Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കലയുടെ അതിജീവനം ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ്

10 August 2021 11:55 AM

 ‘മഴമിഴി’ ചിത്രീകരണ പര്യടനത്തിന് കലാമണ്ഡലത്തില്‍ തുടക്കം


കലയുടെ അതിജീവനത്തിന്റെ കരുതല്‍ കൂട്ടായ്മയായ മഴമിഴിയുടെ വടക്കന്‍മേഖലയിലെ ചിത്രീകരണ ദൗത്യത്തിന് കേരള കലാമണ്ഡലത്തില്‍ തുടക്കമായി. കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണര്‍വും കൈത്താങ്ങുമേകാനാണ് സാംസ്‌കാരിക വകുപ്പ് മഴമിഴി പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്ലോര്‍ അക്കാദമി, ലളിത കലാ അക്കാദമി,ഗുരു ഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക

വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ആണ് മഴമിഴി എന്ന മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികള്‍ക്കായി ഒരുക്കുന്നത്.


കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ വടക്കന്‍ മേഖലാ ചിത്രീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മഴമിഴിയുടെ ജനറല്‍ കണ്‍വീനറും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ആമുഖ പ്രഭാഷണം നടത്തി. കലാമണ്ഡലത്തിലെ കഥകളി വടക്കന്‍ വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം സൂര്യ നാരായണന്‍, കലാമണ്ഡലം അക്കാദമിക് കോര്‍ഡിനേറ്റര്‍ കലാമണ്ഡലം വി അച്യുതാനന്ദന്‍, മോഹിനിയാട്ടം അധ്യാപികയായ കലാമണ്ഡലം വിദ്യാറാണി എന്നിവര്‍ പങ്കെടുത്തു. കേളിയോടെ ആരംഭിച്ച് സോപാനസംഗീതം, വയലിന്‍ത്രയം, പുല്ലാങ്കുഴല്‍ സ്വരവേണു, കൂടിയാട്ടം, ചെണ്ടമേളം, മുഖര്‍ശംഖ് ലയതരംഗം, തബലതരംഗം, കര്‍ണാടകസംഗീതം, മോഹിനിയാട്ടം, കഥകളി എന്നിങ്ങനെ പതിനൊന്നോളം രംഗാവതരണങ്ങളാണ് ചിത്രീകരിച്ചത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയില്‍ 25ഓളം കലാരൂപങ്ങളാണ് രംഗത്ത് അവതരിപ്പിക്കുക.


ജീവകാരുണ്യ ദിനമായ ഓഗസ്റ്റ് 28 മുതല്‍ കേരള പിറവി ദിനമായ നവംബര്‍ 1 വരെ 65 ദിവസം നീണ്ട് നില്‍ക്കുന്ന മെഗാ സ്ട്രീമിങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350ഓളം കലാസംഘങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ അവതരണത്തിന് അവസരം ഒരുക്കുന്നത്. വിവിധ അക്കാദമികളുടെ മേല്‍നോട്ടത്തിലുള്ള ജൂറി പാനല്‍ ആണ് കലാ സംഘങ്ങളെ തിരഞ്ഞെടുക്കുക. samskarikam.org എന്ന വെബ് പേജിലൂടെ രാത്രി 7 മുതല്‍ 9 വരെയാണ് വെബ്കാസ്റ്റിംഗ്. മഴമിഴിയെത്തുടര്‍ന്ന് തളിര്‍ മിഴി, വസന്ത മിഴി എന്നീ ശീര്‍ഷകങ്ങളിലും വകുപ്പ് കലാ പരിപാടികള്‍ ഒരുക്കുന്നുണ്ട്. അത് വഴി കൂടുതല്‍ കലാ സമൂഹങ്ങളിലേക്ക് സാംസ്‌കാരിക വകുപ്പിന്റെ ധനസഹായം കരുതലോടെ കൈത്താങ്ങായി എത്തിക്കും. മഴമിഴി പരിപാടിയുടെ തുടര്‍ ചിത്രീകരണം ഓഗസ്റ്റ് 12 മുതല്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തുടരും.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration