Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും: മുഖ്യമന്ത്രി

13 December 2023 11:40 PM

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുങ്കണ്ടം സെന്റ് സെബാന്‍സ്റ്റ്യന്‍ സ്കൂള്‍ മൈതാനിയില്‍ നടന്ന ഉടുമ്പന്‍ചോല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രത്തിൽ വലിയ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന നിയമ ഭേദഗതിയാണ് കഴിഞ്ഞ സെപ്തംബറിൽ നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമം. 2021 തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. മലയോര ജനതയ്ക്ക് ആശ്വാസം നൽകുമെന്ന പ്രഖ്യാപനമാണ് നിയമഭേദഗതിയിലൂടെ സർക്കാർ നിറവേറ്റുന്നത്.


ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോൾ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും. സാധാരണ ജനങ്ങൾക്ക് യാതൊരുവിധ ഭാരവും ബാധ്യതയും ഉണ്ടാകാത്ത വിധമാകും ലളിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ചട്ടത്തില്‍ ഉള്‍പ്പെടുത്തും. ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ, പൊതു ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കും.


ടൂറിസം മേഖലകളെയും പ്രത്യേക പ്രാധാന്യത്തോടെ കാണാൻ സർക്കാർ തയ്യാറാണ്. മലയോര മേഖയില്‍ സമതലത്തിൽ നിന്ന് വിഭിന്നമായി ചെരിഞ്ഞ മേഖലയിലെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ചട്ടം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നിയസഭ പാസ്സാക്കിയ ഈ നിയമം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഗവർണര്‍ ബില്ലില്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ കാർഷിക മേഖലയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് ഗവർണർ കണ്ട ഭാവം നടിച്ചിട്ടില്ല.


ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ ഗവര്‍ണര്‍ക്ക് കഴിയില്ല. ഗവർണർ ഒപ്പിട്ട ശേഷം സർക്കാർ ചട്ട രൂപീകരണത്തിലേക്ക് കടക്കും. ചട്ട രൂപീകരണം ഏകപക്ഷീയമായിരിക്കില്ല. നാട്ടിലെ വിവിധ സംഘടനകൾ, രാഷ്ടീയ പ്രസ്ഥാനങ്ങൾ തുടങ്ങി ബന്ധപ്പെട്ടവരോട് ചർച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സർക്കാർ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.


കൃഷിക്കായി നൽകുന്ന ഭൂമിയിൽ താമസത്തിനായി ഒരു വീട് കൂടി നിർമ്മിക്കാം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. അതിനുവേണ്ടിയാണ് ഭൂമി പതിച്ചു നൽകിയിരുന്നത്. എന്നാൽ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് ജനവാസ മേഖലകളിൽ ചില മാറ്റങ്ങൾ വന്നു. പട്ടയ ഭൂമിയിലെ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങൾക്ക് നേരിടേണ്ടിവന്നത്. ഇതേ തുടർന്നാണ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.


നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിച്ചു കൊടുക്കുന്നതിന് നേരത്തേയുള്ള നിയമത്തിൽ സർക്കാരിന് അധികാരമുണ്ടായിരുന്നില്ല. വിഷയത്തിൽ ഇടപെടാനും സർക്കാരിന് അധികാരം ഉണ്ടായിരുന്നില്ല. ഭൂമി പതിച്ചു നൽകിയത് എന്തിനാണ് അതിനു മാത്രമേ ഭൂമി വിനിയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കാൻ കൈവശക്കാരന് അധികാരം നൽകുന്നതിന് സർക്കാരിന് കഴിയുമായിരുന്നില്ല. നിയമ ഭേദഗതിയിലൂടെ ഈ അധികാരമാണ് സർക്കാരിന് കൈവന്നിരിക്കുന്നത്. ഇതോടെ ഭൂമിയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നാടിന്റെ പുരോഗതിയെ തടയുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുകയാണ്. ഇതിനെതിരെ ശബ്ദം ഉയർത്താൻ പ്രതിപക്ഷ കക്ഷികളും തയ്യാറാകുന്നില്ല. രാജ്യത്തെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ട നിരവധി ഘട്ടങ്ങളിൽ പോലും പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം വേണ്ട രീതിയിൽ ഉയർത്താൻ പ്രതിപക്ഷകക്ഷികൾക്ക് കഴിഞ്ഞില്ല. നവ കേരള സദസ്സിനെയും ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷകക്ഷികൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.


മന്ത്രിമാരായ ജി.ആര്‍ അനില്‍, പി. രാജീവ്, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.എം മണി എംഎല്‍.എ. അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് നോഡൽ ഓഫീസർ കെ. മനോജ് സ്വാഗതം പറഞ്ഞു. 20 ഇനം സുഗന്ധദ്രവ്യങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങളും ഉപയോഗിച്ച് പ്രിന്‍സ് ഭുവനചന്ദ്രന്‍ തയ്യാറാക്കിയ രേഖാചിത്രവും ഗോപികാ ദിനേശ് പെന്‍സില്‍ ഉപയോഗിച്ച് വരച്ച രേഖാ ചിത്രവും ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration