Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

വികസന മുരടിപ്പിന്റെ നാളുകളിൽ നിന്ന് നാടിനെ ബഹുദൂരം മുന്നിലെത്തിച്ച സർക്കാർ :മന്ത്രി

15 December 2023 11:15 PM

2011-16 കാലത്തു നാട് നേരിട്ടിരുന്നത് സമസ്ത മേഖലകളിലും വികസന മുരടിപ്പിന്റെ കാലഘട്ടമാണ്. അവിടെ നിന്ന് നാടിനെ ഇന്ന് കാണുന്ന ഇന്ത്യയിലെ മറ്റു ഏതു സംസ്ഥാനങ്ങളെക്കാൾ മുന്നിൽലെത്തിച്ചത് ഈ സർക്കാരിന്റെ ഭരണ നേട്ടമാണെന്ന് ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. നെടുമുടിയിൽ നടന്ന കുട്ടനാട് നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


2016 നു ശേഷം വിദ്യാഭ്യാസ രംഗം മാത്രം കണക്കിലെടുത്താൽ പൂട്ടൽ ഭീഷണി നേരിട്ടിരുന്ന പൊതുവിദ്യാലയങ്ങളെ ഒരു സ്കൂൾ പോലും അടച്ചുപൂട്ടില്ല എന്ന ഉറപ്പ് നൽകിയ സർക്കാർ പത്തുലക്ഷം കുട്ടികൾ തിരിച്ചു വരുന്ന അവസ്ഥയിലേക്കാണ് ഏഴുവർഷത്തിനു ഇപ്പുറം എത്തിച്ചത്. രാജ്യാന്തര നിലവാരം പുലർത്തുന്ന സ്കൂൾ കെട്ടിടങ്ങളും, അതിനൂതന പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി പൊതുവിദ്യലലയങ്ങളെ മികവിന്റെ ഇടമാക്കി. വൈദ്യുതി വിതരണത്തിന്റെ കാര്യത്തിൽ സമ്പൂർണ വൈദ്യുതി വത്കരണം സാധ്യമായത് ഈ സർക്കാരിന്റെ കാലത്താണ്. ജല വിതരണവും സമ്പൂർണമാക്കാനുള്ള പദ്ധതികൾ നടന്നുവരുന്നു.


കൃഷിക്കാരനെ ബന്ധുവും സുഹൃത്തും ആയി കണ്ട് ചേർത്ത് നിർത്തുന്ന സമീപനം ആണ് കേരള സർക്കാർ നടത്തി വരുന്നത് . കുട്ടനാട്ടിൽ 800 ഹെക്ടർ നെൽകൃഷി വ്യാപിപ്പിക്കാൻ സാധിച്ചു. 2022-23 കാലത്ത് 169106.03 ടൺ നെല്ല് ഉത്പാദിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു. അതുവഴി 478.93കോടി രൂപ സമാഹരിക്കാനും കഴിഞ്ഞു. കേരളത്തിലെ കർഷകന് ബുദ്ധിമുട്ട് ഉണ്ടാകാതെ ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളം ആണ്. കോവിഡ് മഹാമാരിയുടെ കാലത്തു 6000 കോടിയുടെ ഭക്ഷ്യ ധാന്യം വിതരണം ചെയ്ത ഏക സംസ്ഥാനം കേരളമാണ്.


ഓരോ മേഖലയിലെയും പ്രയാസങ്ങൾ മാറ്റിയെടുത്തു പുരോഗതിയിലേക്ക് നയിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്.

പാവപ്പെട്ടവനെ അതിദരിദ്രനാക്കുന്ന നയങ്ങളാണ് കേന്ദ്രം വിഭാവനം ചെയ്തുവരുന്നത്. ഇത് അംഗീകരിക്കുവാൻ ഈ സർക്കാർ തയ്യാറല്ല. 2025 നവംബർ 1 നു അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കുന്നതാണ് സർക്കാർ ലക്ഷ്യം. അതിന്റെ ഭാഗമായി നാലു ലക്ഷത്തിൽ അധികം റേഷൻ കാർഡുകൾ പുതുതായി വിതരണം ചെയ്തു. അന്യസംസ്ഥാനത്തൊഴിലാളികൾക്കും ഭക്ഷ്യ ധാന്യങ്ങൾ കേരളത്തിൽ നിന്ന് വാങ്ങിക്കാൻ കഴിയുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. ഈ യാത്ര ആരംഭിച്ചു ഇന്ന് വരെ ഓരോ വേദിയിലും ലഭിക്കുന്ന ജനപ്രവാഹത്തിന്റെ പിന്തുണ ഈ സർക്കാരിന്റെ മുന്നേറ്റത്തിനുള്ള ഊർജ്ജമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration