Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

റവന്യു വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃക: സ്പീക്കർ എ.എൻ. ഷംസീർ

27 June 2025 10:35 PM

കേരളത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹാരം കണ്ടെത്തുന്ന റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ. റവന്യൂ, സർവെ വകുപ്പുകൾ സംഘടിപ്പിച്ച ‘ഭൂമി’ ഡിജിറ്റൽ റീ സർവെ നാഷണൽ കോൺക്ലേവിന്റെ ഡെലിഗേറ്റ് സെക്ഷനുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ദേശീയ പാതയുടെ വികസനത്തിനുൾപ്പടെ ആവശ്യമായി വന്ന ഭൂമി ആക്ഷേപങ്ങളില്ലാതെ അനായാസമായി ഏറ്റെടുത്ത് നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞു. ഭൂ തർക്കങ്ങളില്ലാത്ത ഒരു നാടായി കേരളത്തെ മാറ്റാൻ കഴിയുന്ന ഡിജിറ്റൽ റീ സർവെയും ഭൂമി സംബന്ധമായ എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കിൽ സാധ്യമാക്കുന്ന ‘എന്റെ ഭൂമി’ ഏകജാലക പോർട്ടലും മാതൃകയാക്കി സ്വീകരിക്കാൻ ഇത്രയധികം സംസ്ഥാനങ്ങൾ തയ്യാറായി മുന്നോട്ടു വരുന്നത് അഭിമാനകരമാണെന്നും സ്പീക്കർ പറഞ്ഞു.


 


രാജ്യത്തിന് മുഴുവൻ മാതൃകയായി ഡിജിറ്റൽ സർവേയെ വികസിപ്പിക്കുന്ന ദൗത്യം തുടരാനും നേതൃത്വം നൽകാനും സംസ്ഥാനം തയ്യാറാണെന്ന് അദ്ധ്യക്ഷനായിരുന്ന റവന്യു, ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പദ്ധതിയുടെ വിപുലീകരണത്തിനായി തുടർന്നും ഫലപ്രദമായ ചർച്ചകൾ നടത്തും. ഡിജിറ്റൽ സർവേയ്‌ക്കൊപ്പം മുഴുവൻ പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നടപ്പാക്കുകയാണ്. നവംബർ ആദ്യത്തോടെ ഇത് പ്രാബല്യത്തിൽ വരും. ഓരോ വ്യക്തിക്കും ഭൂമി സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഒരൊറ്റ കാർഡിൽ രേഖപ്പെടുത്തി ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നൽകുന്ന പ്രക്രീയ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.


\"\"


കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഒരു വിജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായും മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഒരു വിജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ ആവശ്യം അറിവാണ്, അതാണ് സംസ്ഥാനത്തിന്റെ ശക്തി. ഉയർന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ നേട്ടമാണ്. റവന്യൂ വകുപ്പുമായി സഹകരിച്ചുകൊണ്ട് നിക്ഷേപം ആകർഷിക്കാൻ വ്യവസായ വകുപ്പ് മുൻകൈ എടുത്തു പ്രവർത്തിച്ചുവരികയാണ്. അതുകൊണ്ടാണ് ഈ വർഷം രാജ്യത്തെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിലും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലും കേരളത്തിന് ഒന്നാം സ്ഥാനത്ത് എത്താനായതെന്നും മന്ത്രി വ്യക്തമാക്കി.


\"\"


ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും കോൺക്ലേവിൽ സംബന്ധിച്ചു. സമാപനസമ്മേളനത്തിൽ ലാൻഡ് റവന്യു കമ്മിഷണർ മുഹമ്മദ് സഫറുള്ള, സർവേ ഡയറക്ടർ സീറാം സാംബശിവ റാവു, തമിഴ്നാട് റവന്യു ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമുദ തുടങ്ങിയവർ സംസാരിച്ചു.


ഇന്ന് നടക്കുന്ന ഫീൽഡ് സന്ദർശനത്തോടെ ദേശീയ കോൺക്ലേവിന് സമാപനമാകും. 23 സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 127 പ്രതിനിധികൾ അഞ്ച് ജില്ലകളിൽ ഡിജിറ്റൽ റീ സർവെ നടപടികൾ തുടരുന്ന വില്ലേജുകളിൽ നേരിട്ട് സന്ദർശിക്കും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration