Sunday, November 02, 2025
 
 
⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു

ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ പലസ്തീന് ഐക്യദാർഢ്യം

30 September 2025 12:05 AM

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് പട്ടങ്ങൾ പറന്നുയരുന്നു; പലസ്തീനും (Kites Rise, So will Palestine) എന്നു രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്രയേലിന്റെ ഭാഗത്തുനിന്നും പാശ്ചാത്യമാധ്യമങ്ങളുടെ ഭാഗത്തുനിന്നും പലസ്തീൻ നേരിടുന്ന പ്രൊപ്പഗാൻഡാ വാർ നേരിട്ടുള്ള യുദ്ധംപോലെത്തന്നെ ഭീകരമാണെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് പറഞ്ഞു. ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനങ്ങൾ എന്നുള്ള സയണിസ്റ്റ് പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്. അവർ തങ്ങളെ ക്രൂരരും അന്ധവിശ്വാസികളും ഭീകരരുമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികൾ എന്നൊരു വിഭാഗമില്ല, അത് സൃഷ്ടിക്കപ്പെട്ടതാണെന്ന അമേരിക്കൻ നയതന്ത്രപ്രതിനിധിയുടെ അഭിപ്രായത്തെ ചോദ്യം ചെയ്യാൻ പോലും പാശ്ചാത്യമാധ്യമങ്ങൾ തയാറായില്ല.


പലസ്തീനെതിരായ പ്രചാരണത്തിന് സോഷ്യൽ മീഡിയയെയും അവർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഗാസയിലടക്കം നടക്കുന്ന മനുഷ്യവിരുദ്ധമായ ക്രൂരത പ്രധാനമായും പുറംലോകമറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിൽ നടക്കുന്ന സംഭവങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിനിടയിൽ 252 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തിയതിനാണ് അവർക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച കേരളത്തോട് അദ്ദേഹം നന്ദി അറിയിച്ചു. പലസ്തീനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തെ പ്രതിരോധിക്കാൻ കേരളജനതയുടെ സഹായം അദ്ദേഹം അഭ്യർഥിച്ചു. ഗാസയിലെ യാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാനുള്ള സോഷ്യൽ മീഡിയ ഇടപെടൽ കേരളജനതയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


\"\"


കേരളജനത ഹൃദയത്തിൽനിന്ന് പലസ്തീന് ഊഷ്മളമായ അഭിവാദ്യം നേരുന്നുവെന്നും കേരളം പലസ്തീനൊപ്പമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗാസയിൽ മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവർത്തകർ സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി ജീവൻ നൽകിയവരാണെന്നും ജനാധിപത്യത്തിനും മാനവികത്ക്കും വേണ്ടി അവർ ചെയ്ത ത്യാഗം മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് പലസ്തീനിലാണെന്നാണ് കണക്കുകൾ. പലസ്തീനിൽ നടക്കുന്ന മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങൾ സ്വന്തം ജീവൻ പണയംവച്ചാണ് അവർ ലോകത്തെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.


കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ആർകിടെക്റ്റ് പത്മശ്രീ. ജി. ശങ്കർ, കെയുഡബ്ല്യൂജെ പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സെക്രട്ടറി അനുപമ.ജി.നായർ, മുൻ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, തുടങ്ങിയവർ പങ്കെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ്, സീനിയർ ഫൊട്ടോ ജേർണലിസ്റ്റ് ബി. ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി ‘സല്യൂട്ട് ഗാസ’ എന്ന പേരിൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റംബർ 30 ന്) വൈകിട്ട് 5.30ന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration