വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ: ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി
വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ. നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടെ വലിയ തോതിൽ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്.…

വയനാട് മേപ്പാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്ത് കനത്ത മണ്ണിടിച്ചിൽ. നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടെ വലിയ തോതിൽ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കള്ളാടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് മണ്ണുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നത്. അപകട സ്ഥലത്തേക്ക് അടിയന്തരമായി എത്തിച്ചേരാൻ ദേശീയ ദുരന്തപ്രതികരണ സേനയോട് (NDRF) ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ആറ് തൊഴിലാളികളെ നിലവിൽ സുരക്ഷിതമായി രക്ഷപ്പെടുത്തി. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപൂർ, രജനീഷ്, തന്മയി ഘോഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഉടനടി മേപ്പാടിയിലെ വിംസ് (WIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നിർമ്മാണ സ്ഥലത്ത് മണ്ണിനടിയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് ശക്തമായ സംശയം.
തുരങ്കപാത നിർമ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് അപകടസമയത്ത് മണ്ണിനടിയിലായിരുന്നു. ഇതിൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാകാം എന്ന് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും, ബസിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. നിലവിൽ മുപ്പതംഗ എൻഡിആർഎഫ് സംഘം വയനാട്ടിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എൻഡിആർഎഫ് സംഘം കൂടി അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കും.
വയനാട്ടിലെ അടിയന്തര സാഹചര്യം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ വിലയിരുത്തി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തുകയും രക്ഷാപ്രവർത്തനം നേരിട്ട് ഏകോപിപ്പിക്കാൻ മന്ത്രിക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു. റവന്യൂ മന്ത്രി എ.പി. അനിൽകുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും അടിയന്തരമായി വയനാട്ടിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരും നാട്ടുകാരും എൻഡിആർഎഫും ചേർന്നുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്.




