The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെസുഗതന്‍റെ സത്യപ്രതിജ്ഞ, സർക്കാരിനോട് സുപ്രധാന ചോദ്യവുമായി ഹൈക്കോടതിഅടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതിപയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ പിഴവ്; അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചുഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐB.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരംകുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്ഫിലിപ്പീൻസിൽ ഉരുൾപൊട്ടലിൽ 15 മരണം; 'ബാവി' ചുഴലിക്കാറ്റ് ഭീതിയിൽ തായ്‌വാനും ജപ്പാനുംതിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കുംഅയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജിഇന്നത്തെ സ്വര്‍ണവില അറിയാംകള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായിവര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

വ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്

കൂടലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച ഇരുപതുകാരൻ നിയമനടപടിക്ക് ഒരുങ്ങുന്നു. കൂടൽ പോലീസിന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ മുഖ്യമന…

Kerala06 Jul 2026, 11:37 AM 8,962
വ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്
വ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്

കൂടലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച ഇരുപതുകാരൻ നിയമനടപടിക്ക് ഒരുങ്ങുന്നു. കൂടൽ പോലീസിന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും യുവാവ് ഔദ്യോഗികമായി പരാതി നൽകും. താൻ കടുത്ത ഹൃദ്രോഗിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥർ ഒട്ടും ദാക്ഷീണ്യമില്ലാതെ ചൂരൽ ഉപയോഗിച്ച് കാൽപാദത്തിൽ അടിച്ചുവെന്ന് യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ അനിയൻ പൂർണ്ണമായും നിരപരാധിയാണെന്ന് പറഞ്ഞിട്ടും അവനെ കുറ്റക്കാരനാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് യുവാവിന്റെ സഹോദരൻ കുറ്റപ്പെടുത്തി.

തന്റെ കാൽവെള്ളയിൽ വടികൊണ്ട് അടിക്കുകയും കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതായി യുവാവ് പറഞ്ഞു. ചെവിയിലും മുടിയിലും പിടിച്ചു വലിച്ചുള്ള ക്രൂരമായ മർദ്ദനം കാരണം രാവിലെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പോലീസ് വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുമ്പോൾ തനിക്കെതിരെയുള്ള കുറ്റം എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു. വലിയൊരു ഹൃദയ ശസ്ത്രക്രിയ (ബൈപ്പാസ് സർജറി) കഴിഞ്ഞ വ്യക്തിയാണെന്നും ഒന്നും ചെയ്യരുതെന്നും പോലീസിനോട് പലതവണ അപേക്ഷിച്ചതാണെന്ന് യുവാവിന്റെ സഹോദരൻ പറഞ്ഞു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയായിരുന്നു പോലീസിന്റെ ക്രൂരതയെന്നും ചെയ്യാത്ത തെറ്റിനാണ് തങ്ങൾ ഇത്രയും വലിയ ശിക്ഷ അനുഭവിച്ചതെന്നും സഹോദരൻ വ്യക്തമാക്കി.

പതിമൂന്നുകാരിയായ പെൺകുട്ടിയെ പത്ത് പേർ ചേർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു പോലീസിന് ലഭിച്ച പരാതി. ചൈൽഡ് ലൈനിലും പോലീസിലും പെൺകുട്ടി ഇതേ മൊഴി ആവർത്തിച്ചതോടെ പോലീസ് രണ്ട് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മൊഴികളിൽ വലിയ വൈരുധ്യമുള്ളതായി പോലീസിന് ബോധ്യപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിൽ പെൺകുട്ടി യാതൊരുവിധ ലൈംഗിക അതിക്രമത്തിനും ഇരയായിട്ടില്ലെന്ന് ശാസ്ത്രീയമായി വ്യക്തമായി. പരാതി വ്യാജമാണെന്ന് ഉറപ്പായതോടെയാണ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരെ പോലീസ് ഒടുവിൽ വിട്ടയച്ചത്.

Share this story

Share

Related Stories