Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

അസംഘടിത മേഖലയിൽ ക്ഷേമപദ്ധതികൾ ഇ ശ്രം രജിസ്ട്രേഷന്‍ വ്യാപകമാക്കും – കളക്ടർ

15 November 2021 08:55 PM

മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും അടക്കം അസംഘടിതമേഖലയിൽ പണിയെടുക്കുന്നവരിലേക്ക് ക്ഷേമപദ്ധതികൾ എത്തിക്കുന്നതിനുള്ള ഇ – ശ്രം രജിസ്ട്രേഷന്‍ ജില്ലയിൽ വ്യാപകമായി നടപ്പാക്കാന്‍ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയതല ഡാറ്റബേസായ ഇ – ശ്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഈ മേഖലയ്ക്കായി വിവിധ വികസന – ക്ഷേമ പദ്ധതികള്‍ക്ക് സമീപഭാവിയിൽ രൂപം നല്‍കുക. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ ഇ – ശ്രം രജിസ്ട്രേഷന്‍ അനിവാര്യമാകുമെന്നതിനാൽ തൊഴിലാളി യൂണിയനുകളും ക്ഷേമബോർഡുകളും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്ടർ അഭ്യര്‍ത്ഥിച്ചു. ഇ – ശ്രം രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന തൊഴിൽ കാര്‍ഡ് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രാഥമികരേഖയായി മാറും.


16 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവരും ആദായ നികുതി അടയ്ക്കാൻ സാധ്യതയില്ലാത്തതും പി.എഫ് – ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ് ഇ- ശ്രം രജിസ്ട്രേഷൻ.


അസംഘടിത തൊഴിലാളികളെ ഇ – ശ്രം ശൃംഖലയുടെ ഭാഗമാക്കാന്‍ ജില്ലയിലെ വിവിധ മേഖലകളിൽ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതിനായി നവംബർ 20 മുതല്‍ ഡിസംബർ 20 വരെ പ്രത്യേക കര്‍മപദ്ധതി സംഘടിപ്പിക്കും. തൊഴില്‍ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍, ഫിഷറീസ്, കൃഷി, ക്ഷേമബോര്‍‍ഡുകള്‍, തൊഴിലുറപ്പ്, കുടുംബശ്രീ, വനിത – ശിശുക്ഷേമം തുടങ്ങിയ വിവിധ വകുപ്പുകളും ഏജന്‍സികളും കര്‍മപദ്ധതിയുടെ ഭാഗമാകും. ദൈനംദിന വിലയിരുത്തലിലൂടെ ജില്ലയിലെ അസംഘടിത തൊഴിലാളികളെ പൂര്‍ണമായും ഇ – ശ്രം രജിസ്ട്രേഷനിലെത്തിക്കാനാണ് ശ്രമം. കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് സമാനമായ പരിപാടി ഇതിനായി ഓരോ മേഖലയിലും ആവിഷ്കരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഭിന്നശേഷി, ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കിടയിലും ഇ- ശ്രം രജിസ്ട്രേഷൻ കാര്യക്ഷമായി നടപ്പാക്കും.


ആധാർ നമ്പർ, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ അല്ലെങ്കിൽ ബയോമെട്രിക്ക് ഓഥന്‍റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഡിസംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ്, www.eshram.gov.in വെബ് സൈറ്റ് തുടങ്ങിയ ഏതെങ്കിലും മാര്‍ഗത്തിലൂടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. സ്വന്തം നിലയിൽ രജിസ്ട്രേഷന്‍ നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇതിനായി സംഘടിപ്പിക്കുന്ന പ്രത്യേക ക്യാമ്പുകള്‍ സഹായകരമാകും. അക്ഷയ കേന്ദ്രങ്ങളുടെ പ്രത്യേക കൗണ്ടറുകള്‍ ക്യാമ്പുകളില്‍ ഇതിനായി പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ വാസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. പെരുമ്പാവൂരില്‍ തൊഴില്‍ വകുപ്പിന്‍റെ ഫസിലിറ്റേഷന്‍ കേന്ദ്രത്തിലും രജിസ്ട്രേഷന് സൗകര്യമുണ്ട്.


യോഗത്തിൽ ഡിസ്ട്രിക്ട് ഡവലപ്മെന്‍റ് കമ്മീഷണര്‍ ഷിബു കെ. അബ്ദുള്‍ മജീദ്, ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, അക്ഷയ സെന്‍റര്‍ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration