Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

സഹകരണ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യങ്ങൾ വർധിപ്പിച്ചു

13 March 2024 10:30 PM

മൂന്ന് വർഷം കൊണ്ട് വിതരണം ചെയ്തത് 25.24 കോടി രൂപ


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിച്ചതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ സഹായം അനുവദിക്കാതിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് ചികിത്സാധനസഹായം ലഭിക്കുന്നതിനായി ബോർഡിന്റെ ചട്ടങ്ങൾ ഭേദഗതി വരുത്തിയിട്ടുണ്ട്.


ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് 14778 ജീവനക്കാർക്കായി 25,24,45,361 രൂപയുടെ സഹായം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.


സേവനത്തിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരായ 290 പേർക്ക് 7,18,25000  രൂപ മരണാനന്തര ധനസഹായമായും ഈ കാലയളവിൽ അനുവദിച്ചു. സേവനത്തിൽ നിന്നും പിരിഞ്ഞുപോയ 5445 ജീവനക്കാർക്ക് ബോർഡിലേക്ക് അടച്ച വിഹിതം ഇനത്തിൽ 17,84,86,490 രൂപ തിരികെ നൽകുകയും അതോടൊപ്പം 10% ഇൻസെന്റിവായി 1,69,23,861 രൂപ നൽകുകയും ചെയ്തു. ഇക്കാലയളവിൽ 1479 ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായി 9,03,10,000 രൂപ വിവിധ ചികിത്സാ ധനസഹായങ്ങളായി നൽകിയിട്ടുണ്ട്.


ഓണം പ്രമാണിച്ച് ഫെസ്റ്റിവൽ അലവൻസ്, ബോണസ് എന്നിവ നൽകാൻ സാഹചര്യമില്ലാത്ത സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് അംഗങ്ങളായ 276 ജീവനക്കാർക്ക് 3000 രൂപ വീതം 82,8000 രൂപ സമാശ്വാസ ധനസഹായമായി നൽകി. കോവിഡ് പ്രതിസന്ധിക്കിടയിൽ തിരിച്ചടക്കേണ്ടാത്ത ധനസഹായമായി 2500 രൂപ വീതം 133 പേർക്ക് 3,32,500 രൂപയും വിതരണം ചെയ്തിട്ടുണ്ട്.


കലാ-കായിക രംഗത്തെ മികവിനും പഠനത്തിൽ ഉന്നതവിജയം നേടുകയും ചെയ്തു സഹകരണ ജീവനക്കാരുടെ മക്കൾക്കായി വർഷം തോറും നൽകുന്ന ക്യാഷ് അവാർഡ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് വിതരണമായി മാറിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 3 വർഷങ്ങളിലായി 11 കേന്ദ്രങ്ങളിൽ വച്ച് 7155 കുട്ടികൾക്ക് 7,22,26,000 രൂപ (ഏഴു കോടി ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ) ക്യാഷ് അവാർഡായി നൽകി.


വെൽഫെയർ ബോർഡ് അംഗങ്ങൾക്കുള്ള  ചികിത്സാ ധനസഹായത്തിലും വർദ്ധനവരുത്തിയിട്ടുണ്ട്. ക്യാൻസർ, ഹൃദയശസ്ത്രക്രിയ, കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കിഡ്നി നീക്കം ചെയ്യൽ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കരൾ ശസ്ത്രക്രിയ (കരൾ ദാതാവിന് ഉൾപ്പെടെ), മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, എന്നീ ചികിത്സകൾക്ക് നൽകി വന്നിരുന്ന ധനസഹായം 1,50,000 രൂപയായി വർദ്ധിപ്പിച്ചു. നിലവിൽ 1,25,000 രൂപയാണ് നൽകിയിരുന്നത്. കാഴ്ച ശക്തിക്കുണ്ടാകുന്ന വൈകല്യം, തളർവാതം ബാധിച്ച് ജോലിക്ക് ഹാജരാകാൻ സാധിക്കാത്ത അവസ്ഥ, അപകടം മൂലമോ, മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം എപ്പിലെപ്‌സി, ഹെഡ് ഇൻജുറി, മെനിഞ്ചൈറ്റിസ്, എൻസഫാലിറ്റിസ്, ജോയിന്റ് സർജറി എന്നീ ചികിത്സകൾക്കും, തലച്ചോറിനെയും, സുഷുമ്‌നാകാണ്ഡത്തേയും ബാധിക്കുന്ന ഡീജനറേറ്റീവ് രോഗങ്ങൾക്കുമുള്ള ചികിത്സകൾക്കും അനുവദിച്ചിരുന്ന സഹായധനം 75,000 രൂപയിൽ നിന്ന് 1,00,000 രൂപയായി വർധിപ്പിച്ചു.


