സംസ്ഥാനത്ത് മഴ കനക്കുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കാനിരിക്കെ ചീഫ്സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. ഉച്ചതിരിഞ്ഞ് 2.45ന് സെക്രട്ടറിയേറ്റിന് സമീപമുളള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ഇവരുടെ പക്കല്‍ 48 മണിക്കൂറിനകം എടുത്തിട്ടുളള ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ്, ആര്‍.ടി ലാബ് എന്നിവയുടെ നെഗറ്റീവ് റിസള്‍ട്ടോ, കൊവിഡ് വാക്‌സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
ചടങ്ങിലെത്തുന്നവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുളള സൗകര്യം എം.എല്‍.എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ്‌ക്ളബ് എന്നിവയുടെ സമീപത്തുളള ഗേറ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവുവെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, സെക്രട്ടറിയേറ്റ് മെയിന്‍ ക്യാമ്ബസ്, സെക്രട്ടറിയേറ്റ് അനക്‌സ് രണ്ട് മന്ദിരം, കേരള സര്‍വകലാശാല ക്യാമ്ബസ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങിയിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തില്‍ തന്നെ ഗേറ്റ് പാസും കാര്‍ പാസും ഉണ്ടാകും. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും ഇരട്ടമാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.