‘ബിഗ് സല്യൂട്ട് കേരള പൊലീസ്’, ഒരു കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നിങ്ങൾ ഇല്ലാതാക്കിയത്: മേജർ രവി
തുടർ ഭരണം കിട്ടുകയും കളമശ്ശേരിയിൽ നിന്നും പി രാജീവ് ജയിക്കുകയും ചെയ്താൽ ഉറപ്പിച്ച ഒന്നായിരുന്നു പി രാജീവിന്റെ മന്ത്രിസ്ഥാനം. മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ അബ്‍ദുള്‍ ഗഫൂറിനെ 115336 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. നിയമസഭയിലെ കന്നി അങ്കത്തിൽ പത്ത് വര്‍ഷമായി മുസ്‍ലിം ലീഗ് വിജയിച്ചു വരുന്നൊരു മണ്ഡലം പിടിച്ചെടുത്ത രാജീവിന് അര്‍ഹിക്കുന്ന അംഗീകാരം നൽകിയിരിക്കുകയാണ് മന്ത്രി സ്ഥാനത്തിലൂടെ സിപിഐഎം.
പുതുയുഗത്തിലെ സിപിഎമ്മിന്‍റെ ശ്രദ്ധേയമായ നേതാക്കളിലൊരാളാണ് പി രാജീവ്. ജനകീയ സമരങ്ങളിൽ തുടങ്ങി എതിരാളികളുടെ പ്രശംസപോലും നേടിയ പാർലമെന്റേറിയനായി മാറിയ വ്യക്തിയാണ് പി രാജീവ്.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയില്‍ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വരെയായി എത്തിയ വളര്‍ച്ച.
1994ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ വാഹനം എറണാകുളം എം ജി റോഡില്‍ തടഞ്ഞ പി രാജീവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത് അക്കാലത്ത് കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. പിന്നീടങ്ങോട്ട് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി രാജീവ്. 2009ലാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. 2016വരെയുള്ള രാജ്യസഭാ എംപിയായി തടുർന്നു. രാജീവിനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ അരുണ്‍ ജെയ്റ്റിലിയും ഗുലാം നബി ആസാദുമൊക്കെ ഉണ്ടായിരുന്നു. രാജ്യസഭാംഗമെന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. നിലവിൽ ദേശാഭിമാനി ചീഫ് എഡിറ്റര്‍ കൂടിയാണ്. 2019ൽ ലോക്സഭാ ഇലക്ഷനിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
മെലഡൂരിലെ ഗവൺമെന്റ് സമിതി ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജീവ് ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ പ്രീ ഡിഗ്രി പൂർത്തിയാക്കി. കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് എറണാകുളത്തെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി ബിരുദം നേടി. കളമശ്ശേരിയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രാജീവ് നേടിയിട്ടുണ്ട്. മുഴുവൻ സമയ രാഷ്ട്രീയ, സംഘടനാ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമം പഠിപ്പിക്കുന്ന ശ്രീമതി എ. വാണി കേസാരിയെയാണ് രാജീവ് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഹൃദ്യ രാജീവ്, ഹരിത രാജീവ് എന്നീ രണ്ട് പെൺമക്കളുണ്ട്.