Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

റവന്യൂ സെക്രട്ടേറിയറ്റ് @150; സമാനതകളില്ലാത്ത മാതൃക

14 October 2025 05:35 PM

ഒട്ടേറെ സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുകയും ചെയ്യുന്ന  റവന്യൂ  വകുപ്പിനെ കഴിഞ്ഞ നാലര വർഷക്കാലം  ജനാഭിമുഖ്യ തീരുമാനങ്ങളെടുത്തും നടപ്പാക്കുന്നതിൽ  നേതൃത്വം നൽകുകയും ചെയ്ത റവന്യൂ സെക്രട്ടേറിയറ്റ് ഇന്ന് (14.10-25) 150 യോഗങ്ങൾ പൂർത്തിയാക്കി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ റവന്യു വകുപ്പ് കഴിഞ്ഞ കാലങ്ങളിൽ നിന്നും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു.


വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ആധാരമായ നിയമ നടപടിക്രമങ്ങളുടെ സങ്കീർണ്ണത മൂലം പൊതുജനങ്ങളിൽ നിന്നും ഏറ്റവുമധികം വിമർശനങ്ങളും നേരിടേണ്ടി വരുന്ന റവന്യൂ വകുപ്പിലെ  അതിസങ്കീർണമായ പല നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് നിയമ ഭേദഗതികളും ചട്ടങ്ങൾ പരിഷ്‌കരിക്കുകയും ചെയ്തു. ഭൂപതിവ് നിയമ ഭേദഗതിയും  ചട്ട ഭേദഗതിയും ഉൾപ്പെടെ വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും എട്ട് ഭേദഗതികൾ കൊണ്ടുവന്നു. മൂന്ന് ഭേദഗതികളുടെ ശിപാർശകൾ അന്തിമ ഘട്ടത്തിലാണ്.


നാലര വർഷക്കാലയളവിൽ 223945  പട്ടയങ്ങൾ വിതരണം ചെയ്യാനായ നേട്ടങ്ങൾക്ക് പിന്നിലും റവന്യു സെക്രട്ടേറിയറ്റിന്റെ തീരുമാനങ്ങളും  മാർഗ്ഗനിർദ്ദേശങ്ങളും വലിയ പ്രചോദനമായി. സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണത്തിലും നേട്ടം കൈവരിക്കാനായതും  റവന്യു സെക്രട്ടറിയറ്റിലെ തീരുമാനങ്ങളുടെ ഫലമാണ്.  റവന്യൂ  ഭവന നിർമ്മാണ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ    മന്ത്രി ചുമതല വഹിക്കുന്ന വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും മേധാവികൾ അടങ്ങുന്നതാണ്  റവന്യൂ സെക്രട്ടേറിയറ്റിന്റെ ഘടന.


\"\"


റവന്യൂ വകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, സർവെ ഡയറക്ടർ, ലാൻഡ് ബോർഡ് സെക്രട്ടറി, ഐഎൽഡിഎം ഡയറക്ടർ, ഹൗസിംഗ് കമ്മീഷണർ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ എന്നിവർ അടങ്ങുന്നതാണ് റവന്യു സെക്രട്ടറിയറ്റ് സംവിധാനം.ഓരോ ആഴ്ചയിലും കൂടുന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൽ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ  അടുത്ത യോഗത്തിൽ അവതരിപ്പിക്കുകയും   വിശകലനം ചെയ്തു കൊണ്ടുമാണ് പുതിയ അജണ്ടകൾ യോഗം ചർച്ചക്ക് എടുക്കുന്നത്.


റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലവും ജനാഭിമുഖ്യപരവും മാക്കുന്നതിന് രൂപവത്കരിച്ച സമാനകളില്ലാത്ത മാതൃകയാണ് റവന്യു സെക്രട്ടറിയറ്റ്. 2021 ജൂലൈ ഏഴിനാണ് ആദ്യ റവന്യൂ സെക്രട്ടറിയറ്റ് യോഗം ചേർന്നത്. സാധാരണ രീതിയിൽ മന്ത്രിസഭാ യോഗം പോലെ സ്ഥിരമായി എല്ലാ ആഴ്ചയിലും യോഗം ചേരാറാണ് പതിവ്. മുണ്ടക്കൈ ചൂരൽമല, കൂട്ടിക്കൽ തുടങ്ങി വലിയ പ്രകൃതി ദുരന്തങ്ങൾ നേരിട്ട അവസരങ്ങളിൽ മാത്രമാണ് യോഗം തുടർച്ചയായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്.ഇതുവരെ 366 അജണ്ടകൾ  യോഗത്തിന്റെ പരിഗണനക്ക് വന്നു.


അതിൽ 306 അജണ്ടകൾ തീർപ്പാക്കി. 27 വിഷയങ്ങളിൽ നടപടികൾ തുടരുകയാണ്. ബാക്കിയുള്ളവ അതിസങ്കീർണ്ണവും ഗൗരവതരവുമായ കൂടുതൽ പരിശോധനകൾ  ആവശ്യമുള്ള വിഷയങ്ങളാണ്. ഒട്ടേറെ നൂലമാലകൾ മറികടന്ന് പുതിയ നിയമ നിർമ്മാണങ്ങളിലൂടെയും പട്ടയ മിഷൻ, ഡിജിറ്റൽ റീസർവെ,  പ്രവർത്തനങ്ങളും ഓൺലൈൻ, ഇ-സേവനങ്ങളും റവന്യു വകുപ്പിന് നൽകുന്ന ആവേശം ചെറുതല്ലെന്നും ഇക്കാലയളവിൽ ജനങ്ങളിൽ നിന്നും ലഭിച്ച നിവേദനങ്ങളും പരാതികളും പഠന വിധേയമാക്കിയാൽ  റവന്യു വകുപ്പിന്റെ പരിഷ്‌കാരത്തിനുള്ള അടിസ്ഥാന രേഖയാക്കാമെന്നും മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration