Monday, May 12, 2025
 
 
⦿ ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’ ⦿ പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം; ശക്തമായി അപലപിച്ച്‌ ഇന്ത്യ ⦿ ആര്‍എസ് പുരയില്‍ പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു ⦿ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട് ⦿ ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് കേന്ദ്രം ⦿ അതിർത്തിയിലെ 26 സ്ഥലങ്ങളിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ⦿ IPS തലപ്പത്ത് അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് മേധാവി ⦿ പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്; ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു ⦿ പാകിസ്താന് വീണ്ടും തിരിച്ചടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ ⦿ 7 ഇടങ്ങളിൽ വീണ്ടും പാക് ഡ്രോൺ ആക്രമണം; തടഞ്ഞ് ഇന്ത്യ ⦿ സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.5 വിജയശതമാനം ⦿ സ്കൂളിന് നേരെ പാക് ഷെല്ല് ആക്രമണം; 2 കുട്ടികൾ മരിച്ചു; 7 പുരോ​ഹതിർക്കും പരുക്കേറ്റു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു ⦿ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു ⦿ ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു ⦿ ഉറിയിൽ പാക് ഷെല്ലാക്രമണം; 45 കാരി കൊല്ലപ്പെട്ടു ⦿ സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു ⦿ ഒളിച്ചോടി പാക് പ്രധാനമന്ത്രി; ഔദ്യോഗിക വസതിക്ക് സമീപം സ്ഫോടനം ⦿ പാക് മിസൈലുകളും ഡ്രോണുകളും തകർത്ത എസ് 400 സുദർശൻ ചക്ര എന്താണ്? ⦿ ലിയോ പതിനാലാമന്‍ പുതിയ മാർപാപ്പ ⦿ പാക്ക് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇന്ത്യ; പാക് പൈലറ്റ് ഇന്ത്യൻ പിടിയിൽ ⦿ പാകിസ്താനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത് ഇന്ത്യ ⦿ കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു ⦿ 27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി ⦿ ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം ⦿ പാക് ആര്‍മി വാഹനം തകര്‍ത്ത് ബലൂച് ലിബറേഷന്‍ ആര്‍മി; 12 പാക് സൈനികര്‍ മരിച്ചു ⦿ ഉത്തരകാശിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; അഞ്ച് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം ⦿ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ ചിത്രമായി തുടരും ⦿ ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു ⦿ 'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി', സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് വിദേശ രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ ⦿ ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ? ⦿ ഇന്ത്യയ്ക്ക് കനത്ത മറുപടി നൽകണം, സൈന്യത്തിന് നിർദേശം നൽകി പാക് പ്രധാനമന്ത്രി ⦿ പാക് ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ⦿ ഓപ്പറേഷൻ സിന്ദൂർ: കൊടും ഭീകരൻ മസൂദ് അസന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ⦿ പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്

ജോയ് മാലിന്യമുക്ത നവകേരളത്തിന്റെ രക്തസാക്ഷി: മന്ത്രി എം.ബി. രാജേഷ്

27 March 2025 12:40 AM

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ ജീവൻ നഷ്ടമായ ജോയ് മാലിന്യ മുക്ത നവകേരളത്തിന്റെ രക്തസാക്ഷിയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജോയിയുടെ അമ്മ മെൽഗിക്ക് നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടിൽ ചടങ്ങിന് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


ജോയിയുടെ ഓർമകൾക്ക് ഉചിതമായ ആദരവ് കേരളം നൽകേണ്ടത് മാലിന്യ പ്രശ്‌നം ഇല്ലാതാക്കിക്കൊണ്ടാകണം. ജോയിയുടെ കുടുംബത്തിന് സംസ്ഥാന ഗവൺമെന്റ് നൽകിയ വാക്ക് പൂർണമായി പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ ആദ്യം അനുവദിച്ചിരുന്നു. റയിൽവേ ഭൂമിയിൽ കരാർ ജോലി ചെയ്തിരുന്നപ്പോഴാണ് ജോയിക്ക് അപകടം സംഭവിച്ചത്. എന്നാൽ ഈ സങ്കേതികതക്കപ്പുറം ധാർമികമായ നിലപാടാണ്  സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ചത്. കോർപ്പറേഷൻ പരിധിക്ക് പുറത്ത് വീടു വെച്ചു നൽകുന്നതിനുള്ള അനുമതി തിരുവനന്തപുരം കോർപ്പറേഷനും ഭൂമി വാങ്ങുന്നതിന് കൂടുതൽ തുക ചെലവഴിക്കുന്ന നിനുള്ള പ്രത്യേക അനുമതി ജില്ലാ പഞ്ചായത്തിനും സംസ്ഥാന ഗവൺമെന്റ് പ്രത്യേക ഉത്തരവിലൂടെ അതിവേഗം നൽകി. മകൻ നഷ്ട്ടപ്പെട്ട വേദന ഇല്ലാതാക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴും കുടുംബത്തെ ചേർത്തു പിടിക്കുക എന്ന ധാർമികതയാണ് സംസ്ഥാന ഗവൺമെന്റും കോർപ്പറേഷനും ജില്ലാപഞ്ചായത്തും സംയുക്തമായി സ്വീകരിച്ചത്. നാല് മാസം കൊണ്ട് വീട് നിർമാണം പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് ജോയിയുടെ അമ്മ താമസം മാറുന്നതിനുള്ള നടപടി സ്വീകരിച്ചു.


\"\"


2023 ൽ ആരംഭിച്ച മാലിന്യ മുക്ത നവകേരളം പദ്ധതിക്ക് ശേഷം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് പതിനായിരവും ജലാശയങ്ങളിൽ നിക്ഷേപിക്കുന്നതിന് ഒരു ലക്ഷവുമാണ് പിഴ. പതിനായിരത്തോളം നിരീക്ഷണ ക്യാമറകൾ ഇതിനായി സംസ്ഥാന വ്യാപകമായി സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ്. ഓരോ വ്യക്തിയും ശ്രമിക്കുന്നതിലൂടെ മാത്രമേ മാലിന്യ മുക്തമായ നവകേരളം സാധ്യമാകൂ എന്നും പൊതു സമൂഹം അതിനായി അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ ഭൂമിയുടെ രേഖ മന്ത്രി എം ബി രാജേഷ് ജോയിയുടെ അമ്മക്ക് കൈമാറി.  മേയർ ആര്യാ രാജേന്ദ്രൻ, അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ സ്വാഗതമാശംസിച്ചു. ഡപ്യൂട്ടി മേയർ പി കെ രാജു, പെരുങ്കടവിള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം വി എസ് ബിനു, നഗരസഭ കൗൺസിലർ ഡി ആർ അനിൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു, ഗ്രാമപ്പഞ്ചായത്ത് അംഗം കെ രജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.


ജോയിയുടെ മാതാവിന് നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടിൽ മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ജോയിയുടെ അമ്മ മെൽഗി താമസിക്കുന്ന തിരുവനന്തപുരം മാരായമുട്ടത്തെ വീടിന് സമീപത്ത് തിരുവനന്തപുരം ജില്ല പഞ്ചായത്ത് കണ്ടെത്തിയ ഭൂമിയിലാണ്  വീട് നിർമാണം ആരംഭിക്കുന്നത്.


അണമുഖം വാർഡിലെ കോണത്തുവിളാകത്ത് അഞ്ച് സെന്റ് ഭൂമി  ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 5 ലക്ഷം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. തിരുവനന്തപുരം കോർപ്പറേഷൻ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തിയാണ്  വീട് നിർമാണം പൂർത്തിയാക്കുക.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration