Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കന്നുകാലിത്തീറ്റ അനുബന്ധ നിയമങ്ങൾ കർഷകർക്ക് പ്രയോജനപ്രദമായ രീതിയിൽ നടപ്പിലാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

25 July 2023 01:10 PM


കേരള സർക്കാർ തയ്യാറാക്കുന്ന 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാ തുലവണ മിശ്രിതം, ബിൽ കർഷക ഉപകാരപ്രദമായ രീതിയിൽ തയ്യാറാക്കി നടപ്പിലാക്കും എന്ന് സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാലാവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. പ്രസ്തുത ബിൽ സംബന്ധിച്ച, കേരള നിയമസഭ സെലക്ട് കമ്മറ്റി, കേരള വെറ്ററിനറി സർവ്വകലാശാലയിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാനത്ത് കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, അനുബന്ധ തീറ്റകൾ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, വിപണനം എന്നിവ നിയന്ത്രിക്കുന്നതിലൂടെ സംസ്ഥാനത്തെ കന്നുകാലികൾക്കും, കോഴിവർഗ്ഗത്തിനും സുരക്ഷിതവും ഗുണനിലവാരവുമുള്ള തീറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിനും എന്നിവയിലെ മായം കലർത്തലും മിസ്ബാൻഡിംഗും തടയുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബിൽ.





സെലക്ട് കമ്മിറ്റിയുടെ സന്ദർശനങ്ങളിലും തെളിവെടുപ്പുകളിലും ലഭ്യമായ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ബില്ലിന്റെ അന്തിമ രൂപം നൽകുന്നതിന് മുന്നോടിയായി ബില്ലിലെ വ്യവസ്ഥകളിൻമേൽ ഈ രംഗത്തുള്ള വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ കൂടി സമാഹ രിച്ച് ബിൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായിട്ടാണ്  ശിൽപ്പശാല സംഘടിപ്പിച്ചത്.




സർവ്വകലാശാലയിലെ മണ്ണുത്തി ക്യാമ്പസ്സ് ഡയറി സയൻസ് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തിയ സെലക്ട് കമ്മറ്റി അംഗങ്ങളായ എം.എൽ.എ. മാർ സർവ്വശ്രീ കുറുകോളി മൊയ്തീൻ, സി.എച്ച്. കുഞ്ഞമ്പു, കെ. കെ. രമ, ഡി. കെ. മുരളി, ജയരാജ്,ജോബ് മൈക്കിൾ, കെ. ഡി. പ്രസേനൻ, ജി. എസ്. ജയലാൽ, കേരള വെറ്ററിനറി സർവ്വ കലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ആർ. ശശീന്ദ്രനാഥ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികൻ ഐഎഎസ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. റെയ്നി ജോസഫ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ രാംഗോപാൽ, കേരള വെറ്ററിനറി സർവ്വകലാശാല അനിമൽ ന്യൂട്രീഷൻ വിഭാഗം പ്രൊഫ. ഡോ. കെ. അല്ലി, അഡ്വ. സുജിത് കുമാർ, നിയമസഭാ അഡീഷണൽ സെക്രട്ടറി (നിയമവകുപ്പ്) അഡ്വ. സുരേഷ് ബാബു, ഇ ആർ സി എം പി യു ചെയർമാൻ എം. ടി. ജയൻ, ക്ഷീരവികസനവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ രജിത ബിമൽ, കർഷകസംഘ പ്രതിനിധി പത്മകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.



സംസ്ഥാനത്തെ മൃഗസംരക്ഷണ ക്ഷീരവികസന, മിൽമ, കേരള വെറ്ററിനറി സർവ്വകലാശാല, കേരള ഫീഡ്സ് എന്നിവയിലെ വിദഗ്ദ്ധർ, നിയമസഭാ സെക്രട്ട റിയേറ്റ് ഉദ്യോഗസ്ഥർ, കാർഷിക പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.







 


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration