെ തടയാനുമാകും.
യുഎഇ തീരത്ത് എണ്ണക്കപ്പലുകളും സൗദി അറേബ്യയില്‍ എണ്ണ പൈപ്പ് ലൈനുകളും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം കനക്കുകയാണ്. നിലവില്‍ പല ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ സൈനിക സാന്നിധ്യമുണ്ട്. പുതിയ മേഖലകളിലാകും സൈന്യത്തെ വിന്യസിപ്പിക്കുകയെന്നാണ് വിവരം. 12 മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലായി അമേരിക്കക്ക് 54,000 സൈനികര്‍ ഉണ്ട്.