Tuesday, April 01, 2025
 
 
⦿ വിമര്‍ശനം ഭീഷണിയും, ചാപ്പകുത്തലുമാവരുത്’ ; എമ്പുരാന് പിന്തുണയുമായി ഫെഫ്ക്ക ⦿ കാസര്‍ഗോഡ് കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു ⦿ 'സൈനിക ബഹുമതിയുടെ അന്തസ്സിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു'; മോഹന്‍ലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിന് പരാതി ⦿ മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ് ⦿ ഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാറും, തായ്‌ലൻഡും; ഭൂചലനത്തില്‍ മരണം 700 കടന്നു ⦿ 48 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബിലെത്തി എമ്പുരാൻ ⦿ 17 വർഷത്തെ ചെപ്പോക്കിലെ നാണക്കേട് തിരുത്തി RCB; ചെന്നൈ സൂപ്പർ കിങ്സിനെ തകർത്ത് റോയൽസ് ചാലഞ്ചേഴ്സ് ബെംഗളൂരു ⦿ കർണാടകയിൽ ഭാര്യയെയും മകളെയുമടക്കം 4 പേരെ കുത്തിക്കൊന്നു; മലയാളി വയനാട്ടിൽ പിടിയിൽ ⦿ നേപ്പാളിൽ കലാപം; രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി, കാഠ്മണ്ഡുവിൽ കർഫ്യൂ ⦿ തിരുവനന്തപുരത്ത്‌ വൻ ലഹരി വേട്ട; ഒരു കോടിയിലേറെ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ⦿ മാസപ്പടിയിൽ വിജിലൻസ് അന്വേഷണമില്ല; കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഹർജി ഹൈക്കോടതി തള്ളി ⦿ നിർബന്ധമായും ഓഫിസിൽ എത്തണം; ചെറിയ പെരുന്നാൾ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ ⦿ ഹൈദരാബാദിനെ തകർത്ത് ലക്നൗ സൂപ്പർ ജൈൻറ്സ് ⦿ പെഡി; ജന്മദിനത്തിന് പാൻ ഇന്ത്യൻ ചിത്രത്തിന്റെ പോസ്റ്ററുമായി രാം ചരൺ ⦿ എമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ലോക് സഭ പാസാക്കി ⦿ ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം; വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ് ⦿ അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു ⦿ മെസിയുടെ അര്‍ജന്‍റീന കേരളത്തിലെത്തും, മത്സരം ഒക്ടോബറില്‍ ⦿ ആശ്രിത നിയമന നിബന്ധനകൾ പുതുക്കി ⦿ ‘നൂറ് മുസ്ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ല’: വീണ്ടും വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ് ⦿ വിഴിഞ്ഞം തുറമുഖം പദ്ധതി; വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി ⦿ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി ⦿ വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷണത്തിന് നീക്കം; അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം ⦿ പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു ⦿ കൊടകരകുഴൽപ്പണ കേസ്; ‘പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയല്ല’; പൊലീസ് കണ്ടെത്തൽ തള്ളി ഇഡി ⦿ അന്തി മഹാകാളൻകാവ് വേലയ്‌ക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി നേതാവ് അറസ്റ്റിൽ ⦿ തൊടുപുഴ ബിജു ജോസഫ് കൊലപാതകം; നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ⦿ തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണം : ദുരൂഹത ആരോപിച്ച് കുടുംബം; ഐബിക്കും പൊലീസിനും പരാതി നല്‍കി ⦿ 100 വീടുകൾ വയ്ക്കാൻ 20 കോടി രൂപ കൈമാറി DYFI; ‘സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനം; ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി ⦿ പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു ⦿ കലയന്താനി കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു ⦿ മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍, ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി ⦿ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി ⦿ തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു; മറ്റൊരാൾക്കും വെട്ടേറ്റു, സുഹൃത്ത് ഒളിവിൽ ⦿ കുറുപ്പംപടിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ അമ്മ അറസ്റ്റിൽ

കൈനൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചു

29 March 2025 12:30 PM

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൈനൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് സാങ്കേതികാനുമതി ലഭിച്ചതായി സ്ഥലം എം.എല്‍.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന്‍ അറിയിച്ചു. പീച്ചി അണക്കെട്ടില്‍ നിന്ന് ഏകദേശം 18 കിലോമീറ്റര്‍ അകലെ മണലിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച ഒരു സെമി പെര്‍മനന്റ് സ്ട്രക്ച്ചറാണ് കൈനൂര്‍ ചിറ. ഒമ്പത് കിലോമീറ്റര്‍ അധികം നീളമുള്ള പുത്തൂര്‍ ഡൈവേര്‍ഷന്‍ കനാലിലൂടെ ജലവിതരണം സുഗമമാക്കുന്നതിന് നദിയുടെ ജലനിരപ്പ് ഉയര്‍ത്തുക എന്നതാണ് ഈ ഘടനയുടെ പ്രാഥമിക ധര്‍മ്മം. ഇതുവഴി നദിയില്‍ നിന്ന് എടുക്കുന്ന വെള്ളം ജലസേചനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ പ്രദേശത്തിന്റെ കാര്‍ഷിക സുസ്ഥിരത ഉറപ്പാക്കുന്നതോടൊപ്പം ചിറയുടെ മുകളില്‍ ഭാഗത്തെ സമീപപ്രദേശങ്ങളിലും കിണര്‍ റീചാര്‍ജ്ജിലും ഭൂഗര്‍ഭജല റീചാര്‍ജിങ്ങിലും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.


കൈനൂര്‍ ഭാഗത്ത് മണലിപ്പുഴയുടെ ഇരുകരകളില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിനായി പ്രദേശവാസികളില്‍ നിന്നും ഒരു ദശാബ്ദത്തില്‍ ഏറെയായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നുള്ളത്. ഈ പ്രവൃത്തി നടപ്പിലായാല്‍ ഇരു കരയിലേക്കുള്ള ഗതാഗതം എളുപ്പമാകും. ഇതുകൂടാതെ ചിറയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ചിലവാകുന്ന തുക ഒഴിവാക്കാനും സാധിക്കുന്നതാണ്. നിലവിലുള്ള കൈനൂര്‍ച്ചിറ പൂര്‍ണമായും പൊളിച്ചുമാറ്റി 46 മീറ്റര്‍ നീളത്തില്‍ പണിയുന്ന ആര്‍സിബിയ്ക്ക് 10 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ ഉയരത്തിലുള്ള നാല് ഷട്ടറുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആര്‍സിബിയുടെ ഡെക്ക്സ്ലാബിന് 4.7 മീറ്റര്‍ വീതിയാണുള്ളത് ഇരുകരകളിലേക്കുമുള്ള അപ്പ്രോച്ച് റോഡിന്റെ നിര്‍മ്മാണവും റിവര്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


റെഗുലേറ്ററിന്റെ ഷട്ടര്‍ ഓപ്പറേഷനുകള്‍ എല്ലാം മെക്കാനിക്കല്‍ സഹായത്തോടെയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്കായി 2024 ഡിസംബര്‍ 21 ന് ഗവണ്‍മെന്റില്‍ നിന്ന് പത്തുകോടി രൂപയ്ക്ക് ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണം വേഗത്തില്‍ തുടങ്ങാനാകും.18 മാസമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration