ശിവശങ്കര്‍ 7 ദിവസം ഇഡി കസ്‌റ്റഡിയില്‍
കൊച്ചി> എം ശിവശങ്കറിനെ 7 ദിവസം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസമാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും കോടതി 7 ദിവസമാണ് അനുവദിച്ചത്. കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നവംബര്‍ 4ന് പരിഗണിക്കും.
ഇന്നലെയാണ് ഇഡി ശിവശങ്കറിറെ അറസ്റ്റ് ചെയ്തത്. കലശലായ നടുവേദന ഉണ്ടെന്നും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യിച്ചാണ് കസ്റ്റഡിയില്‍ എടുത്തതെന്നും അതിനാല്‍ വൈദ്യസഹായം വേണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു .
ചോദ്യംചെയ്യല്‍ തടസപ്പെടാതെ ആയുര്‍വേദ ചികിത്സ തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചു.രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ചോദ്യം ചെയ്യാമെന്നും അതിന് ശേഷം വിശ്രമം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മകന്‍, സഹോദരന്‍, ഭാര്യ എന്നിവര്‍ക്ക് കസ്റ്റഡി സമയത്ത് സന്ദര്‍ശിക്കാനും കോടതി അനുമതി നല്‍കി.
മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്നലെ ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്നയുടെ സാമ്ബത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശിവശങ്കരനാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. സ്വപ്നയുടെ 30 ലക്ഷം രൂപ ഒളിപ്പിക്കാന് സാഹായിച്ചു എന്നാണ് കേസ്.
സ്വർണക്കടത്ത് കേസിൽ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എം ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തത്.