ഓപ്പറേഷൻ ഇല്ലാതെയുള്ള ഹൃദയം, കിഡ്നി, കരൾ സംബന്ധമായ അസുഖങ്ങൾ, തൈറോയ്ഡ് ഓപ്പറേഷൻ, ഹെർണിയ ഓപ്പറേഷൻ, യൂട്രസ് നീക്കം ചെയ്യൽ എന്നിവയ്ക്കു നൽകി വന്നിരുന്ന സഹായധനം 25,000 രൂപയിൽ നിന്നും ചികിത്സയ്ക്ക് ചിലവാകുന്ന തുകയ്ക്ക് വിധേയമായി പരമാവധി 30,000 രൂപയായി വർദ്ധിപ്പിച്ചു. ചിക്കുൻ ഗുനിയ, ടി.ബി, ആസ്ത്മ, എച്ച്1 എൻ1, ഡങ്കിപ്പനി, എലിപ്പനി, വെരിക്കോസ് വെയിൻ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് നൽകി വന്നിരുന്ന സഹായ ധനം 15,000 രൂപയിൽ നിന്നും ചെലവാകുന്ന തുകയ്ക്ക് വിധേയമായി പരമാവധി 20,000 രൂപയായി വർദ്ധിപ്പിച്ചു. ജീവനക്കാരുടെ ആശ്രിതർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം നൽകുന്ന പദ്ധതി 40,000 രൂപയിൽ നിന്നും 50,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിന്റെ ചികിൽസാ ധനസഹായം കൂടുതൽ രോഗങ്ങൾക്ക് ചികിൽസ തേടുന്നവർക്ക് കൂടി ലഭിക്കുന്നതിനായി ബോർഡിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതായും മന്ത്രി അറിയിച്ചു.  കൂടുതൽ സഹായം ജീവനക്കാർക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. അതനുസരിച്ച് ബ്രയിൻ ട്യൂമർ, എച്ച്.ഐ.വി.-എയിഡ്സ് എന്നീ രോഗങ്ങൾക്ക് 1,50,000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഓട്ടിസം, മെന്റൽ ഡിസോർഡേഴ്‌സ്, ഗില്ലൻബെറി സിൻഡ്രോം എന്നീ രോഗങ്ങൾക്ക് കൂടി 1,00,000 രൂപ സാമ്പത്തിക സഹായം ലഭിക്കുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ജീവനക്കാർക്ക് നൽകിവരുന്ന മന്ത്, ന്യൂമോണിയ, ആർത്രൈറ്റിസ്, പാർക്കിൻസൺസ്, സ്‌ട്രോക്ക്, കല്ല് നീക്കം ചെയ്യൽ ശസ്ത്രക്രിയ, ഡിസ്‌ക് സംബന്ധമായ അസുഖങ്ങൾ, ശസ്ത്രക്രിയ ആവശ്യമായ മറ്റ് അസുഖങ്ങൾ എന്നിവയ്ക്ക് കൂടി ഈ ധനസഹായം ലഭിയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പന്റിസൈറ്റിസ്, സോറിയാസിസ് പൈൽസ്-ഫിസ്റ്റുല ശസ്ത്രക്രിയ, യൂട്രസ് സംബന്ധമായ അസുഖങ്ങൾ, ഗ്ലൂക്കോമ, സ്ലിറോഡർമ, സ്‌പോണ്ടിലൈറ്റിസുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ, തിമിരം, മൂത്രാശയത്തിലെ കല്ല്, അപകടം മൂലമുള്ള അസ്ഥിപൊട്ടൽ, വന്യമൃഗങ്ങളുടെ ആക്രമണം, വൈറസ് പരത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് കൂടി ഈ ധനസഹായം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സേവനത്തിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ അവകാശിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം 2,50,000 രൂപയിൽ നിന്നും 3,00,000 രൂപയായി വർധിപ്പിച്ചു. ജീവനക്കാരും സംഘവും ബോർഡിലേയ്ക്ക് അടയ്‌ക്കേണ്ട പ്രതിമാസ വിഹിതത്തിലും നാമമാത്രമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 130 രൂപ, പ്രതിമാസ വിഹിതം 15,000 രൂപയോ അതിൽ കൂടുതലോ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്ന ജീവനക്കാർക്ക് 250 രൂപയും 15,000 രൂപയ്ക്ക് താഴെ അടിസ്ഥാന ശമ്പളമോ മൊത്ത ശമ്പളമോ വാങ്ങുന്ന ജീവനക്കാരുടെ വിഹിതം 150 രൂപയുമായാണ് വർധിപ്പിച്ചത്. സംഘം അടയ്‌ക്കേണ്ട പ്രതിമാസവിഹിതം 130 രൂപയിൽ നിന്ന് 150 രൂപയായുമാണ് വർധിച്ചത്.


ജില്ലാ തലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് 2 എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 10,000 രൂപയുടെ ക്യാഷ് അവാർഡ് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി ബാധകമാക്കയതായി മന്ത്രി അറിയിച്ചു. ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് സംസ്ഥാന തലത്തിൽ സഹകരണം ഐശ്ചിക വിഷയമായെടുത്ത് ബിരുദം, ബിരുദാനന്തര ബിരുദം പാസാകുന്നവരിൽ നിന്ന് ഉയർന്ന മാർക്ക് നേടുന്ന മൂന്ന് വിദ്യാർത്ഥികൾക്ക്  10,000 രൂപ  7,000 രൂപ 5,000 രൂപ എന്നിങ്ങനെ ധനസഹായം നൽകും. അതോടൊപ്പം തന്നെ ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും സംസ്ഥാന തലത്തിൽ ഉയർന്ന മാർക്ക് നേടുന്ന ഓരോ വിദ്യാർത്ഥിക്ക് അതാത് വിഭാഗത്തിൽ 10,000 രൂപ വീതം ധനസഹായം നൽകുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.


സംസ്ഥാന തലത്തിൽ ഉയർന്ന മാർക്ക് നേടിയ ബി.ടെക്ക്, എം.ടെക്ക് ബി.എസ്.സി. നഴ്‌സിംഗ് ബിരുദധാരികൾക്ക് നൽകിയിരുന്ന 15,000 രൂപയുടെ ക്യാഷ് അവാർഡിന് എം.എസ്.സി. നഴ്‌സിംഗ് കൂടി ഉൾപ്പെടുത്തി. ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലകളിൽ നിന്ന് സംസ്ഥാന തലത്തിൽ എം.ബി.ബി.എസ്., ബിഡി.എസ്., ബി.എ.എം.എസ്. ബി.എച്ച്.എം.എസ്. എന്നീ കോഴ്‌സുകൾക്കും അവയുടെ ബിരുദാനന്തര കോഴ്‌സിന് ഉയർന്ന മാർക്ക് നേടിയവർക്ക് നൽയിരുന്ന 25,000 രൂപയുടെ ക്യാഷ് അവാർഡിന് വെറ്റിനറി സയൻസിൽ നിന്നുള്ള ബിരുദവും ബിരുദാനന്തര ബിരുദവും കൂടി ചട്ടങ്ങളിൽ ഉൾപ്പെടുത്തി.


സർവീസിലിരിക്കെ മരണപ്പെടുന്ന ബോർഡിൽ അംഗത്വമുള്ള ജീവനക്കാരുടെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിനായി ഭരണ സമിതി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന വാർഷിക സ്‌കോളർഷിപ്പിനുള്ള വ്യവസ്ഥ ചട്ടങ്ങളിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ ഈ വാർഷിക സ്‌കോളർഷിപ്പ് ലഭിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി.സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration