Friday, October 31, 2025
 
 
⦿ കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ അനുവദിച്ചു ⦿ ക്ഷേമ പെൻഷൻ: ഇത്തവണ 3600 രൂപ കയ്യിലെത്തും ⦿ ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു; ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ മലയാളി ⦿ 90,000 അരികെ സ്വർണവില: ഇന്ന് വർധിച്ചത് 880 രൂപ ⦿ ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ ⦿ കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ ⦿ ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; ഇന്നത്തെ സ്വര്‍ണവില ⦿ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം ⦿ പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ ⦿ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല ⦿ നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ⦿ വനിതാ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ⦿ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവളത്തിൽ 30 ന് റൺവേ അടച്ചിടും ⦿ ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ ⦿ എസ്‌ഐആർ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി, നിഷ്‌കളങ്കമായി കാണാനാകില്ല; മുഖ്യമന്ത്രി ⦿ ഇന്ത്യയിലെ ആദ്യത്തെ ‘ഡിസൈനർ സൂ’ ; പുത്തൂർ മൃഗശാല ഇന്ന് തുറക്കും ⦿ അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; തൊഴിലാളി മരിച്ചു ⦿ കേരളത്തില്‍ ഒരു സ്‌പോര്‍ട്‌സ് ഇക്കോണമി വികസിപ്പിച്ചെടുക്കും: മന്ത്രി വി. അബ്ദുറഹിമാന്‍ ⦿ കനത്ത മഴ: തൃശൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ⦿ ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും ⦿ മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ⦿ ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി ⦿ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക് ⦿ ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു റിമാന്‍ഡില്‍ ⦿ അവ​ഗണിക്കപ്പെട്ട വിഭാ​ഗങ്ങളുടെ മോചനത്തിനായി ജീവിതം സമർപ്പിച്ച മ​ഹത് വ്യക്തിത്വം: ശ്രീനാരായണ ​ഗുരുവിനെ സ്മരിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ⦿ ഭക്ഷണം കഴിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയിൽ കുടുങ്ങി 4 വയസ്സുകാരന് ദാരുണാന്ത്യം ⦿ കേരളത്തിൽ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് ⦿ ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ⦿ ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ ⦿ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം: നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും ⦿ ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയിലായി ⦿ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഒരാൾ കസ്റ്റഡിയിൽ ⦿ പിഎം ശ്രീ:കോൺഗ്രസിൽ ഭിന്നത; കേന്ദ്ര ഫണ്ട് വെറുതേ കളയേണ്ടെന്ന് സതീശൻ;പദ്ധതി CPIM-BJP ഡീലെന്നു കെ സി വേണുഗോപാൽ ⦿ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിൽ താഴ്ന്നു

ഗ്രീൻ ലീഫ് റേറ്റിങ്ങിനും ഇക്കോസെൻസ് സ്‌കോളർഷിപ്പിനും തുടക്കമായി

30 October 2025 10:15 PM

പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതുസ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള ഗ്രീൻ ലീഫ് റേറ്റിങ്  സംവിധാനവും സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നതിലേക്കായി ഏർപ്പെടുത്തുന്ന ഇക്കോസെൻസ് സ്‌കോളർഷിപ്പും തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്റററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ബുധനാഴ്ച്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഏപ്രിലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വൃത്തി കോൺക്ലേവിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു.


മാലിന്യ നിർമ്മാർജ്ജന രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെങ്കിലും അതിനനുസരിച്ച് ജനങ്ങളുടെ മനോഭാവത്തിൽ ഇനിയും മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹരിതകർമ്മ സേന കേരളത്തിൻറെ ശുചിത്വ സൈന്യമാണ്. ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരം ടൺ മാലിന്യം ഒരു വർഷം കൊണ്ട് അവർ ശേഖരിച്ചു. സംസ്ഥാനത്ത് ബിന്നുകളുടെ എണ്ണത്തിലും ബോട്ടിൽ ബൂത്തുകളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി. എന്നിട്ടും, മാലിന്യം കാണുന്നിടത്ത് വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കാൻ തയ്യാറാകാത്ത വലിയൊരു വിഭാഗം ഉണ്ടെന്ന് മന്ത്രി പറഞ്ഞു.


പൊതുവിടങ്ങൾ വൃത്തിഹീനമാക്കുന്നവർക്കെതിരെ കൂടുതൽ കർക്കശ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.  ഗ്രീൻ ലീഫ് റേറ്റിങ് വിവിധ സ്ഥാപനങ്ങൾക്കു നല്കുമ്പോൾ മികച്ച റേറ്റിങ് ഉളളവരുടെ സേവനങ്ങൾ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നും ആയിതിനാൽ എല്ലാ സ്ഥാപനങ്ങളും റേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു.


വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പിന്റെ ടൂൾ കിറ്റുകളും മന്ത്രി കുട്ടികൾക്ക് കൈമാറി. 6,7, 8,9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തദ്ദേശസ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാർത്ഥി ഹരിതസേന ഇക്കോസെൻസ് സ്‌കോളർഷിപ്പ്.  50,000 വിദ്യാർഥികൾക്ക് 1,500 രൂപയും പ്രശസ്തിപത്രവും ഇതിന്റെ ഭാഗമായി ലഭിക്കും.


ആന്റണി രാജു എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി. വി., പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ എൻ. എസ്. കെ. ഉമേഷ്,   ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു. വി. ജോസ്, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. പി. എസ്. പ്രമോജ് ശങ്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി., മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ വിശ്വനാഥൻ കെ. വി എന്നിവർ സംബന്ധിച്ചു.


പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതുസ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള ഗ്രീൻ ലീഫ് റേറ്റിങ്  സംവിധാനവും സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നതിലേക്കായി ഏർപ്പെടുത്തുന്ന ഇക്കോസെൻസ് സ്‌കോളർഷിപ്പും  തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്റററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ബുധനാഴ്ച്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഏപ്രിലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വൃത്തി കോൺക്ലേവിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു.


മാലിന്യ നിർമ്മാർജ്ജന രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെങ്കിലും അതിനനുസരിച്ച് ജനങ്ങളുടെ മനോഭാവത്തിൽ ഇനിയും മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഹരിതകർമ്മ സേന കേരളത്തിൻറെ ശുചിത്വ സൈന്യമാണ്. ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരം ടൺ മാലിന്യം ഒരു വർഷം കൊണ്ട് അവർ ശേഖരിച്ചു. സംസ്ഥാനത്ത് ബിന്നുകളുടെ എണ്ണത്തിലും ബോട്ടിൽ ബൂത്തുകളുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായി. എന്നിട്ടും, മാലിന്യം കാണുന്നിടത്ത് വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കാൻ തയ്യാറാകാത്ത വലിയൊരു വിഭാഗം ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുവിടങ്ങൾ വൃത്തിഹീനമാക്കുന്നവർക്കെതിരെ കൂടുതൽ കർക്കശ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.  ഗ്രീൻ ലീഫ് റേറ്റിങ് വിവിധ സ്ഥാപനങ്ങൾക്കു നല്കുമ്പോൾ മികച്ച റേറ്റിങ് ഉളളവരുടെ സേവനങ്ങൾ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നും ആയിതിനാൽ എല്ലാ സ്ഥാപനങ്ങളും റേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു.


വിദ്യാർത്ഥി ഹരിതസേന സ്‌കോളർഷിപ്പിന്റെ ടൂൾ കിറ്റുകളും മന്ത്രി കുട്ടികൾക്ക് കൈമാറി. 6,7, 8,9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തദ്ദേശസ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാർത്ഥി ഹരിതസേന ഇക്കോസെൻസ് സ്‌കോളർഷിപ്പ്.  50,000 വിദ്യാർഥികൾക്ക് 1,500 രൂപയും പ്രശസ്തിപത്രവും ഇതിന്റെ ഭാഗമായി ലഭിക്കും.


ആന്റണി രാജു എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, തദ്ദേശ സ്വയംഭരണ സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി. വി., പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ എൻ. എസ്. കെ. ഉമേഷ്,   ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു. വി. ജോസ്, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. പി. എസ്. പ്രമോജ് ശങ്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി., മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ വിശ്വനാഥൻ കെ. വി എന്നിവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration