Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

വൈദ്യുതി ഉപഭോക്തൃ സംഗമം ശ്രദ്ധേയമായി പരാതികള്‍ക്ക് ഉടനടി പരിഹാരം

17 August 2023 09:05 PM

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ഏറെ ശ്രദ്ധേയമായി. വൈദ്യുതി കണക്ഷനായുള്ള അപേക്ഷ നല്‍കുന്നത് മുതലുള്ള എല്ലാ നിയമ വശങ്ങളും വിശദീകരിച്ചതോടൊപ്പം ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടിയും നല്‍കി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. കെ.എസ്.ഇ.ആര്‍.സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ സംഗമം ഉദ്ഘാടനം ചെയ്തു.


കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്. നഗര ഗ്രാമ പ്രദേശങ്ങളിലായി ഗാര്‍ഹിക-വാണിജ്യ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ ഒരു കോടിയിലധികം ഉപഭോക്താക്കളാണ് കെ.എസ്.ഇ.ബി.ക്കുള്ളത്. ഉപഭോക്താക്കളുടെ പരാതിയില്‍ നിയമ-സാങ്കേതിക തടസങ്ങളുന്നയിക്കുന്നതിന് പകരം മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ആര്‍.സി അംഗം അഡ്വ. എ.ജെ വില്‍സണ്‍ പറഞ്ഞു. ഇന്ത്യയില്‍ വൈദ്യുതി മേഖല പ്രതിസന്ധിയിലാണ്. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കേണ്ടി വരുന്നത് ഉത്പാദന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലം 43 ശതമാനം മഴ ഈ വര്‍ഷം കുറവാണ്. ഇതും കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്


ഉപഭോക്താക്കളുടെമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കാതെയുള്ള നടപടികളാണ് കമ്മീഷന്‍ സ്വീകരിച്ചുവരുന്നത്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച പരാതികള്‍ ആദ്യ ഘട്ടത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. പരിഹാരമായില്ലെങ്കില്‍ മേലുദ്യോഗസ്ഥര്‍ക്കും കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റീഡ്രസല്‍ ഫോറം (സി.ജി.ആര്‍.എഫ്), വൈദ്യുതി വകുപ്പ് ഓംബുഡ്സ്മാന്‍ എന്നിവര്‍ക്ക് നല്‍കാം. കേരളത്തില്‍ കൊട്ടാരക്കര, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സി.ജി.ആര്‍.എഫ്. കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.ജി.ആര്‍.എഫ്-ല്‍ പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണം. ഇതില്‍ ആക്ഷേപമുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം പുന:പരിശോധന ഹരജി നല്‍കാവുന്നതാണ്. ഇതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കും. ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതികളില്‍ മൂന്ന് മാസത്തിനകവും തീര്‍പ്പ് കല്‍പ്പിക്കും.


സുരക്ഷാ മുന്‍കരുതല്‍ നിര്‍ബന്ധം


വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇന്ത്യയില്‍ ഒരു ദിവസം 19 പേര്‍ വൈദ്യുതി അപകടം മൂലം മരിക്കുന്നുണ്ട്. കേരളത്തില്‍ മൂന്ന് ദിവസത്തില്‍ ഒരാള്‍ വീതവും മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.


പരാതികള്‍ക്ക് പരിഹാരം


വര്‍ഷങ്ങളായി പടിഞ്ഞാറത്തറയിലെ മൗണ്ടയിന്‍ ഷാഡൊ റിസോര്‍ട്ടില്‍ വൈദ്യുതി ലഭിക്കാത്തത് സംബന്ധിച്ച പരാതിയില്‍ അടിയന്തരമായി പരിഹാരം കാണാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനം വകുപ്പാണ് വൈദ്യുതി നല്‍കുന്നതിന് തടസം നില്‍ക്കുന്നത്. ഇത് കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ടാറിംഗ് പൂര്‍ത്തിയാകുന്നതുവരെ റോഡുകളിലെ വൈദ്യുതി കാലുകള്‍ റോഡ് സൈഡിലേക്ക് മാറ്റാതിരിക്കുകയും ടാറിംഗ് പൂര്‍ത്തിയായ ശേഷം വീണ്ടും പൊളിച്ച് വൈദ്യുതി കാലുകള്‍ മാറ്റുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വോള്‍ട്ടേജ് കുറവ്, ഹൈ വോള്‍ട്ടേജ്, ഇടക്കിടെയുള്ള വൈദ്യുതി തടസം, ഓണ്‍ഗ്രിഡ് സംവിധാനത്തില്‍ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ബില്‍ കുറയുന്നില്ല, ത്രീഫേസ് കണക്ഷന്‍ നല്‍കുന്നതിലെ കാലതാമസം തുടങ്ങിയ പരാതികളില്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ജില്ലയുടെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. കാട്ടിക്കുളം ഭാഗത്ത് ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം എന്ന നിലയില്‍ കവേര്‍ഡ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. രണ്ട് മാസത്തിലൊരിക്കല്‍ റീഡിംഗ് എടുക്കുന്നതുകൊണ്ട് കൂടുതല്‍ തുക വൈദ്യുതി ചാര്‍ജ്ജായി നല്‍കേണ്ടി വരുമെന്ന കൂടുതല്‍ ഉപഭോക്താക്കള്‍ ഉന്നയിച്ച സംശയം അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ മറുപടി നല്‍കി.

കെ.എസ്.ഇ.ആര്‍.സി സെക്രട്ടറി സി.ആര്‍ സതീഷ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കംപ്ലയിന്‍സ് എക്സാമിനര്‍ ടി.ആര്‍ ഭൂവനേന്ദ്ര പ്രസാദ് അധ്യക്ഷനായി. കണ്‍സ്യൂമര്‍ അഡ്വക്കസി ബി. ശ്രീകുമാര്‍, സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ എ.സി.കെ. നായര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. പി.ആര്‍.കണ്‍സള്‍ട്ടന്റ് ടി.എ. ഷൈന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, കെ.എസ്.ഇ.ബി. ജീവനക്കാര്‍, വൈദ്യുതി ഉപഭോക്താക്കള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ബി പ്രശാന്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ് പി. അബ്രഹാം എന്നിവര്‍ മറുപടി നല്‍കി.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration