Sunday, May 19, 2024
 
 
⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു
News

അഭിജിത്തിന്റെ വിയോഗം വിശ്വസിക്കാനാകാതെ കുടുംബം

16 October 2019 03:27 PM

കൊല്ലം:കാശ്മീരിലെ ബാരാമുള്ളയിലേക്ക് സൈനിക സേവനത്തിന് പോയ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ പിഎസ് അഭിജിത്തിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല ആയൂരിലെ നാട്ടുകാരും ബന്ധുക്കളും. ബാരാമുള്ളയില്‍ പട്രോളിങിനിടെ, കുഴിബോംബ് പൊട്ടിയാണ് 22കാരനായ അഭിജിത്ത് വീരമൃത്യു വരിച്ചത്. കിഴക്കതില്‍ വീട്ടില്‍ പ്രഹ്ലാദന്റെയും ശ്രീകലയുടേയും മകനാണ് അഭിജിത്.

ഒട്ടേറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് അഭിജിത്ത് സൈന്യത്തില്‍ ചേര്‍ന്നത്. രാജ്യസേവനത്തോടൊപ്പം തന്റെ കുടുംബത്തിന് ഒരു താങ്ങാകാന്‍ കഴിയുന്ന ജോലിയെന്ന നിലയിലും കരസേനയിലെ ജവാന്‍ സ്ഥാനത്തെ അഭിജിത്ത് കണ്ടിരുന്നു. കടമുറി വീടിന്റെ സ്ഥാനത്ത് തന്റെ കുടുംബത്തിന് സ്വസ്ഥമായി തലചായ്ക്കാന്‍ സാധിക്കുന്ന അടച്ചുറപ്പുള്ള ഒരു നല്ല വീടെന്ന സ്വപ്‌നവും ഒപ്പം അനുജത്തിയുടെ വിവാഹമെന്ന ആഗ്രഹവുമായാണ് അഭിജിത്ത് സൈന്യത്തില്‍ ചേര്‍ന്നത്. ഒന്നും യാഥാര്‍ഥ്യമായില്ല. എല്ലാ സ്വപ്‌നങ്ങളും ബാക്കിയാക്കി ഇന്ന് അഭിജിത്തിന്റെ മൃതദേഹമെത്തിയത് ആ പഴയ കടമുറി വീട്ടിലേക്കു തന്നെയായിരുന്നു.

3 കൊച്ചു കടമുറികളും അടുക്കളയും ചേരുന്നതാണ് അഭിജിത്തിന്റെ ആയൂര്‍ ഇടയത്തെ വീട്. കരസേനയില്‍ ജോലി ലഭിച്ചതോടെ വായ്പയെടുത്ത് നല്ലൊരു വീടു നിര്‍മ്മിക്കണമെന്ന് അഭിജിത്ത് സ്വപ്‌നം കണ്ടിരുന്നു. വീട്ടില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ സമീപത്തെ ശ്രീനാരായണ ഹാളിലാണ് അഭിജിത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചത്. കുട്ടിക്കാലം മുതല്‍ കമ്ബക്കോട്ടെ അമ്മ വീട്ടിലായിരുന്നു അഭിജിത്ത് ഏറെയും ചെലവഴിച്ചിരുന്നത്. പട്ടാളത്തില്‍ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്‍ സന്തോഷിന്റെ നടക്കാതെ പോയ ആഗ്രഹമാണ് അഭിജിത്ത് നേടിയെടുത്തത്.

3 വര്‍ഷം മുന്‍പു പട്ടാളത്തിലേക്കു സെലക്ഷന്‍ ലഭിച്ചപ്പോള്‍ അഭിജിത്തിനെ അറെ സന്തോഷത്തോടെയാണ് വീട്ടുകാര്‍ യാത്രയാക്കിയത്. എന്നാല്‍ എല്ലാം കണ്ണീരില്‍ കുതിരാനായിരുന്നു വിധി. സൗദിയില്‍ ഡ്രൈവറായ അഭിജിത്തിന്റെ അച്ഛന്‍ പ്രഹ്ലാദനു കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.

അഭിജിത്ത് അപകടത്തില്‍ കൊല്ലപ്പെടുന്നതിനു മുമ്ബായി പുലര്‍ച്ചെ ഫോണില്‍ അമ്മയോടു സംസാരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കോയിന്‍ ബോക്‌സില്‍ നിന്നു വിളിച്ചാണ് 2 മിനിറ്റ് സംസാരിച്ചത്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration