Thursday, September 04, 2025
 
 
⦿ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു ⦿ കെസിആർ ന്റെ മകൾ കവിത ബിആര്‍എസ് വിട്ടു ⦿ അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,124 ആയി ⦿ ആഗോള അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ല ⦿ കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍ ⦿ പാചകവാതക വില കുറച്ചു ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഷിന്‍റോ സെബാസ്റ്റ്യന്‍ ⦿ തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 6 മരണം ⦿ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് ⦿ 'എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: റിനി ⦿ പൊലീസിന് നേരെ തീപ്പന്തവും കല്ലും വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ⦿ കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലും പേമാരിയും: 9 മരണം ⦿ KCL; സഞ്ജുവിന്റെ കൊച്ചിക്ക് ആദ്യ തോൽവി ⦿ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ കഞ്ചാവ് പിടികൂടി ⦿ ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം ⦿ സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ⦿ ആരോപണ പെരുമഴ; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു ⦿ പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ ⦿ അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ⦿ അശ്ലീല സന്ദേശം അയച്ചു; യുവനേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി ⦿ റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ ഭാര്യയില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങി; ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി ⦿ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി ⦿ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇന്ത്യ മുന്നണി; ഇംപീച്ച്മെന്റ് ചെയ്യാൻ നീക്കം ⦿ ഓപ്പറേഷൻ സിന്ദൂർ; നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ ⦿ കിഷത്വർ മേഘവിസ്ഫോടനം; മരിച്ചവരിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും, മരണസംഖ്യ 40 ആയി ⦿ പി വി അൻവർ 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി ⦿ ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും ⦿ വാല്‍പ്പാറയില്‍ ഏഴ് വയസുകാരനെ പുലി കടിച്ചുകൊന്നു ⦿ മതം മാറാൻ നിർബന്ധിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, 23കാരിയുടെ ആത്മഹത്യ; പ്രതി റമീസ് അറസ്റ്റിൽ ⦿ നാലാംക്ലാസുകാരിയെ മർദിച്ച സംഭവം; കുട്ടിയുടെ പിതാവും രണ്ടാനമ്മയും പിടിയിൽ ⦿ കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു ⦿ കൊല്ലത്ത് 16കാരിയെ കാണാനില്ലെന്ന് പരാതി ⦿ കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടവും ഡയാലിസിസ് യൂണിറ്റും

30 August 2025 12:20 PM

* മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു


പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും വികസനക്ഷേമ പ്രവർത്തനങ്ങൾ ഒഴിവാക്കുന്ന നില സംസ്ഥാനം സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയെ ഇത്രയധികം ശക്തിപ്പെടുത്തിയ മറ്റൊരുകാലം ചരിത്രത്തിൽ കാണാൻ കഴിയില്ല .ആരോഗ്യമേഖലയുടെ വികസനത്തിൽ 10000 കോടി രൂപയുടെ വികസനങ്ങളാണ് കിഫ്ബിയിലൂടെ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു


കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ ആശ്രയിക്കുന്നതാണ് പാറശ്ശാല താലൂക്ക് ആശുപത്രി. അതിന്റെ നവീകരണത്തിനായി 153 കോടി രൂപയുടെ മാസ്റ്റർപ്ലാനാണ് കിഫ്ബി വഴി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടമായി 44 കോടി രൂപ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പണി പൂർത്തിയാക്കി,. ട്രോമ കെയർ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തീയറ്ററുകൾ, ഐസിയു സൗകര്യം, അൾട്രാ സൗണ്ട് സ്കാനിംഗ്, ഫാർമസി, സെൻട്രൽ ലബോറട്ടറി എന്നിവക്കൊപ്പം മികച്ച സൗകര്യങ്ങളോട് കൂടിയ ഡയാലിസിസ് ബ്ലോക്കും നിർമിച്ചു. പുതുതായി 14 ഡയാലിസിസ് മെഷീനുകൾ സജ്ജമാക്കി. ദിവസവും രണ്ട് ഷിഫ്റ്റുകളിലായി 40 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഡയാലിസിസ് സൗകര്യമുള്ള താലൂക്ക് ആശുപത്രികളും അത്യാ നുധിക സംവിധാനങ്ങളുള്ള മെഡിക്കൽ കോളേജുകളുമടക്കമുള്ള നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ ദേശീയ തലത്തിലുള്ള അംഗീകാരങ്ങൾ നേടി കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കൃത്യമായ ദിശാബോധത്തോടെയുള്ള ഇടപെടലുകളിലൂടെ കേരളം നേടിയെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.


\"\"


ജീവിതശൈലീ രോഗങ്ങൾ വ്യാപിക്കുകയാണ്.ഇത്തരം രോഗങ്ങളെ നേരിടാൻ ചികിത്സ മാത്രം പോര, മുൻകരുതലും വേണം. ആ ചിന്തയിലാണ് പൊതുജനങ്ങൾക്ക് ചികിത്സാ ചെലവ് ഒരു ഭാരമായി മാറരുത് എന്ന നിർബന്ധം സർക്കാർ വച്ചുപുലർത്തുന്നത്. ആരോഗ്യം പൗരന്റെ അടിസ്ഥാന അവകാശമാണ് ആ തിരിച്ചറിവിലാണ് എല്ലാ ആളുകൾക്കും ആശ്രയിക്കാൻ കഴിയുന്ന രീതിയിൽ സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തുന്നത്. വ്യാജ പ്രതികരണങ്ങളിൽ ഒന്നും നമ്മുടെ നാട് തളർന്നു പോകില്ലെന്നും ആരോഗ്യരംഗത്തെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തുന്ന ഇടപെടലുകൾ തുടർന്നും സംസ്ഥാനത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഗുണനിലവാരമുള്ള ചികിത്സ കേരളത്തിന്റെ അങ്ങോളമിങ്ങോളം ലഭ്യമാക്കുക സർക്കാറിന്റെ നയമാണെന്നും കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നല്ല മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.


ചടങ്ങിൽ എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration