അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ്
നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ് എന്നിവർക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. കേസ് എടുക്കാൻ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് നടപടി…

നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ് എന്നിവർക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. കേസ് എടുക്കാൻ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പോലീസ് നടപടി. വ്യാജ പരാതി നൽകി തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയക്കും ഭർത്താവിനും പുറമെ, വനിതാ എസ്.ഐ രേഷ്മയ്‌ക്കെതിരെയും കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ഈ പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് കാണിച്ച് തൃക്കാക്കര എസിപി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെയാണ് അൻസിബ കോടതിയെ സമീപിച്ചത്. പോലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും, കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ തിരുത്തലുകൾ വരുത്തിയെന്നും അൻസിബ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ കോടതി നേരിട്ട് അൻസിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പോലീസിന് കർശന നിർദ്ദേശം നൽകിയത്. വിപരീത റിപ്പോർട്ട് നൽകിയ പോലീസിനും 'അമ്മ' മുൻ ഭാരവാഹിക്കും ഈ കോടതി ഉത്തരവ് കനത്ത തിരിച്ചടിയായി.




