Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കുരിയാര്‍കുറ്റി-കാരപ്പാറ ജലവൈദ്യുത പദ്ധതി ഡി.പി.ആര്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും: വൈദ്യുതിമന്ത്രി

22 November 2021 05:20 PM

കുരിയാര്‍ കുറ്റി -കാരപ്പാറ ജലവൈദ്യുത പദ്ധതിയുടെ റിപ്പോര്‍ട്ട് (ഡി. പി. ആര്‍) രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷന്റെ (ജി.ഐ.എസ്) ഉദ്ഘാടനം നിര്‍വഹിക്കുകയാരുന്നു മന്ത്രി.


\"\"


പരിസ്ഥിതി ആഘാതം ഉണ്ടാകാത്ത രീതിയില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സാധാരണജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് നല്‍കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത പദ്ധതികളെകാള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവ തന്നെയാണ് ജലവൈദ്യുത പദ്ധതികള്‍. വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.


കേരളത്തില്‍ ജലവൈദ്യുതി ഉല്‍പാദനം ഒരു യൂണിറ്റിനു 51 പൈസ നിരക്കിലാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് യൂണിറ്റിന് മൂന്നര മുതല്‍ 18 രൂപ വരെ നിരക്കിലാണ്. ഇത് കേരളത്തിന് വന്‍ നഷ്ടമാണ് വരുത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. സാധാരണ ജനങ്ങള്‍ക്ക് അത്യാവശ്യമായ വൈദ്യുതി, വാഹനം, ഗ്യാസ് എന്നിവയ്ക്ക് ചെലവഴിക്കേണ്ടി വരുന്ന ചെലവ് ജലവൈദ്യുതി, സോളാര്‍ വൈദ്യുതി എന്നീ ബദല്‍ മാര്‍ഗങ്ങളിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.


\"\"


ഏകദേശം മൂവായിരത്തോളം ടി.എം.സി ജലമാണ് കേരളത്തില്‍ ഉപയോഗയോഗ്യമായത്. ഇതില്‍ 300 ടിഎംസി യോളം ജലം മാത്രമാണ് വൈദ്യുതി, ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കൂടുതലായി രണ്ടായിരത്തോളം ടി.എം.സി ജലം കേരളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്ന് പഠനങ്ങളുണ്ട്. ഇതിനാല്‍ കൂടുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായം, ആരോഗ്യമേഖല എന്നിവയില്‍ അടക്കം തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് വെണ്ണക്കര യില്‍ സ്ഥാപിച്ച പുതിയ സംവിധാനം പ്രയോജനകരമാകുമെന്നും പദ്ധതി യഥാസമയം പൂര്‍ത്തിയാക്കുന്നതിനു സഹകരിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും കരാറുകാരേയും മന്ത്രി അഭിനന്ദിച്ചു.


\"\"


പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മണ്ണാര്‍ക്കാട്, കല്ലടിക്കോട്, പറളി, മലമ്പുഴ, നെമ്മാറ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വെണ്ണക്കര സബ്‌സ്റ്റേഷന്‍ നിര്‍വഹിക്കുന്നത്. കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങള്‍ മാറ്റി സബ്‌സ്റ്റേഷന്‍ നവീകരിച്ച്, ശേഷി വര്‍ധിപ്പിക്കുന്നതിന് ‘ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍”എന്ന നൂതന സാങ്കേതിക വിദ്യ അനിവാര്യമായതിനാല്‍ കേരളത്തില്‍ ആദ്യമായി 15 ബേ അടങ്ങിയ ഒരു 110 കെ.വി. സബ് സ്റ്റേഷന്‍ വെറും 8000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു വര്‍ഷത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയത്.


ഏഴ് ഫീഡര്‍ ബേകളും ആറ് ട്രാന്‍സ്‌ഫോര്‍മര്‍ ബേകളും അടങ്ങുന്ന ജി.ഐ.എസ്. സബ് സ്റ്റേഷന്‍, 110 കെ.വി. കേബിള്‍ വഴിയാണ് ടവറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. രണ്ടു 110/11 കെ.വി. ട്രാന്‍സ്‌ഫോര്‍മറുകളും ഒരു 110/33 കെ.വി. ട്രാന്‍സ്‌ഫോര്‍മറും ഈ സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പതിനാല് 11 കെ.വി. ഫീഡറുകളും ഒരു 33 കെ.വി. ഫീഡറും വഴി പാലക്കാട്ടെ ടൗണ്‍ പരിസരങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്. ഒരു ഓപ്പറേറ്റര്‍ക്ക് അനായാസം സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓട്ടോമേഷന്‍ സിസ്റ്റവും ഈ സബ്‌സ്റ്റേഷന്റെ സവിശേഷതയാണ്.


\"\"


33.5 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സബ് സ്റ്റേഷന്‍ മുഖേന ഏകദേശം 3.5 ലക്ഷം ഗാര്‍ഹിക, വാണിജ്യ, കാര്‍ഷിക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. വെണ്ണക്കര 110 കെ.വി. സബ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ട്രാന്‍സ്മിഷന്‍ & സിസ്റ്റം ഓപ്പറേറ്റര്‍ ഡയറക്ടര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വതന്ത്ര്യ ഡയറക്ടര്‍ അഡ്വ.വി.മുരുകദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.സുമതി, എം.ലത, പ്രവിത മുരളീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ സലീന ബീവി, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.അശോക്, ചീഫ് എന്‍ജിനീയര്‍ ഡെ.സുനില്‍ ജോയ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration