Monday, May 12, 2025
 
 
⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്

അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കം

11 April 2025 01:00 PM

കേരളത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റും: മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്


സാഹസിക കായിക ടൂറിസത്തിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കലയിൽ തുടക്കമായി. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം വെറ്റക്കട ബീച്ചിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കേരളത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ സാഹസിക ടൂറിസത്തിന് വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


വർക്കല ലോകത്തിലെ മികച്ച സർഫിംഗ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. സർഫിംഗിൽ തുടക്കക്കാരായവർക്ക് പരിശീലിക്കുന്നതിന് നിരവധി കേന്ദ്രങ്ങൾ വർക്കലയിൽ ഉണ്ട്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർഫിംഗ് സെന്റർ ആരംഭിച്ചു. സാഹസിക ടൂറിസത്തിന് ഇപ്പോൾ ആളുകൾ വലിയ താത്പര്യം കാണിക്കുന്നുണ്ട്‌. ഭയത്തോടെ സാഹസിക ടൂറിസത്തെ സമീപിക്കരുത്. നവീന ആശയങ്ങൾ വർക്കലയിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുമ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി വികസനത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നു. വർക്കല ബീച്ചുകളെ വികസിപ്പിക്കുന്നതിന് സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ല.


\"\"


ടൂറിസത്തിന്റെ ട്രെൻഡ് മാറുകയാണ്. ലോകശ്രദ്ധ പിടിച്ചുപറ്റിയ നിരവധി സാഹസിക ടൂറിസം ഫെസ്റ്റിവലുകൾ കേരളത്തിൽ സംഘടിപ്പിച്ചു. സാഹസികതയുടെ നൂതന തലങ്ങളിൽ, വൈവിധ്യ ആശയങ്ങൾ നടപ്പിലാക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. കേരളത്തിൽ നടക്കുന്ന ഉത്സവങ്ങളുടെ വിവരങ്ങൾ അറിയുന്ന ഡിജിറ്റൽ ഇവന്റ് കലണ്ടർ പ്രകാശനം നടത്തിയെന്നും മന്ത്രി പറഞ്ഞു.


കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സർഫിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച് സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, അന്താരാഷ്ട്ര സര്‍ഫിംഗ് അസോസിയേഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്.


നാഷണല്‍ ഓപ്പണ്‍, ഇന്റര്‍നാഷണല്‍ ഓപ്പണ്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 60 അത്‌ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. ഏപ്രിൽ 11 മതൽ 13 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 11:30 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമായി ലഭിക്കും.


\"\"


ടൂറിസം വകുപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ഫിംഗ് സ്‌കൂളുകളില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്ന് 50 പേര്‍ക്ക് സൗജന്യമായി സര്‍ഫിംഗ് പരിശീലനം നേടാനുള്ള അവസരവും ഫെസ്റ്റിവലിൽ ഒരുക്കുന്നുണ്ട്.


വി. ജോയി എം.എല്‍.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ, ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക്, ടൂറിസം അഡീഷണൽ സെക്രട്ടറി വിഷ്ണു രാജ്. പി, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ്, തിരുവനന്തപുരം ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവര്‍ പങ്കെടുത്തു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration