Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് ഗ്രാഫീന് പാര്‍ക്ക് ശക്തിപകരും: മന്ത്രി

26 September 2022 04:25 PM





നിര്ദിഷ്ട ഗ്രാഫീന് വ്യവസായ പാര്ക്ക് കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിനു കൂടുതല് ശക്തിപകരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതില് അത്ഭുത ഉല്പന്നമായ ഗ്രാഫീനിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും കൊച്ചി ക്രൗണ് പ്ലാസയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.



സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങള് ശക്തിപ്പെടുത്തുന്നതിനു മുതല്ക്കൂട്ടാകും ഗ്രാഫീന്. ഗ്രാഫീന് നിക്ഷേപക സംഗമം സുപ്രധാന നാഴികക്കല്ലാണ്. ഗ്രാഫീന് അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചര്ച്ച ചെയ്യുന്നതിനും കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങള് പ്രദര്ശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്‌ഐഡിസിയും കേരള ഡിജിറ്റല് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്നും മന്ത്രി പറഞ്ഞു.



ഭാവിയില് ഗ്രാഫീന് രംഗത്തെ മുന്നേറ്റത്തിനു ശക്തമായ ഗ്രാഫീന് ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഉല്പ്പാദനം മുതല് മാര്ക്കറ്റ് ഇടപെടലുകള് വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. ഗ്രാഫീന്റെ സാധ്യതകള് പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രകൃതിദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീന്. അതിനാല് പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെന്സിലില് വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീന് വേര്തിരിച്ചെടുക്കാനും എളുപ്പമാമെന്നും മന്ത്രി പറഞ്ഞു.



വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവല്ക്കരണത്തിനും ഗ്രാഫീനും അനുബന്ധ സാമഗ്രികളും കേരളത്തിനു മുന്നില് അനന്തസാധ്യതകള് തുറന്നിടുന്നു. ഗ്രാഫീന് ഇതുവരെ കണ്ടെത്തിയതില് ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്തുക്കളില് ഒന്നാണ്. മാത്രമല്ല നിരവധി ഉല്പ്പന്നങ്ങളിലേക്കു ചേര്ക്കാനും കഴിയും. സംസ്ഥാനത്തിന്റെ കാര്ബണ്രഹിത ലക്ഷ്യങ്ങള് സുസ്ഥിരമായി കൈവരിക്കുന്നതില് ഗ്രാഫീനിന് നിര്ണായകമായ പങ്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംരംഭകത്വത്തിനും തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനം വിഭാവനം ചെയ്ത ഒരു ലക്ഷം സംരംഭം പദ്ധതിയില് ആറുമാസത്തിനകം 60,000 രജിസ്‌ട്രേഷന് നടന്നുകഴിഞ്ഞു. ശരാശരി ഒരു മാസം 10,000 സംരംഭങ്ങള്ക്കാണു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.




കേരള ഡിജിറ്റല് സര്വകലാശാല വൈസ് ചാന്സലര് ഡോ. സജി ഗോപിനാഥ് അധ്യക്ഷതവഹിച്ചു. വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി സുമന് ബില്ല, കുസാറ്റ് വൈസ് ചാന്സലര് ഡോ. കെ.എന്.മധുസൂദനന്, കെഎസ്‌ഐഡിസി എംഡി: എസ്. ഹരികിഷോര്, കേരള ഡിജിറ്റല് സര്വകലാശാല പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവര് സംസാരിച്ചു.ഗ്രാഫീന് മേഖലയിലെ സുപ്രധാന വികസന പ്രവര്ത്തനങ്ങളിലേക്ക് കടക്കാന് സഹായിക്കുന്ന ചര്ച്ചകളാണ് മീറ്റില് നടന്നത്.



ഓക്‌സ്‌ഫോര്ഡ് സര്വകലാശാല പ്രൊഫസര് ഡോ. ഹരീഷ് ഭാസ്‌കരന്, മാഞ്ചസ്റ്റര് സര്വകലാശാല പ്രൊഫസര് ഡോ. രാഹുല് രവീന്ദ്രന് നായര്, കാര്ബറണ്ടം യൂണിവേഴ്‌സല് ലിമിറ്റഡില് നിന്നുള്ള പി.എസ്. ജയന്, യുഎസ്എ ജനറല് ഗ്രാഫീന് ഗ്രെഗ് എറിക്‌സണ്, മാഞ്ചസ്റ്റര് ഗ്രാഫീന് എന്ജിനീയറിംഗ് ഇന്നൊവേഷന് സെന്ററിലെ ജയിംസ് ബേക്കര്, ബാംഗ്ലൂര് ലോഗ് മെറ്റീരിയല്സിലെ അന്ശുല് ശര്മ, കേരള ഐടി മിഷന് ഡയറക്ടര് സ്‌നേഹില് കുമാര് സിംഗ്, സിഐഐ കേരള ചെയര്മാന് ജീമോന് കോര, ഫിക്കി കേരള ചെയര്മാന് ദീപക് എല്.അശ്വിനി തുടങ്ങിയവരും വിവിധ സെഷനുകളില് സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration