Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ലോകാരോഗ്യ സംഘടനയുടെ ടാപ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

12 March 2024 04:20 PM

ഇന്ത്യയിലെ സമ്പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ലോകാരോഗ്യ സംഘടന ആവിഷ്‌കരിച്ച പഠന പരിപാടിയായ ട്രെയിനിംഗ് ഇൻ അസിസ്റ്റീവ് പ്രോഡക്റ്റ്സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സഹായക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾ, ഗ്രാമതല ആരോഗ്യ പ്രവർത്തകർ, വിദഗ്ദ്ധർ എന്നിവരെ പരിശീലിപ്പിക്കുന്നതിനായി നിപ്‌മറും, ഡബ്ലിയു എച്ച് ഒ യും ആളൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.



ഭിന്നശേഷി കുട്ടികൾക്ക് ഏറ്റവും നല്ല ചികിത്സാ സൗകര്യവും, പുനരധിവാസവും ശാക്തീകരണവും പരിശീലനവും നല്ല രീതിയിൽ ഏറ്റെടുത്ത് മുന്നോട്ടു പോവുകയാണ് സർക്കാർ. ടെക്നോളജിയുടെ സഹായത്തോടുകൂടി നിരവധി പുതിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തെറാപ്പി, ആരോഗ്യ സുരക്ഷാ സൗകര്യങ്ങളും ഉള്ള സമ്പൂർണ ഭിന്നശേഷി സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭിന്നശേഷി കുട്ടികളുടെ വളർച്ചയ്ക്കായി എല്ലാവിധ തെറാപ്പി സൗകര്യങ്ങളും തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി ഭൗതിക സാഹചര്യങ്ങളും എല്ലാമുള്ള പുനരധിവാസ ഗ്രാമങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നു. നാലിടങ്ങളിൽ പ്രാരംഭഘട്ടം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.






പദ്ധതി പ്രകാരം പരിശീലനം നൽകുന്ന അംഗൻവാടി വർക്കർമാർ, ആശാവർക്കർമാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ഗുണഭോക്താക്കളെ പ്രാഥമികമായി വിലയിരുത്തുകയും, അവസാന വിലയിരുത്തൽ നിപ്‌മറിലെ പ്രൊഫഷണലുകൾ നിർവഹിക്കുകയും ചെയ്യും. ഇത്തരത്തിൽ കണ്ടെത്തുന്ന ഗുണഭോക്താക്കൾക്ക് സഹായക ഉപകരണങ്ങൾ നൽകി പരിശീലനം നൽകും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള ടി എ പി പാഠാവലി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളത് നിപ്മറാണ്.






ആളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ് അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എം വോക്ക് തൊഴിൽ പരിശീലനാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.





ലോകാരോഗ്യ സംഘടനയുടെ ലൂസി പന്നേൽ, താഷി ടോബ്ഗേ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി . മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൺ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, ഇൻസ്റ്റിറ്റ്യൂഷൺ എത്തിക്സ് കമ്മിറ്റി ചെയർമാൻ ഡോ. വി രാമൻ കുട്ടി, നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. ബി മുഹമ്മദ് അഷീൽ, ടെക്നിക്കൽ ഓഫീസർ ഡോ. മുഹമ്മദ് അമീൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി ശ്രീദേവി, അക്കാദമിക്സ് ആൻ്റ് ടെക്നിക്കൽ ഡയറക്ടർ റിതു ഘോഷ്, ആളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മേരി ഐസക്, കൊച്ചുത്രേസ്യ ദേവസി, ആളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇവാസ് കാതറിൻ, നിപ്മർ സോഷ്യൽ വർക്ക് വകുപ്പ് മേധാവി സി.എസ് ശ്രീജ തുടങ്ങിയവർ സംസാരിച്ചു


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration