Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കരുതലും കൈത്താങ്ങും: ജില്ലയില്‍ പരിഹരിച്ചത് 87 ശതമാനത്തിലധികം പരാതികള്‍

14 July 2023 11:30 AM


മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലായോഗം സെപ്തംബർ  ഏഴിന് തൃശൂരില്




ജില്ലയിലെ ഏഴ് താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളില് ലഭിച്ച അപേക്ഷകളില് 87 ശതമാനത്തിലധികം പരാതികള് ഒരുമാസത്തിനകം പരിഹരിച്ചതായി പട്ടികജാതി പട്ടികവര്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്. കരുതലും കൈത്താങ്ങും അദാലത്തിന്റെ തുടര്പ്രവര്ത്തനങ്ങള് അവലോകനം ചെയ്യുന്നതിനായി ചേര്ന്ന ജില്ലാതല യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.




അദാലത്തിന്റെ തുടര്പ്രവര്ത്തനങ്ങള് വിവിധ വകുപ്പുകള് നടത്തിവരികയാണ്. പരാതികള്ക്ക് സത്വര പരിഹാരം കാണുന്നതില് മാതൃകാപരമായ പ്രവര്ത്തനമാണ് ജില്ല കാഴ്ചവച്ചത്. ബാക്കിയുള്ള പരാതികള് കൂടി പരിഹരിക്കുന്നതില് ഉടന് നടപടികള് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.


അദാലത്തില് വന്ന പരാതികളിലും അപേക്ഷകളിലും സാങ്കേതികമായ മറുപടി മാത്രം നല്കി അവസാനിപ്പിച്ച കേസുകളുണ്ടെങ്കില് അവ പുനപ്പരിശോധിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര് ബിന്ദു ആവശ്യപ്പെട്ടു. കേവലം ഫയല് ക്ലോസ് ചെയ്യലല്ല അദാലത്തുകള് കൊണ്ട് ഉദ്ദേശിക്കുന്നത്. കണ്ണീരോടെ സമര്പ്പിക്കുന്ന അപേക്ഷകളില് ആത്മാര്ഥമായ പരിഹാരം ഉണ്ടാകണം. തൃശൂരില് സെപ്തംബര് ഏഴിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന മേഖലാതല അവലോകനയോഗത്തില് വ്യക്തിഗത പരാതികള്ക്ക് പുറമെ ജില്ലയുടേതായ വികസനപ്രശ്‌നങ്ങളും പരി​ഗണിക്കുമെന്നും മന്ത്രി ആര് ബിന്ദു പറഞ്ഞു.




അദാലത്തുകളില് മന്ത്രിമാര് കാണിച്ചുതന്ന മാതൃകയില് മറ്റു പരാതികളും പരിഹരിക്കാന് തയ്യാറാകണമെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന മലപ്പുറം, തൃശൂര്, പാലക്കാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തില് ജില്ലയുടേതായ പ്രശ്‌നങ്ങളും വികസന പ്രവര്ത്തനങ്ങളും അവലോകനം ചെയ്യും. ദേശീയപാത, തീരദേശപാത, മലയോരപാത, വിവിധ പദ്ധതികള്, വകുപ്പ് പ്രവര്ത്തനങ്ങള് തുടങ്ങിയവ അവലോകനം ചെയ്യും. അദാലത്തുകള് ഒറ്റത്തവണ നടത്തി അവസാനിപ്പിക്കാനല്ല സര്ക്കാര് ലക്ഷ്യമിടുന്നത്. തുടര്ച്ചയായ പ്രക്രിയയായി തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.






Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration