Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് സ്വപ്നഭവനം; 1.08 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടു

20 June 2025 01:10 AM

സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് എല്ലാവരും മനസ്സിലാക്കണം: മന്ത്രി ഒ.ആർ. കേളു


തിരുവനന്തപുരം ജില്ലയിലെ ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്ക് സ്വപ്നസാക്ഷാത്കാരം. 1.08 കോടി രൂപയുടെ പദ്ധതിയിലൂടെ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടൽ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിർവഹിച്ചു.


തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ആറ് ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമാണത്തിനായി ചെലവിടുന്നത്. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് സർക്കാർ വീടുകൾ നിർമിക്കുന്നത്.


എല്ലാ മേഖലകളിലും വിശാലമായ കാഴ്ചപ്പാടോടുകൂടി സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന നവകേരള മിഷനിൽ ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ പദ്ധതികൾ ഉണ്ട്. കേരളത്തിലെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലൈഫ് വഴി വീട് നിർമ്മിച്ചു നൽകി.


\"\"


കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി, അവരെ സമൂഹത്തിനൊപ്പം കൊണ്ടുവരുക എന്നത് സർക്കാർ ഏറ്റെടുത്ത വലിയ ദൗത്യമാണ്. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ, ഹരിതകേരളം മിഷൻ, എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതി തുടങ്ങിയവയും വിജയകരമായി പുരോഗമിക്കുന്നു. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത എല്ലാവർക്കും ഭൂമി ലഭ്യമാക്കുക സർക്കാർ ലക്ഷ്യമാണ്.


റവന്യൂ ഭൂമി, മിച്ചഭൂമി എന്നിങ്ങനെ കിട്ടാവുന്ന എല്ലാ തരത്തിലുമുള്ള ഭൂമി ഇതിനായി ഉപയോഗിക്കുന്നു. ലാൻ്റ് ബാങ്ക് പദ്ധതി വഴി സ്ഥലം വിലകൊടുത്ത് വാങ്ങി സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് നൽകുന്നു. കാലാനുസൃതമായി കേരളത്തിലെ എല്ലാ റോഡുകളും സർക്കാർ നവീകരിക്കുകയാണ്. വയനാട് തുരങ്കപാതയ്ക്ക് അനുമതി ലഭിച്ചു. ആദിവാസികളെ മുൻനിരയിൽ എത്തിക്കുന്നതിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. പട്ടികവർഗ്ഗ വകുപ്പ് രൂപീകരിച്ചതിൻ്റെ 50-ാം വർഷമാണിത്.


\"\"


കേരളത്തിലെ ഭൂവിസ്തൃതി കുറഞ്ഞുവരികയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ഭൂമി നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. ചെറ്റച്ചലിലെ വീടുകൾ കെട്ടുറപ്പോടുകൂടി നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.


ജി. സ്റ്റീഫൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുർബല വിഭാഗങ്ങൾക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വലിയ പിന്തുണ നൽകുന്ന സർക്കാരാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.


വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ജി. ആനന്ദ്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.എസ്. സന്ധ്യ, ഊര് മൂപ്പൻ ബി. സദാനന്ദൻ കാണി, സംസ്ഥാന പട്ടിക വർഗ്ഗ ഉപദേശക സമിതി അംഗം ബി. വിദ്യാധരൻ കാണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration