Wednesday, April 01, 2026
 
 
⦿ പശ്ചിമേഷ്യൻ പ്രതിസന്ധി; ആദ്യ എൽ.പി.ജി. കപ്പൽ കൊച്ചി തീരത്ത് ⦿ കേരളത്തിന്റെ അതിജീവനം തകർക്കാൻ ബിജെപിയും കോൺഗ്രസും കൈകോർക്കുന്നു; മുഖ്യമന്ത്രി ⦿ ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയുടെ ഹര്‍ജികള്‍ തള്ളി ⦿ പോക്‌സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ് ⦿ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ് ⦿ കാമുകിയെ കൊലപ്പെടുത്തി നാവികസേനാ ഉദ്യോഗസ്ഥൻ ⦿ സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ⦿ കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു; വരുന്ന നാല് ദിവസം വ്യാപക മഴ ⦿ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും കഴിക്കാനാകില്ല: വിമര്‍ശനവുമായി മമത ബാനര്‍ജി ⦿ വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും ⦿ പാലക്കാട് കോണ്‍​ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈം​ഗികപീഡന പരാതി ⦿ ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; ട്രംപ് ⦿ രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര ⦿ മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കും ⦿ കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം ⦿ യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ⦿ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു ⦿ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; എ ഇർഷാദിനെതിരെ നടപടി ⦿ സ്വർണവില വീണ്ടും മുന്നോട്ട് ⦿ ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, ഞാൻ പോയില്ല; LDFവീണ്ടും വരണം: കൃഷ്ണപഭ ⦿ കൊടുങ്ങല്ലൂരിൽ ദമ്പതികളുടെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഭ്രൂണം കണ്ടെത്തി ⦿ നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു ⦿ മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത് ⦿ ഏപ്രിൽ 9ന് പൊതു അവധി ⦿ രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്; പ്രധാനമന്ത്രി ⦿ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക് ⦿ പശ്ചിമേഷ്യൻ സംഘര്‍ഷം ആശങ്കാജനകം; പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ അമേരിക്ക-ഇസ്രയേല്‍ ആക്രമണം: ഇറാനില്‍ കൊല്ലപ്പെട്ടത് 210 കുട്ടികള്‍ ⦿ സ്വർണവിലയിൽ വൻ ഇടിവ്; 7500 ലധികം രൂപ കുറഞ്ഞു ⦿ തൃശൂരിൽ അക്യുപങ്ചർ ചികിത്സാമരണം; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന ⦿ പ്രണയ നൈരാശ്യത്തില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ⦿ കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി ⦿ ട്വന്റി 20 സ്ഥാനാർത്ഥികൾക്ക് വോട്ടില്ല ⦿ ആർജെഡിയിൽ നിന്ന് രാജിവെച്ച് വി സുരേന്ദ്രൻ പിള്ള ⦿ ആലപ്പുഴ കോൺഗ്രസിൽ കൂട്ടരാജി, ഡിസിസി സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചു

ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ പലസ്തീന് ഐക്യദാർഢ്യം

30 September 2025 12:05 AM

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് പട്ടങ്ങൾ പറന്നുയരുന്നു; പലസ്തീനും (Kites Rise, So will Palestine) എന്നു രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്രയേലിന്റെ ഭാഗത്തുനിന്നും പാശ്ചാത്യമാധ്യമങ്ങളുടെ ഭാഗത്തുനിന്നും പലസ്തീൻ നേരിടുന്ന പ്രൊപ്പഗാൻഡാ വാർ നേരിട്ടുള്ള യുദ്ധംപോലെത്തന്നെ ഭീകരമാണെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് പറഞ്ഞു. ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനങ്ങൾ എന്നുള്ള സയണിസ്റ്റ് പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്. അവർ തങ്ങളെ ക്രൂരരും അന്ധവിശ്വാസികളും ഭീകരരുമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികൾ എന്നൊരു വിഭാഗമില്ല, അത് സൃഷ്ടിക്കപ്പെട്ടതാണെന്ന അമേരിക്കൻ നയതന്ത്രപ്രതിനിധിയുടെ അഭിപ്രായത്തെ ചോദ്യം ചെയ്യാൻ പോലും പാശ്ചാത്യമാധ്യമങ്ങൾ തയാറായില്ല.


പലസ്തീനെതിരായ പ്രചാരണത്തിന് സോഷ്യൽ മീഡിയയെയും അവർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഗാസയിലടക്കം നടക്കുന്ന മനുഷ്യവിരുദ്ധമായ ക്രൂരത പ്രധാനമായും പുറംലോകമറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിൽ നടക്കുന്ന സംഭവങ്ങളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിനിടയിൽ 252 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തിയതിനാണ് അവർക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച കേരളത്തോട് അദ്ദേഹം നന്ദി അറിയിച്ചു. പലസ്തീനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തെ പ്രതിരോധിക്കാൻ കേരളജനതയുടെ സഹായം അദ്ദേഹം അഭ്യർഥിച്ചു. ഗാസയിലെ യാഥാർഥ്യങ്ങൾ ലോകത്തെ അറിയിക്കാനുള്ള സോഷ്യൽ മീഡിയ ഇടപെടൽ കേരളജനതയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


\"\"


കേരളജനത ഹൃദയത്തിൽനിന്ന് പലസ്തീന് ഊഷ്മളമായ അഭിവാദ്യം നേരുന്നുവെന്നും കേരളം പലസ്തീനൊപ്പമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഗാസയിൽ മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവർത്തകർ സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി ജീവൻ നൽകിയവരാണെന്നും ജനാധിപത്യത്തിനും മാനവികത്ക്കും വേണ്ടി അവർ ചെയ്ത ത്യാഗം മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് പലസ്തീനിലാണെന്നാണ് കണക്കുകൾ. പലസ്തീനിൽ നടക്കുന്ന മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങൾ സ്വന്തം ജീവൻ പണയംവച്ചാണ് അവർ ലോകത്തെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.


കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ആർകിടെക്റ്റ് പത്മശ്രീ. ജി. ശങ്കർ, കെയുഡബ്ല്യൂജെ പ്രസിഡന്റ് കെ.പി. റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സെക്രട്ടറി അനുപമ.ജി.നായർ, മുൻ ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, തുടങ്ങിയവർ പങ്കെടുത്തു. മീഡിയ അക്കാദമി സെക്രട്ടറി അരുൺ.എസ്.എസ്, സീനിയർ ഫൊട്ടോ ജേർണലിസ്റ്റ് ബി. ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി ‘സല്യൂട്ട് ഗാസ’ എന്ന പേരിൽ ഫോട്ടോ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റംബർ 30 ന്) വൈകിട്ട് 5.30ന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration