Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു

27 June 2025 09:10 PM

നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കും: മന്ത്രി പി. രാജീവ്


വ്യവസായ വാണിജ്യ വകുപ്പിന്റെയും ലോക ബാങ്ക് സഹായത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷം വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്  ഉദ്ഘാടനം ചെയ്തു. നാനോ സംരംഭ യൂണിറ്റുകളെ വളർത്തുന്നതിന് ‘മിഷൻ 10000’ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. എം.എസ്.എം.ഇകളിൽ നിലവിൽ നല്ലൊരു ശതമാനവും നാനോ യൂണിറ്റുകളാണ്. പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയിരം സംരംഭങ്ങൾ, ശരാശരി 100 കോടി വിറ്റുവരവ് എന്ന ലക്ഷ്യത്തോടെ ‘മിഷൻ 1000’ ആണ് ഇപ്പോൾ നടപ്പാക്കുന്നത്.


എൻഹാൻസിങ് ദ റോൾ ഓഫ് എം എസ് എം ഇ ആസ് ഡ്രൈവേഴ്‌സ് ഓഫ് സസ്‌റ്റൈനബിൾ ഗ്രോത്ത് ആൻഡ് ഇന്നോവേഷൻ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനാഘോഷത്തിന്റെ പ്രമേയം. എം എസ് എം ഇകളുടെ വളർച്ചയ്ക്ക് അനുസൃതമായി കേരളത്തിൽ ഒരുപാട് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ കേരളത്തിൽ നിന്നും ആകെയുള്ള ഉദ്യം രജിസ്ട്രേഷൻ 75,221 ആയിരുന്നു. ഇന്നത്തെ കണക്ക് അനുസരിച്ച് അത് 15,75,987 ആയി വളർന്നു. അതിൽ മൂന്നര ലക്ഷമാണ് പുതിയതായി രജിസ്റ്റർ ചെയ്ത എം.എസ്.എം.ഇകൾ. വ്യവസായ വകുപ്പിന്റെ കാമ്പയിനിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യാത്ത എം.എസ്.എം.ഇകൾ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കി. അതിലൂടെ ഏകദേശം 23,000 കോടി രൂപയുടെ നിക്ഷേപവും ഏഴേകാൽ ലക്ഷത്തോളം തൊഴിൽ അവസരമുണ്ടായതായും മന്ത്രി അറിയിച്ചു.


എം.എസ്.എം.ഇ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അതിന്റെ മാർക്കറ്റിങ്. അതിന്റെ ഭാഗമായി റേഷൻ കടകളോട് ചേർന്ന് പ്രവർത്തിക്കുന്ന കെ സ്റ്റോറിലൂടെ ഏകദേശം 30 കോടിയുടെ എം.എസ്.എം.ഇ ഉത്പന്നങ്ങൾ ഒരു വർഷത്തിനിടയ്ക്ക് വിൽക്കാൻ കഴിഞ്ഞു. കെ ഷോപ്പിയിലൂടെ ഘട്ടം ഘട്ടമായി എം.എസ്.എം.ഇകളെയും അതിൽ ഉൾപ്പെടുത്തും. കേരളാ ബ്രാൻഡായ ‘നന്മ’ എം.എസ്.എം.ഇ ഉത്പന്നങ്ങൾക്കും നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.


\"\"


എം.എസ്.എം.ഇയെ പ്രോത്സാഹിപ്പിക്കാനായി നിലവിൽ 38 പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് അംഗീകാരം നൽകി. മൂന്ന് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് വികസന അനുമതി ലഭിച്ചു. എട്ട് പാർക്കുകൾക്ക് കൂടി ഉടൻ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. കാമ്പസുകളോട് ചേർന്ന് ഇൻഡസ്ട്രിയൽ പാർക്കുകൾ വരുന്നതിലൂടെ വ്യവസായ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും വികസിക്കും.


ഈസ് ഓഫ് ഡൂയിങ് ബിസിനെസ്സിൽ രാജ്യത്ത് 28-ാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഒന്നാമത് ആണെന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. അതോടൊപ്പം, കേന്ദ്ര ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം എഫ് ഡി ഐയുടെ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിൽ ഈ വർഷം 100 ശതമാനം വളർച്ചയുണ്ടായ ഏക സംസ്ഥാനം കേരളമാണ്. നമ്മൾ ഇപ്പോൾ ഒമ്പതാം സ്ഥാനത്തിലെത്തി. ഇതൊരു പൊതുബോധമായി മാറേണ്ടതുണ്ട്. പലരുടെയും ധാരണ കേരളത്തിൽ ഇതൊന്നുമില്ല എന്നാണ്. കേരളമാണ് ലോകത്തെ സുഗന്ധവ്യഞ്ജന ഉത്പാദനത്തിന്റെ ഹബ്. ആദ്യ മൂന്ന് സ്ഥാനത്തിലുള്ള കമ്പനികളും കേരളത്തിൽ തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാങ്ക് കമ്പനി കേരളത്തിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ പല്ല് നിർമാണ കമ്പനി കേരളത്തിലാണ്. മെഡിക്കൽ ഉപകരണ വ്യവസായത്തിന്റെ 20 ശതമാനം കേരളമാണ് സംഭാവന ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.


\"\"


ഇപ്പോൾ സർക്കാർ നല്ല രീതിയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ (ജി.സി.സി) സാധ്യതകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നു. അപ്പോൾ കേരളത്തെ ലോകത്തിന് മുന്നിൽ ഷോകേസ് ചെയ്യണമെങ്കിൽ എല്ലാവരും അതിനായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. കേരളത്തിലെ പുതിയ തലമുറ അതിൽ പ്രധാനപ്പെട്ടതാണ്. ചെറുപ്പക്കാർ ഇവിടെ തന്നെ ജോലി ചെയ്യണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.


‘Awareness Response for Young and Student Entrepreneurs (ARYSE)- Kerala’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ മുദ്രാവാക്യം. എം എസ് എം ഇ മേഖലയുടെ പ്രസക്തിയും പ്രാധാന്യവും യുവതലമുറയെയും വിദ്യാർത്ഥികളെയും ബോധ്യപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


\"\"


തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ എക്കോടെക്‌സ് ഹാൻഡ്‌ലൂം കൺസോർഷ്യത്തിന്റെ സ്ഥാപകൻ പത്മശ്രീ പി. ഗോപിനാഥൻ, കെ.പി. നമ്പൂതിരീസ് ആയുർവേദിക്സിന്റെ മാനേജിങ് ഡയറക്ടർ കെ. ഭവദാസൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ‘വ്യവസായ ജാലകം 2025’ എന്ന കൈപ്പുസ്തകം ചടങ്ങിൽ അധ്യക്ഷത വഹിച്ച ആന്റണി രാജു എം എൽ എയ്ക്ക് നൽകി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന, മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയുടെ ധാരണാപത്രം വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ‘കേര’ പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്ടർ ഡോ. ബി. അശോകും തമ്മിൽ ഒപ്പുവെച്ചു.


വ്യവസായ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ, നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾ, മൂല്യവർദ്ധിത കാർഷിക/ വ്യവസായ ഉത്പാദന ഉദ്യമങ്ങൾ, തോട്ടം വ്യവസായം, പുതിയ വ്യവസായ നയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരിയുടെ മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാനം മന്ത്രി പി. രാജീവ് വിതരണം ചെയ്തു.


വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ആൻഡ് പ്ലാന്റേഷൻ സ്‌പെഷ്യൽ ഓഫീസർ പി. വിഷ്ണുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കയർ വികസന വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ്, കൈത്തറി ആൻഡ് ടെക്സ്റ്റിൽസ് വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ,  കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration