Tuesday, November 04, 2025
 
 
⦿ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത് ⦿ വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ ⦿ കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ ⦿ ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി; 7500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ⦿ സംസ്ഥാനത്ത് എസ്‌ഐആർ തുടങ്ങുന്നു; ബിഎൽഒമാർ ഇന്ന് മുതൽ വീടുകളിൽ എത്തും ⦿ മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി, ചിദംബരം സംവിധായകന്‍ ⦿ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു ⦿ 51 സീറ്റ് നേടി കോൺഗ്രസ് കോർപ്പറേഷൻ ഭരിക്കും; ശബരീനാഥന്‍ ⦿ ഭൂചലനത്തില്‍ വിറച്ച് അഫ്ഗാനിസ്ഥാന്‍; 20 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരുക്ക് ⦿ തെലങ്കാന വാഹനാപകടം; മരണം 20 ആയി ⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍

സ്ത്രീകൾക്കും കുട്ടികൾക്കും തുണയായി സഖി

30 October 2025 08:30 PM

കോഴിക്കോട് ജില്ലയ്ക്ക് ഒരു സഖി വൺ സ്റ്റോപ് സെൻ്റർ കൂടി


പൊതു സ്വകാര്യ ഇടങ്ങളിൽ പീഡനത്തിനും അതിക്രമത്തിനും ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കുള്ള അഭയ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെൻ്ററുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ഒരു സെൻ്ററിനു കൂടി അനുമതിയായി. പുതിയ കേന്ദ്രത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി വനിതാ ശിശു വികസന വകുപ്പിലേക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിച്ചു വരുകയാണ്.


വെള്ളിമാടുകുന്നിലെ സർക്കാർ വയോജന മന്ദിരത്തോടു ചേർന്നാണ് നിലവിലെ സഖി വണ്‍ സ്റ്റോപ്പ് സെൻറർ പ്രവർത്തിക്കുന്നത്. ഇതിനു പുറമെയാണ് പുതിയ കേന്ദ്രത്തിന് അനുമതിയായത്. 2019 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചതു മുതൽ വെള്ളിമാടുകുന്നിലെ കേന്ദ്രം വഴി 2155 സ്ത്രീകൾക്കാണ് സഹായങ്ങൾ നൽകിയത്. ഇതുവരെ ആ കൈ 856 പേർക്കാണ് കൗൺസിലിംഗ് നൽകിയത്. 717 പേർക്ക് താൽക്കാലിക താമസ സൗകര്യവും 385 പേർക്ക് പോലീസ് സഹായവും 335 പേർക്ക് നിയമസഹായവും 92 പേർക്ക് വൈദ്യ സഹായവും നൽകാനായി.


ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളിലാണ് ജില്ലയിൽ ഏറ്റവുമധികം പേർ സഖിയിൽ അഭയം തേടിയത്. 1176 പരാതികളാണ് ഇങ്ങനെ ലഭിച്ചത്. 63 ബലാൽസംഗ പരാതികളും 39 ലൈംഗീകാതിക്രമ പരാതികളും ബാലവേലയുമായി ബന്ധപ്പെട്ട 63 പരാതികളും തട്ടിക്കൊണ്ടുപോകൽ/കാണാതായതുമായി ബന്ധപ്പെട്ട് 97 പരാതികളും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 74 പരാതികളും ഇതിനോടകം ലഭിച്ചു. ഇതിനു പുറമെ സൈബർ കുറ്റകൃത്യം, മാനസിക സാമൂഹിക പ്രശ്നങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാർക്കും സഖി അഭയമായിട്ടുണ്ട്.


നിലവിൽ എല്ലാ ജില്ലയിലും ഒരു സഖി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂർ സൗജന്യ സഹായമാണ് കേന്ദ്രങ്ങൾ വഴി നൽകുന്നത്. അടിയന്തരഘട്ടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വൈദ്യസഹായം, നിയമസഹായം, താൽക്കാലിക അഭയം, കൗൺസിലിംഗ്, പോലീസ് സേവനം തുടങ്ങിയവയാണ് സഖിയിലൂടെ നൽകുന്ന സേവനങ്ങൾ.


അതിജീവിതയ്ക്ക് പരമാവധി അഞ്ചു ദിവസം കേന്ദ്രങ്ങളിൽ താമസിക്കാം. ആവശ്യം വന്നാൽ അത് 10 ദിവസം വരെ നീട്ടി നൽകും. 10 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും ഇവർക്കൊപ്പം താമസിക്കാം. കേന്ദ്ര വനിതാ ശിശു വികസന വകുപ്പാണ് കേന്ദ്രങ്ങൾ നിർദേശിക്കുന്നതും അനുമതി നൽകുന്നതും. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനാണ് നടത്തിപ്പ് ചുമതല. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കേന്ദ്രത്തിൽ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെയും കൗൺസിലറുടെയും സേവനം ലഭ്യമാണ്.


എങ്ങനെ സേവനം തേടാം:

ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഖി കേന്ദ്രങ്ങളില്‍ നേരിട്ടെത്താം. അല്ലെങ്കില്‍ വനിത ഹെല്‍പ് ലൈന്‍ (മിത്ര) 181 നമ്പറിലും കോഴിക്കോട് കേന്ദ്രത്തിലെ 04952732253, 9188222253 നമ്പറുകളിലും വിളിച്ചും സഹായം തേടാം.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration