സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു കച്ചവടമുണ്ട്: കെ. സുരേന്ദ്രൻ
സോണിയ ഗാന്ധിയുടെ രക്ത ബന്ധത്തിൽ ഉള്ളവർക്ക് ഇറ്റലിയിൽ പുരാവസ്തുക്കളും വിഗ്രഹങ്ങളും കച്ചവടം നടത്തുന്ന ബിസിനസ്സ് ഉണ്ടെന്നു കെ. സുരേന്ദ്രൻ ആരോപിച്ചു. സോണിയാ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്നും മുൻകൂട്ടി കച്ചവടം ഉറപ്പിച്ച ശേഷം ആണ് സ്വർണ്ണ കൊള്ള നടത്തിയതെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.
ഇവിടുത്തെ അന്വേഷണം കൊണ്ട് ഒന്നും ശരിയായി തെളിയില്ലെന്നും പലരേയും രക്ഷപ്പെടുത്താൻ എസ്ഐടി ശ്രമിക്കുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാജ്യാന്തര ബന്ധം അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്കെ പറ്റൂ. മറ്റൊരു കേസിൽ സിബിഐ ദൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ക്ഷേത്രങ്ങളില്‍ നിന്നും അനേകം പുരാവസ്തുക്കളും വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും സ്വാധീനം ചെലുത്താനാണോ ആൻ്റോ ആൻറണിയും അടൂർ പ്രകാശും പോറ്റിക്ക് ഒപ്പം പോയതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

