കെ എം ഷാജിക്കെതിരെ എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു
തിരുവനന്തപുരം∙ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയില്‍ കെ.എം. ഷാജി എംഎൽഎക്കെതിരെ എഫ്‌ഐആർ രെജിസ്റ്റർ ചെയ്തു. കേസിൽ കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും. ഷാജിക്കെതിരായ എഫ്ഐആർ തലശേരി വിജിലൻസ് കോടതിയിൽ ഉടൻ സമർപ്പിക്കും. സിപിഎം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പത്മനാഭനാണു 2017 സെപ്റ്റംബറിൽ കെ.എം. ഷാജിക്കെതിരെ പരാതി നൽകിയത്.
കേസെടുക്കാനുള്ള സർക്കാരിന്റെ അനുമതി ഇന്നലെ ലഭിച്ചെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി വി.മധുസുദനനെ ചുമതലപ്പെടുത്തിയെന്നും കോഴിക്കോട് റേഞ്ച് എസ്പി പി.സി. സജീവൻ അറിയിച്ചു. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും.
അതേസമയം കെ.എം. ഷാജിക്കെതിരെ കേസെടുത്തതു നിയമോപദേശം തള്ളി. വിജിലൻസ് ലീഗൽ അഡ്വൈസറാണ് കേസ് നിലനിൽക്കില്ലെന്ന് അറിയിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിനു പിന്നാലെയായിരുന്നു നിയമോപദേശം തേടിയത്.