Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

നേപ്പാളില്‍ ചൈന ഗ്രാമങ്ങള്‍ പിടിച്ചെടുക്കുന്നു.മൗന സമ്മതം നൽകി പ്രധനമന്ത്രി ശര്‍മ്മ ഒലി

24 June 2020 02:14 PM

കാഠ്‌മണ്ഡു: ചൈന നേപ്പാളിലെ നോര്‍ത്ത് ഗോര്‍ഖ മേഖലയിലെ റൂയി ഗ്രാമം അനധികൃതമായി കൈവശപ്പെടുത്തി.റൂയി ഗ്രാമം ഇപ്പോഴും നേപ്പാളിലെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും,ചൈനയാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന്, അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.കയ്യേറ്റം നിയമവിധേയമാക്കുന്നതിനായി,ചൈന ഗ്രാമത്തിന്റെ അതിര്‍ത്തി തൂണുകള്‍ നീക്കം ചെയ്യുകയും ചെയ്‌തു.

എന്നാൽ ഈ കാര്യത്തിൽ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി പ്രതികരിച്ചിട്ടില്ല. പകരംഇന്ത്യന്‍ പ്രദേശങ്ങള്‍ ചേര്‍ത്ത് ഭൂപടം മാറ്റുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നേപ്പാള്‍ സര്‍ക്കാരും ബുദ്ധിജീവികളും ഇന്ത്യന്‍ പ്രദേശത്തെക്കുറിച്ച്‌ സംസാരിക്കുന്ന തിരക്കിലാണെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു. ചൈന കയ്യേറിയതോടെ റൂയി ഗ്രാമം ഇപ്പോള്‍ ചൈനയുടെ സ്വയംഭരണ പ്രദേശമായ ടിബറ്റിന്റെ അധീനതയിലായി.

പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ കീഴിലുള്ള കൃഷി വകുപ്പ് തന്നെയാണ് ചൈന ഭൂമി കൈയേറിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റോഡുകള്‍ക്കു വേണ്ടി ചൈന നദികളുടെ ഗതി തിരിച്ചുവിട്ടതായും ഇതോടെ തങ്ങളുടെ ഹെക്ടര്‍ കണക്കിന് ഭൂമി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി ചൈന സ്വന്തമാക്കുമെന്നും അതോടെ വലിയ തോതില്‍ കൃഷി ഭൂമി ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിബറ്റന്‍ സ്വയംഭരണ പ്രദേശങ്ങള്‍ക്കു വേണ്ടിയുള്ള നിര്‍മാണങ്ങള്‍ക്കാണ് നദികളുടെ ഗതി തിരിച്ചുവിട്ടത്. ഇതോടെ നേപ്പാളിന്റെ വടക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും ചൈനയിലായി.

ഇതിനു പുറമേ നേപ്പാളിലെ വിവിധ ജില്ലകളില്‍ ചൈന ഭൂമി കൈയേറിയെന്നും നദികളുടെ ഗതി വീണ്ടും തിരിച്ചുവിട്ടാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ ചൈനയുടെ പക്കലാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. നൂറുകണക്കിന് ഹെക്ടര്‍ ഭൂമി ഇങ്ങനെ നഷ്ടപ്പെട്ടു. കൈയേറിയ പ്രദേശങ്ങളില്‍ ഭാവിയില്‍ ചൈന താവളങ്ങള്‍ നിര്‍മിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിന്റെ വടക്കാണ് ചൈന. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ 43 കുന്നുകളാണുള്ളത്.

പതിനൊന്ന് നദികള്‍ ചൈന ഗതിമാറ്റി വിട്ടു. ഇതുവഴി വളരെ ചെറിയ രാജ്യമായ നേപ്പാളിന് 36 ഹെക്ടര്‍ ഭൂമിയാണ് നഷ്ടമായത്. ഇത്രയും സ്ഥലം ഇന്ന് ചൈനയുടെ കൈവശമാണ്. ഇക്കാര്യം ഒരു വര്‍ഷം മുന്‍പേ ഒലി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയുമെടുത്തില്ല. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ അവഗണിച്ച സര്‍ക്കാര്‍ കാലാപാനി, ലിംപിയുധുര, ലിപുലേഖ് തുടങ്ങിയ ഇന്ത്യയുടെ കൈവശമുള്ള സ്ഥലങ്ങള്‍ ചേര്‍ത്ത് പുതിയ ഭൂപടമുണ്ടാക്കുകയാണ് ചെയ്തത്. അങ്ങനെ ചൈനയുടെ സഹായത്തോടെ പുതിയ വിവാദമുണ്ടാക്കി ജനരോഷം വഴിതിരിച്ചുവിട്ടു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration