Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ഭിന്നശേഷിക്കാരിലെ നൈപുണ്യ വികസനം മികച്ച നേട്ടമാകും: കലക്ടർ

11 August 2022 07:50 PM


നാഷണൽ ട്രസ്റ്റ് ശിൽപശാല സംഘടിപ്പിച്ചു




ഭിന്നശേഷിക്കാരിൽ നൈപുണ്യ വികസനം സാധ്യമാക്കുന്നത്  മികച്ച നേട്ടത്തിനു വഴിവെക്കുമെന്ന്  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നാഷണൽ ട്രസ്റ്റിന്റെ കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെ ലോക്കൽ ലെവൽ കമ്മിറ്റികൾക്ക് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളും ഉൾക്കൊണ്ടുള്ള മുന്നേറ്റമാണ് സമൂഹത്തിൽ ഉണ്ടാകേണ്ടത്. ഭിന്നശേഷിക്കാരെയും മറ്റ് ശാരീരിക അവശതകൾ അനുഭവിക്കുന്നവരെയും സംരക്ഷിക്കേണ്ട കടമ സമൂഹത്തിനുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം എന്നിവയുള്ള പ്രായപൂർത്തിയായവരുടെയും അത്യാവശ്യ ഘട്ടങ്ങളിൽ 18 വയസ്സിൽ താഴെയുള്ളവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് 1999ൽ നാഷണൽ ട്രസ്റ്റ് ആക്ടിന് രൂപം നൽകിയത്. ഇതു പ്രകാരമാണ് ജില്ലാ കലക്ടർ അധ്യക്ഷനായ ലോക്കൽ ലെവൽ കമ്മിറ്റി (എൽ എൽ സി) ജില്ലകളിൽ പ്രവർത്തിക്കുന്നത്. നാഷണൽ ട്രസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള നിയമപരമായ രക്ഷകർത്താവിനെ തീരുമാനിക്കുക, അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നിവയാണ് എൽ എൽ സികളുടെ ചുമതല.

ജില്ലാ കലക്ടർക്കാണ് രക്ഷകർതൃത്വ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ വെള്ളക്കടലാസിൽ എഴുതിയും നാഷണൽ ട്രസ്റ്റിന്റെ വെബ്സൈറ്റിലൂടെയും സമർപ്പിക്കാം. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം മാനസിക വൈകല്യമുള്ള അംഗത്തിന് വേണ്ടി മാതാപിതാക്കൾക്ക് സംയുക്തമായി അപേക്ഷ നൽകാം. മാതാപിതാക്കളിൽ ഒരാൾ മരിക്കുകയോ നിയമപരമായി വേർപെടുകയോ ഉപേക്ഷിച്ച് പോവുകയോ തടവിലാകുകയോ ചെയ്താൽ മറ്റൊരാൾക്ക് തനിച്ച് അപേക്ഷിക്കാം. മാതാപിതാക്കൾ മരിച്ചു പോവുകയോ ഉപേക്ഷിക്കുകയോ ചെയ്ത സന്ദർഭങ്ങളിൽ സഹോദരങ്ങൾക്ക് (അർധ സഹോദരങ്ങൾക്കും) സംയുക്തമായോ ഒറ്റക്കോ അപേക്ഷ സമർപ്പിക്കാം. മുകളിൽ പറഞ്ഞ രണ്ട് വിഭാഗങ്ങളിലും പെട്ട അപേക്ഷകർ ഇല്ലെങ്കിൽ രക്തബന്ധുവിനോ അതും ഇല്ലാത്ത സന്ദർഭത്തിൽ ഒരു രജിസ്റ്റേർഡ് സംഘടനക്കോ അപേക്ഷ നൽകാം.

അപേക്ഷകന്റെയും നിയമപരമായ രക്ഷകർത്താവായി നിയമിക്കപ്പെടേണ്ട വ്യക്തിയുടെയും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിയുടെയും ആധാർ കാർഡ്, വികലാംഗ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിയും നിയമപരമായ രക്ഷകർത്താവായി നിയമിക്കപ്പെടേണ്ട വ്യക്തിയും ഒരുമിച്ചുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, നിയമപരമായ രക്ഷകർത്താവിന്റെ സമ്മതപത്രം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിക്ക് അവകാശപ്പെട്ട വസ്തുവകകളുടെ കരം അടച്ച രസീതിന്റെ പകർപ്പ് എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.

കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ സാമൂഹ്യ നീതി ഓഫീസർമാർ, എൽ എൽ സി കൺവീനർമാർ, എൻ ജി ഒ, പിഡബ്ല്യുഡി അംഗങ്ങൾ തുടങ്ങിയവർ  ശിൽപശാലയിൽ പങ്കെടുത്തു. സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ ചെയർമാൻ ഡി ജേക്കബ് അധ്യക്ഷനായി. എഡിഎം കെ കെ ദിവാകരൻ, സോഷ്യൽ ജസ്റ്റിസ് വകുപ്പ് അസി. ഡയറക്ടർ പവിത്രൻ തൈക്കണ്ടി, കണ്ണൂർ എൽഎൽസി എൻ ജി ഒ അംഗം പി കെ എം സിറാജ് എന്നിവർ സംസാരിച്ചു.

എൽഎൽസി വഴി ബില്ലുകളും വൗച്ചേഴ്സും സമർപ്പിക്കൽ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് നാസർ പി കെ സംസാരിച്ചു. പിന്നീട് 7 ജില്ലകളിലെയും ജില്ലാ തല റിപ്പോർട്ടിങ്ങും ചർച്ചകളും നടന്നു. എൽ എൽ സികളുടെ പ്രവർത്തനങ്ങൾ, ചുമതലകൾ, നിരാമയ ഇൻഷുറൻസ് പദ്ധതി, നിയമപരമായ രക്ഷകർത്താവിനെ നിയമിക്കൽ, നാഷണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസുകളും ചർച്ചകളും നടന്നു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration