Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

സര്‍ക്കാരിന്‌റെ പ്രഥമ പരിഗണന തീരദേശ മേഖലക്ക്‌: മന്ത്രി സജി ചെറിയാൻ

13 June 2023 04:50 PM


സർക്കാർ പ്രഥമ പരിഗണന തീരദേശ മേഖലയ്ക്കാണ് നൽകുന്നതെന്നും എല്ലാ മത്സ്യ തൊഴിലാളികൾക്കും വാസയോഗ്യമായ വീട് നൽകുക, 50 മീറ്ററിനുള്ളിൽ അപകടകരമായ വിധത്തിൽ താമസിക്കുന്നവരെ സുരക്ഷിതമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീര സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.




ഒരു വ്യക്തിയെയും വേദനിപ്പിച്ച് കൊണ്ടോ ഒരു കുടുംബത്തെയും അനാഥമാക്കിയോ ഈ സർക്കാർ ഒരു പദ്ധതിയും നടപ്പാക്കില്ല. എല്ലാ ആളുകളെയും സംരക്ഷിച്ചാകും തീരദേശ ഹൈവേ വരാൻ പോകുന്നത്. ആളുകളുടെ ആശങ്കകൾ പരിഹരിക്കാൻ എം.എൽ.എ , കലക്ടർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.


മത്സ്യ ഫെഡിനും ഫിഷറീസ് വകുപ്പിനും എവിടെയെല്ലാം സ്ഥലങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നുവോ അവ ഏറ്റെടുത്ത് സംരംഭങ്ങൾ ആരംഭിക്കും. ഇത്തരത്തിലുള്ള ഗുരുവായൂർ നിയോജക മണ്ഡലത്തിലെ സ്ഥലങ്ങളിൽ എം.എൽ.എ യുടെ നിർദേശ പ്രകാരം സംരംഭം ആരംഭിക്കും. സുനാമി കോളനി വീടുകളിൽ പുതുക്കി പണിയേണ്ടവ പുതുക്കുകയും നവീകരിക്കേണ്ട നവീകരിക്കുകയും ചെയ്യും. ഈ വർഷം മണ്ഡലത്തിൽ ചില വീടുകൾ നവീകരിക്കും. എത്രയും വേഗം പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.



തീരദേശത്തെ സ്കൂളുകൾ ഹൈടെക്ക് ആയി. ഈ സർക്കാരിന്റെ കാലത്ത് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ മെറിറ്റ് അടിസ്ഥാനത്തിൽ എവിടെ വരെ പഠിക്കണോ അവിടെ വരെ അവരെ സൗജന്യമായി പഠിപ്പിക്കും. മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ ഏറ്റെടുത്ത് അവർക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ സ്ഥലം ലഭ്യമായാൽ പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്നത് ചിന്തിക്കുമെന്നും മന്ത്രി പറഞ്ഞു.


മത്സ്യബന്ധനം അല്ലാത്ത ഒരു ജോലി ഒരു വീട്ടിൽ ഒരാൾക്ക് എങ്കിലും ഉണ്ടാകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മത്സ്യങ്ങളുടെ മൂല്യ വർദ്ധിത ഉൽപന്ന നിർമ്മാണത്തിലേക്കും മുന്നോട്ട് വരണം . സാഫ് വഴിയുള്ള സ്ത്രീകളുടെ യൂണിറ്റുകളെ ശക്തപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.



ഇൻഷുറൻസ് എടുക്കാതെ കടലിൽ പോകരുത്. ഇൻഷുറൻസ് എടുക്കാതെ പോയാൽ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കർക്കശ സമീപനങ്ങൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ, അപകടരഹിതമായ മത്സ്യബന്ധനം നടപ്പാക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും കൂടുതൽ യന്ത്രവൽകൃത ബോട്ടുകൾ വാങ്ങി ആഴക്കടൽ മത്സ്യബന്ധനം വളർത്തണമെന്നും മന്ത്രി പറഞ്ഞു.



തീരദേശത്ത് ശുചിത്വ സാഗരം സുന്ദര തീരം, ലഹരി ഉപയോഗം എന്നിവയെ കുറിച്ചുള്ള ക്യംപെയിൻ നടത്തുമെന്നും വിദ്യാഭ്യാസ കോഴ്സുകളെ കുറിച്ചും മറ്റും മത്സ്യത്തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




മമ്മിയൂർ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ അധ്യക്ഷനായി. തീരദേശ മേഖലയുടെ മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടുള്ള സമഗ്രമായ പരിപാടിയാണ് തീര സദസ്സ്.



തീരസദസ്സിന്റെ ഭാഗമായി വിവിധ അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുത്തു. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും മുതിർന്ന 68 മത്സ്യത്തൊഴിലാളികളേയും 15 വർഷം പൂർത്തിയാക്കിയ സാഫ് യൂണിറ്റിലെ നാല്‌ പേരെയും കലാ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 18 പേരെയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ആദരിച്ചു. ഡിജിറ്റൽ മീഡിയ ആന്റ് മാർക്കറ്റിംഗിൽ വിജയം നേടിയ വിദ്യാർത്ഥിക്ക് സാഫിന്റെ സർട്ടിഫിക്കറ്റ് മന്ത്രി നൽകി.




പുനർഗേഹം പദ്ധതി പ്രകാരം കടൽത്തീരത്ത് നിന്നും പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയ 20 പേരുടെ സ്ഥലത്തിന്റെ ആധാരം ചടങ്ങിൽ വെച്ച് മന്ത്രി നൽകി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹ ധനസഹായമായി 35 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം ആകെ 3, 50,000 രൂപയും മരണപ്പെട്ട 10 മത്സ്യത്തൊഴിലാളി കുടുംബത്തിന് 15,000രൂപ വീതം 1,50,000 രൂപയും സാഫിന്റെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 6 യൂണിറ്റുകൾക്ക് 3,69,742 രൂപയുടെ ധനസഹായവും ജെ.എൽ.ജി. സംരംഭങ്ങൾക്കുള്ള ധനസഹായമായി 3 യൂണിറ്റുകൾക്ക് 1,50,000രൂപയുടെ ധനസ സഹായവും ഉൾപ്പെടെ ആകെ 10,19,742 (പത്ത് ലക്ഷത്തി പത്തൊമ്പതിനായിരത്തി എഴുനൂറ്റി നാൽപ്പത്തി രണ്ട് രൂപ മാത്രം) യുടെ ധനസഹായം ചടങ്ങിൽ വച്ച് നൽകി.




മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ ചടങ്ങിൽ മുഖ്യാതിഥിയായി. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടിവി സുരേന്ദ്രൻ, സുശീല സോമൻ, ഹസീന താജുദ്ദീൻ, ജാസ്മിൻ ഷഹീർ, വിജിതാ സന്തോഷ്, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശ്രീധരൻ മാക്കാലിക്കൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹീം വീട്ടിപറമ്പിൽ, മുഹമ്മദ് ഗസാലി, ചാവക്കാട് നഗരസഭ കൗൺസിലർ ബേബി ഫാൻസിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനിത, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration