Tuesday, July 15, 2025
 
 
⦿ കാട്ടാക്കടയിൽ അതിവേ​ഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിത്തം ⦿ ലോഡ്സിൽ ഇം​ഗ്ലണ്ടിന് വിജയം; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു ⦿ ശ്രീധരൻ പിള്ളയെ മാറ്റി; പശുപതി അശോക് ഗജപതി പുതിയ ഗോവ ​ഗവർണർ ⦿ വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ് ⦿ പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ⦿ താല്‍കാലിക വി സി നിയമനം: ​ഗവർണർക്ക് തിരിച്ചടി, അപ്പീൽ തള്ളി ഹൈക്കോടതി ⦿ പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക് ⦿ സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ‘സ്റ്റാർ ലിങ്കിന്’ പ്രവര്‍ത്തനാനുമതി ⦿ സെൻസർ ബോർഡിന് വഴങ്ങി ജെഎസ്‌കെ നിർമാതാക്കൾ; പേര് മാറ്റും ⦿ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു ⦿ പീച്ചി ഡാമിൽ വീണ് കരാർ ജീവനക്കാരൻ മരിച്ചു ⦿ രാമനും ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി ⦿ ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി ⦿ കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി ⦿ ക്ഷേത്രത്തിലെത്തിയ യുവതിയുടെ ബാ​ഗിൽ നിന്ന് ഐഫോണും 10,000 രൂപയും കവർന്നു ⦿ തലസ്ഥാനത്ത് ഹോട്ടൽ ഉടമ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് ⦿ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് ⦿ ബിഹാറിൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണം ⦿ മലപ്പുറത്തെ 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം ⦿ വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ⦿ ‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍ ⦿ കൊക്കെയ്‌ൻ കേസ്: നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യമില്ല ⦿ ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട് ⦿ ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ⦿ കേരളത്തിൽ വീണ്ടും നിപ; രോഗം പാലക്കാട് സ്വദേശിക്ക്, യുവതിയുടെ നില ഗുരുതരം ⦿ ജെഎസ്‌കെ സിനിമ കാണാൻ ഹൈക്കോടതി ⦿ ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല ⦿ ഭാരതാംബ വിവാദം; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി ⦿ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ ⦿ നിലംപരിശായി സിംബാബ്‌വെ; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം ⦿ മലപ്പുറത്ത്‌ തോട്ടില്‍ നിന്ന്‌ മൃതദേഹം കണ്ടെത്തി ⦿ കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം ⦿ കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി ⦿ കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി ⦿ കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

കേരളത്തിൽ പുനരുപയോഗ ഊർജത്തിന് പുതിയ ചട്ടങ്ങൾ: കരട് പ്രസിദ്ധീകരിച്ചു

03 June 2025 05:10 PM

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ‘റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്’ റഗുലേഷൻസിന്റെ കരട് പ്രസിദ്ധീകരിച്ചു. 2020-ലെ ‘റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്’ റഗുലേഷന്റെ കാലാവധി 2024-25-ൽ അവസാനിച്ചതിനെ തുടർന്നാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചത്. കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമായ ഈ കരട, പുനരുപയോഗ ഊർജ ഉപയോഗം വർധിപ്പിക്കാനും ഗ്രിഡ് സ്ഥിരത ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.


2025 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചർച്ചാ രേഖയാണ് കരടിന്റെ അടിസ്ഥാനം. സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ടൈം-ഓഫ്-യൂസ് താരിഫുകൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, വെർച്വൽ, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ് എന്നിവ നിർദേശിച്ചിരുന്നു. വ്യക്തികൾ തമ്മിലുള്ള ഊർജ വ്യാപാരം, വാഹന-ഗ്രിഡ് സംവിധാനം, ഡിമാൻഡ് റെസ്‌പോൺസ് എന്നിവയും രേഖയിൽ ഉൾപ്പെട്ടു. ഫെബ്രുവരി 13, 14, 17 തീയതികളിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ, സോളാർ സംരംഭകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ, വിദഗ്ധർ എന്നിവരുമായി നടത്തിയ ചർച്ചകളിൽ നിന്നും കൂടാതെ തപാൽ വഴിയും ലഭിച്ച അഭിപ്രായങ്ങൾ കരടിന് ആധാരമായി.


കരട് റഗുലേഷൻ നെറ്റ് മീറ്ററിംഗ്, നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗിന് പുറമേ, ഒരു സൗരോർജ പ്ലാന്റിൽ നിന്ന് ഫ്ലാറ്റുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയിലെ ഒന്നിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനങ്ങൾ നിർദേശിക്കുന്നു. വൈദ്യുത വാഹനങ്ങളിൽ നിന്ന് ഗ്രിഡിലേക്ക് വൈദ്യുതി നൽകൽ, പ്രോസ്യൂമർമാർക്ക് മറ്റ് ഉപഭോക്താക്കൾക്ക് വൈദ്യുതി വിൽക്കൽ എന്നിവയും ഉൾപ്പെടുത്തി. ഓൺലൈൻ അപേക്ഷാ സൗകര്യവും രജിസ്‌ട്രേഷൻ ചാർജ് 1,000 രൂപയിൽ നിന്ന് 300 രൂപയായി കുറയ്ക്കാനുള്ള വ്യവസ്ഥയും ഉൾക്കൊള്ളുന്നു. പീക്ക് സമയങ്ങളിൽ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് ഉയർന്ന നിരക്ക്, സീറോ ബില്ലിംഗ്, വികേന്ദ്രീകൃത എനർജി സ്റ്റോറേജ് പ്രോത്സാഹനം, നിക്ഷേപം ആകർഷിക്കൽ എന്നിവയും കരടിന്റെ ഭാഗമാണ്. കെ.എസ്.ഇ.ബിയുടെ ഏറ്റവും കുറഞ്ഞ പുനരുപയോഗ ഊർജ ഉപഭോഗ ശതമാനവും പീക്ക് സമയ വൈദ്യുതിക്ക് ഉയർന്ന നിരക്കും വ്യവസ്ഥ ചെയ്യുന്നു.


കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ 30 ദിവസത്തിനകം ഇ-മെയിൽ (kserc@erckerala.org) വഴിയോ തപാൽ മുഖേനയോ (സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, വെള്ളയമ്പലം, തിരുവനന്തപുരം 695010) സമർപ്പിക്കാം. പൊതുതെളിവെടുപ്പിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും. ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചു വിജ്ഞാപനം തയ്യാറാക്കും.


പി


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration